Thursday, September 27, 2012

പ്രവാസ ജീവിതം ഒരു വായന .......കഥ

                         എന്നും കാലത്ത് ജോലിക്കായി പോവുന്നതിനു മുമ്പ് പത്രത്താളുകള്‍ ഒന്ന് മറിച്ച് നോക്കും ..വിശദമായ വായന രാത്രി ജോലി കഴിഞ്ഞു വന്നിട്ട് ..രാത്രി ഞാന്‍  എത്തുമ്പോഴേക്കും എല്ലാവരുടെയും വായന കഴിഞ്ഞിരിക്കണം എന്നാണു നിയമം ,ആദ്യം മെയിന്‍ വാര്‍ത്തയില്‍ കണ്ണോടിക്കും ..ഹെഡിംഗ് ഈയിടെയായി ഇസ്രായേല്‍  ആക്രമണങ്ങള്‍ തന്നെയാണ് ,ഒരു കുരുന്നു മേലാകെ ചോരയൊലിപ്പിച്ച് നില്‍ക്കുന്ന ഫോട്ടോയും കൂടെ കൊടുത്തിരിക്കുന്നു ..ആ കുഞ്ഞിന്റെ ദയനീയ മുഖം കണ്ടപ്പോള്‍ അറിയാതെ മനസ്സിലേക്ക് തന്റെ അസ്ന മോളുടെ മുഖമാണ് തെളിഞ്ഞു വന്നത് ..
                   
                   പോന്നുപ്പ ആരെങ്കിലും വരുംബള് മോളൂനു വലിയ പാവകുട്ടി കൊടുതയക്കോ ..മറക്കരുത് ..ഇന്നലെ ഫോണ്‍ ചെയിതപ്പോള്‍ കൊഞ്ചലാക്കി പറഞ്ഞത് ഓര്മ വന്നു ..ഇരു രാജ്യങ്ങള്‍ തമ്മിലുള്ള പോരാട്ടത്തില്‍ ഇവരെന്തിനീ കുരുന്നു മക്കളെ ഇലാതാക്കുന്നു ..ഇവര്‍ നാളെ ഞങ്ങള്‍കെതിരെ തിരിയെരുതെന്നു കരുതി ഇപ്പോള്‍ തന്നെ ഇല്ലാതാക്കാണോ ഉദ്ദേശം ..ആരോടൊക്കെയോ ദേഷ്യവും പകയും തോന്നി .....
                ഗള്‍ഫ്‌ പേജില്‍ പ്രമുഖ ബിസിനസ്സുകാരന്‍ സാഹിത്യ സദസ്സ് ഉല്‍ഖാടനംചെയ്യുന്ന ഫോട്ടോ വലുതാക്കി കൊടുതിരിക്കുന്നു ..വേദിയില്‍ നാട്ടിലെ പ്രശശ്തരായ സാഹിത്യകാരന്മാര്‍ എല്ലാം ഇരിക്കുന്നു ,ഇവരുടെയൊക്കെ സാന്നിധ്യത്തിലും ഉല്‍ഖാടനം ഇയാള്‍ക്ക് തന്നെ കിട്ടാനുള്ള കാരണത്തിന് കൂടുതല്‍ ആലോചിക്കേണ്ടി വന്നില്ല ,പണത്തിനപ്പുറം പരുന്തിനുമില്ല പറക്കാനാഗ്രഹം, അറിയാതെ വന്ന ചിരി കുറച്ചു ഉറക്കെ ആയോന്നു സംശയം ,തൊട്ടടുത്ത്‌ ജോലിക്ക് പോവാന്‍ തയ്യാറായി ഷൂസ് ധരിച്ചു കൊണ്ടിരിക്കയായിരുന്ന രവി ചോദിച്ചു എന്താടാ പത്രം വായിച്ചു ചിരിക്കുന്നത് ,ഒന്നൂല്ല്യടാ ഓരോ വേഷം കെട്ടലുകള്‍ കണ്ടു ചിരി വന്നതാണ് ,
             
              അടുത്ത പേജ് മറിച്ചപ്പോള്‍ യുവാവ് ആത്മഹത്യ ചെയിതു എന്നാ തലേ കെട്ടില്‍ ഒരു വാര്‍ത്ത ......ഇപ്പോള്‍ ഇവിടെ സാധാരണയായിരിക്കുന്നു ഈ വാര്‍ത്ത ,ഒരു പ്രവാസി ആയത് കൊണ്ടാവാം വാര്‍ത്തയില്‍ കണ്ണോടിച്ചു നോക്കാന്‍ തോന്നിയത് ,ഇവിടെ എത്തിയിട്ട് നാലോ അഞ്ചോ മാസം മാത്രം ,സാമ്പത്തിക ബാധ്യതയാണത്രേ മരണ കാരണമെന്ന് പത്രം പറയുന്നു ..ആര് തന്നെ ആത്മഹത്യ ചെയിതാലും കാരണം സാമ്പത്തികം തന്നെ ..എന്താണിത് ഇങ്ങനെ ..സാമ്പത്തിക പ്രയാസത്തിനു സ്വയം ഇലാതാവുന്നത് അതിനു പരിഹാരമാണോ . എന്താടോ ഇന്ന് പണിക്ക് പോണില്ലേ ,വാച്ചില്‍ നോക്കി സമയം അതിക്രമിച്ചിരിക്കുന്നു ,സമയത്തെ ഓര്‍മപെടുത്തി തന്ന ശുക്കൂറിനു യാത്ര പറഞ്ഞു റൂമില്‍ നിന്നിറങ്ങി ..അപ്പോഴൊക്കെ തന്നെ ചിന്ത  ആത്മഹത്യ ചെയ്യുന്നവരെ കുറിച്ചായിരുന്നു,
         
              മാനസിക പ്രയാസങ്ങളും സാമ്പത്തിക ബാധ്യതകളും ആണത്രേ ആത്മഹത്യ പ്രവാസികള്‍ക്കിടയില്‍ വര്‍ധിക്കാന്‍ കാരണമെന്ന് പത്രങ്ങള്‍ വിശധീകരിക്കുന്നു ,ചിന്തകള്‍ കാട് കയറി തുടങ്ങി,സ്വയം ചിന്തിച്ചു വീട് വെച്ച വകയിലും മകളെ കെട്ടിച്ച വകയിലും സുഹൃത്തുക്കള്‍ക്ക് കൊടുക്കാന്‍ ഒരു പാട് ഉണ്ട് ,എന്നാലും തരകെടില്ലാത്ത ജോലി ഉണ്ടായതിനാല്‍ പിടിച്ചു നില്‍ക്കുന്നു വെന്നതാണ് സത്യം ,
         
              ഓഫീസില്‍ എത്തിയപ്പോഴും ആത്മഹത്യ ചെയിത യുവാവിനെ കുറിച്ചായിരുന്നു ചിന്ത മുഴുവന്‍ ,പൊന്നു വിളയിക്കാന്‍ കടല്‍ കടന്നെതുന്നവന്‍ മരണത്തെ പുല്‍കാന്‍ ഒരു കഷണം കയറോ ഒരു തുള്ളി വിഷമോ അകത്താക്കി സ്വയം ഇലാതാവുമ്പോള്‍ നാട്ടില്‍ തന്റെ വരവും കാത്തിരിക്കുന്ന സ്നേഹമഹിയായ  ഭാര്യയെയും മക്കളെയും എന്തെ ഇവരൊന്നും ഓര്‍ക്കാത്തത് .

             ഓഫീസ്‌ ബോയി വന്നു എം ഡി വിളിക്കുന്നുവെന്നു പറഞ്ഞു ..എന്താണ് ഇത്ര കാലത്ത് ഒരു വിളി ,ഇത് പതിവില്ലല്ലോ ,,എന്തിനാവും എന്നാ ചിന്തയില്‍ മെല്ലെ കാബിനിന്റെ വാതിലില്‍ തട്ടി ..
എസ് കമിന്‍ ..
അകത്തു കയറി ,,അദ്ദേഹം ഒരു കവര്‍ എടുത്തു നീട്ടി തുറന്നു നോക്കാന്‍  പറഞ്ഞു ,തുറന്നു നോക്കിയപ്പോള്‍ 5000 ദിര്‍ഹം അതിന്റെ കൂടെ ഒരു ലെറ്ററും...കത്തില്‍ കണ്ണോടിച്ചതും താന്‍ നില്‍ക്കുന്ന സ്ഥലം പിളര്‍ന്നു അതിലേക്കു താന്‍ ആഴ്ന്നിറങ്ങുന്നത് പോലെ തോന്നി ..മുമ്പിലെ കസാരയില്‍ മുറുകെ പിടിച്ചു ..ജോലിയില്‍ നിന്നും പിരിച്ചു വിട്ടുള്ള ലെറ്റര്‍ ആയിരുന്നു അത് ,ലോണ്‍ എടുത്ത വകയിലുള്ളതൊക്കെ തട്ടി കിഴിച്ചു ബാക്കി  2200 പിന്നീടുള്ളത്   അര്‍ബാവുവിന്റെ ഔധാര്യത__തല ഉയര്‍ത്തി അര്‍ബാവുവിനെ നോക്കിയപ്പോള്‍ അദ്ദേഹം പറഞ്ഞു ...നിന്റെ കസാരയില്‍ നാളെ ഒരു ഫിലിപ്പിനി വരും സെക്രെട്ടറി ആവുമ്പോള്‍ ഒരു ഇതൊക്കെ വേണ്ടേ ..എന്നും പറഞ്ഞു അദ്ദേഹം ചിരിച്ചു ..ആ ചിരി എന്റെ നെഞ്ചിന്‍ കൂടിനുള്ളില്‍ കൊള്ളിയാന്‍ പോലെ മിന്നി , ന്നാ പൊയ്ക്കൊള്ളൂ ...കാബിന്‍ ഡോര്‍ തുറന്നു പുറത്തിറങ്ങിയപ്പോള്‍ അറ്ബാവുവിനെ കാണാനായി ഒരു ഫിലിപ്പിനോ കാത്തിരിക്കുന്നുണ്ടായിരുന്നു ..ഇവളായിരിക്കും നാളെ മുതല്‍ എനിക്ക് പകരം വരുന്നത് മനസ്സില്‍ പറഞ്ഞു ..........
             
                  വേഗത്തില്‍ തന്റെ ഇരിപ്പിടത്തില്‍ ചെന്നിരുന്നു കുറെ വെള്ളം കുടിച്ചു ,എന്ത് ചെയ്യണമെന്നറിയാത്ത അവസ്ഥ ,കയ്യിലാകെ അയ്യായിരം ദിര്‍ഹം നാളെ മുതല്‍ ജോലിയില്ല ..സാബത്തിക ബാധ്യതകള്‍ ഒരു പാട് ,വേഗത്തില്‍ മുസ്സഫ്ഫയില്‍ ജോലി ചെയ്യുന്ന സുഹൃത്ത്‌ ഷംസുവിന് വിളിച്ചു വിവരം പറഞ്ഞു ..എന്റെ അവസ്ഥ മനസ്സിലായത്‌ കൊണ്ടോ എന്തോ അവന്‍ പറഞ്ഞു നീ ടെന്‍ഷന്‍ അടിക്കണ്ടാ ..ഞാനും ഗഫൂറും രാത്രി  വരാം ..ഈ പ്രവാസ ഭൂമിയിലെ പരസ്പരം തുറന്ന പുസ്തകങ്ങള്‍ ആയിരുന്നു ഞങ്ങള്‍ മൂന്നു പേരും ....

                വൈകുന്നേരം കോര്‍ണിഷില്‍ ഞങ്ങള്‍ ഒത്തു കൂടി സംസാരിച്ചു ....നമുക്ക് വേറെ ജോലി നോക്കാം നീ വിഷമിക്കാതിരി ഗഫൂര്‍ പറഞ്ഞു ..എന്താണ് നമ്മളെ പ്രശ്നങ്ങള്‍ ഒന്നും അവസാനിക്കാത്തത് ഒന്ന് കഴിഞ്ഞാല്‍ മറ്റൊന്ന് എന്നും ഉണ്ടല്ലോ ഷംസു പറഞ്ഞു നിര്‍ത്തി ,
കുറെ നേരം അവിടിരുന്നു അവര്‍ രണ്ടാളും മടങ്ങിയപ്പോള്‍ ഞാന്‍ റൂമിലേക്ക്‌ നടന്നു ,റൂമില്‍ കടന്ന പാടെ രവി പറഞ്ഞു കാര്യങ്ങളൊക്കെ ഞങ്ങള്‍ അറിഞ്ഞു വിഷമിചിട്ടോന്നും കാര്യമില്ല , നമുക്ക് വേറെ ജോബ്‌ നോക്കാം ..
വെറുതെ ഇരിക്കണ്ടാ നാളെ മുതല്‍ എന്റെ കൂടെ വണ്ടിയില്‍ പോരെ കബീര്‍ പറഞ്ഞു ..അത് കൊണ്ടൊക്കെ തന്നെ അത് വരെ നിരാശയായിരുന്ന മനസ്സില്‍ ആശ്വാസത്തിന്റെ തലപ്പുകള്‍ തല ഉയര്‍ത്തി ....
           
              ഈ സുഹൃത്തുക്കള്‍ ഇല്ലായിരുന്നെങ്കില്‍ ...............ജോലി പോയപ്പോള്‍ ശൂന്യമായി തീര്‍ന്ന നാളെയുടെ സ്വപ്നങ്ങള്‍ക്ക് എന്റെ സുഹൃത്തുക്കള്‍ ജീവന്‍ പകര്‍ന്നപ്പോള്‍ എന്റെ മനസ്സില്‍ രാവിലെ കണ്ട പത്രത്തിലെ യുവാവിന്റെ ചിത്രമായിരുന്നു ........
                                                       
                                                      .............................................................
         
             
           
                

Thursday, September 20, 2012

ഗായത്രി ..സമയം 4 മണി ....കൊച്ചു കഥ

              രാത്രി വളരെ വൈകിയിരിക്കുന്നു ..സമയം പോയതറിഞ്ഞില്ല ,വായിച്ചിരുന്ന പുസ്തകം മടക്കി വെച്ച് കസാരയില്‍ ചാരിയിരുന്നു ..നാളെ എന്താണ് പരിപാടി ..ഗായത്രി കാണണമെന്ന് പറഞ്ഞിരുന്നു എന്തിനാണാവോ ?ഫോണ്‍ ചെയ്തു നാളെയൊന്നു കാണണം ഞാന്‍ ജുമൈര ബീച്ചില്‍ വരാമെന്നു പറഞ്ഞു ഫോണ്‍ വെച്ചു..അവള്‍ സമയം പറഞ്ഞിരിക്കുന്നത് വൈകുന്നേരം നാല് മണി ..അത് വരെ എന്ത് ചെയ്യും ...ആഴ്ചയില്‍ ഒരു ലീവ് വന്നാല്‍ ഇതാണവസ്ഥ ..കൂട്ടുകാര്‍ സുഖമായി പുതപ്പിനുള്ളില്‍ ചുരുളും അതിനോടെനിക്ക് താല്പര്യമില്ല ..
             ലൈറ്റ് അണച്ച് കിടന്നു ..മധുവും ഗായത്രിയും കന്നടച്ചപ്പോള്‍ തെളിഞ്ഞു വന്ന മുഖം അവരുടേതാണ് ..ഈ മണല്‍ നാട്ടില്‍ ആകെയുള്ള സുഹൃത്താണ് മധു ...കഴിഞ്ഞ വര്‍ഷമാണ് നാട്ടില്‍ നിന്നും ഗായത്രി വന്നത് ..അവനെ പോലെ തന്നെ നല്ല കുട്ടി നല്ല പെരുമാറ്റം ..മെല്ലെ മെല്ലെ ഉറക്കം കൂട്ട് വന്നു ...ആറു മണിക്ക് അലാറമാണ് ഉണര്‍ത്തിയത് .....
          എണീറ്റ്‌ ഫ്ലാറ്റിലെ ഹാളിലേക്ക് നടന്നു ഒരു സിഗരറ്റ് കത്തിച്ചു ടി വി ഓണ്‍ ചെയിതു സോഫയില്‍ ഇരുന്നു ...വാര്‍ത്തയില്‍ എന്നും വെട്ടും കുത്തും കൊലപാതകവും തന്നെ പിന്നെ ഹര്‍ത്താലും ....ചാനലുകള്‍ മാറ്റി മാറ്റി നോക്കി ..എല്ലാം ഒരേ വാര്‍ത്തകള്‍ .ടി വി ഓഫ്  ചെയിതു ബാല്കണിയിലേക്ക്  നടന്നു ....പുറത്തു ചെറിയ കോട മഞ്ഞുണ്ട് മനോഹരമായ പുല്‍മേടുകള്‍ കൊണ്ട് അലങ്കരിച്ച ദുബായിലെ വീഥികള്‍ തന്നെ കാണാന്‍ വളരെ മനോഹരമാണ് ...അങ്ങിങ്ങായി വണ്ടികള്‍ ഓടുന്നുണ്ട് ...എന്നാലും വെള്ളി ആയതിനാല്‍ വളരെ ശാന്തമാണ് .കുറച്ചു കഴിയട്ടെ വീട്ടിലെക്കൊന്നു വിളിക്കണം ..അതിനു മുമ്പേ കുളിച്ചു ഫ്രെഷാവണം,,കുറച്ചു കഴിഞ്ഞാല്‍ ആകെ തിരക്കാവും വേഗം കുളിക്കാന്‍ നോക്കാം ..വിജാരിച്ച പോലെ തന്നെ കുളി തുടങ്ങിയില്ല വാതിലില്‍ മുട്ട് കേട്ടു...ആരാത് ,
  ഞാനാടോ ..തിരൂര്‍കാട്ടുകാരന്‍ മുഹീനാണ് ഇവിടെ ഒരു കമ്പനിയില്‍ സെക്യുരിറ്റി ആയി ജോലി ജോലി ചെയുന്നു ,
  എന്താ മുഹീ ഇന്ന് ഡ്യൂട്ടി ഉണ്ടോ ?
  ആടാ ..നീയൊന്നു വേഗം നോക്ക് ..
വേഗം കുളിച്ചു പുറത്തിറങ്ങി ..മൊബൈലില്‍ ബാലന്‍സ് നോക്കി പത്തു ദിര്‍ഹം ഉണ്ട്,   മോളാണ് ഫോണ്‍ എടുത്തത്‌  മമ്മ കുളിക്കാണ് പപ്പാ ..പപ്പാ എന്നാ വരാ നിക് പപ്പനെ കാണാന്‍ കൊതിയായി ,പപ്പാ അടുത്ത് വരാട്ടോ ന്നു പറഞ്ഞു ഫോണ്‍ വെച്ചു,
        അപ്പഴേക്കും എല്ലാരും ഉണര്‍ന്നു ..ആകെ ബഹളമായി ..സിനിമാ കഥകളും രാഷ്ട്രീയവും ആകെ ഒരു കഥ .എല്ലാവരും ഒന്ന് പരസ്പരം നല്ല പോലെ കാണുന്നത് തന്നെ വെള്ളിഴാഴ്ച്ചയാണല്ലോ,കുറച്ചു നേരം ആ ബഹളത്തില്‍ ഞാനും മുഴുകി ..സമയം ഏകദേശം പതിനൊന്നു മണി ..
       അപ്പഴാണ് ദീപുവിന്റെ ഫോണ്‍ വന്നത്‌,അവന്റെ ശബ്ദത്തിന് പതര്‍ച്ചയുണ്ടായിരുന്നു..എന്താടാ എന്ത് പറ്റി ...എടാ എന്റെ ഗായത്രി ..അവന്‍ കൂടുതലൊന്നും  പറഞ്ഞില്ല ,വേഗം ഹോസ്പിറ്റലില്‍ എത്തി ..അവന്റെ കൂടെ ഷെയര്‍ ചെയിതു താമസിക്കുന്ന ഒരു കുടുംബവും അവിടെ ഉണ്ടായിരുന്നു ..ഞാനിപ്പോ വരാം മധുവേട്ടാ വൈകുന്നേരം ഒരിടത് പോവാനുണ്ട് അതിനൊരു ഗിഫ്റ്റ്‌ വാങ്ങണം ..
  ഞാന്‍ വരണ്ടേ ..വേണ്ട ഇത് ഞാന്‍ വാങ്ങിചോളാം..എന്നും പറഞ്ഞു ..ചിരിച്ചു കൊണ്ട് പോയതാണവള്‍ ..സാധനം വാങ്ങി തിരിച്ചു റോഡ്‌ ക്രോസ് ചെയിതു നടക്കവേ ..സ്പീഡില്‍ വരികയായിരുന്ന ഒരു കാര്‍ തട്ടി തെറൂപ്പിച്ചതാണത്രേ ....അപ്പൊ തന്നെ ....കൂടുതല്‍ കേള്‍ക്കാന്‍ ശക്തി ഇല്ലായിരുന്നു ...
      ദീപുവിന്റെ സമീപത് ഒരാശ്വാസതിനെന്നവണ്ണം നില്‍ക്കുക്കുബഴും മനസ്സ് അസ്വസ്ഥമായിരുന്നു ...തൊട്ടടുത്തിരുന്ന ഒരു പോതിയെടുത്തു ദീപു എനിക്ക് നേരെ നീട്ടി ..ആകാംക്ഷയോടെ അത് നോക്കിയപ്പോള്‍ ഹാപ്പി ബര്‍ത്ത്ഡേ അനിലേട്ടാ എന്നെഴുതിയ ഒരു ഗിഫ്റ്റ്‌ ബോക്സാണ് ..ഒന്നും മനസ്സിലാവാതെ ധീപുവിനെ നോക്കി ...ഇന്ന് നിന്റെ ബര്‍ത്ത്ഡേക്കു തരാന്‍ സമ്മാനം വാങ്ങിക്കാന്‍ പോയതായിരുന്നു അവള്‍ ...എന്ന് പറഞ്ഞവന്‍ തേങ്ങി  കരഞ്ഞു ....നിശബ്ധനായി നില്‍ക്കാനേ എനിക്ക് കഴിഞ്ഞുള്ളു ..ഈ മണല്‍ നാട്ടില്‍ ഞാന്‍ പോലും മറന്ന എന്റെ ജന്മദിനത്തിന് സമ്മാനം .എന്റെ കയ്യില്‍ നിന്നും  ആ ഗിഫ്റ്റ്‌ താഴെ വീണു ,
   മൊബൈലില്‍ റിമൈണ്ടര്‍ ശബ്ദിച്ചു ..നോക്കിയപ്പോള്‍ ഇന്നലെ ടൈപ്പ് ചെയിത വരികള്‍ തെളിഞ്ഞു വന്നു ...ഗായത്രി കാണണം നാല് മണിക്ക് ....
       വീഴാതിരിക്കാന്‍ കസാരയിലിരുന്നു ..കണ്ണുകളടച്ചു പിടിച്ചു .. അനിലേട്ടാ എന്ന് വിളിക്കുന്ന ഗായത്രിയുടെ മുഖം തെളിഞ്ഞു വന്നു ......      
                                                   .................     ...................

Monday, September 3, 2012

എന്റെ പ്രണയം .........

എന്റെ മനസ്സിന്റെ താളം
മനോഹരമായിരുന്നു ......കാരണം
അത് നിന്നെ തന്നെ ഓര്‍ത്തത്‌ കൊണ്ടായിരുന്നു
എന്റെ മുഖത്തിന്റെ പുഞ്ചിരി
ഭംഗിയുള്ളതായിരുന്നു ...കാരണം
അത് നിന്നെ ഉള്‍കൊണ്ടത്‌  കൊണ്ടായിരുന്നു,
എന്റെ കണ്ണുകളുടെ പ്രകാശം
വളരെ മൊഞ്ചുള്ള തായിരുന്നു ..കാരണം
അത് നിന്നെ കാണാന്‍ കിട്ടു ന്നത് കൊണ്ടായിരുന്നു
ഞാനണിയുന്ന വസ്ത്രങ്ങള്‍ മനോഹരമാക്കാന്‍
ഞാന്‍ ശ്രമിച്ചു ...കാരണം
അത് നീ കാണാനുള്ളതാണല്ലോ ....
എന്റെ നടത്തത്തിന്റെ വേഗത ഞാന്‍ കുറച്ചു ..കാരണം
നീ പിന്നിലായി പോവരുതല്ലോ ,
എന്റെ നിദ്രയില്‍ പോലും
സുന്ദര സ്വപ്നമായി നീ കടന്നു വന്നു
അത് കൊണ്ട് തന്നെ
എന്റെ ഉറക്കം മനോഹരമായിരുന്നു
പക്ഷെ എന്നിട്ടും ...എന്തെ ?
ആകാശ ചെപ്പിലെ മനോഹരമായ നക്ഷത്രമായി,
നീ  എന്നെ തനിച്ചാക്കി പോയത് ..........

Thursday, July 19, 2012

ഒരു വെറും പ്രവാസിയുടെ അവസ്ഥാന്തരങ്ങള്‍ ......കഥ

          ഇക്കാക്കാ ഇക്കാക്കാ ........ഇവള്‍ എന്താണ് രാവിലെ തന്നെ ഇത്ര നീട്ടി വിളിക്കുന്നതെന്നു മനസ്സിലോര്‍ത്തു വിളിക്കുത്തരം കൊടുക്കുന്നതിനു മുമ്പ് തന്നെ ...ഉമ്മാന്‍റെ മരുന്ന് കഴിഞ്ഞക്കണ്..ഇന്നലെ രാത്രീല് ഉമ്മ ചുമച്ചിട്ടു ഉറങ്ങീട്ടെ ഇല്ല ...ങാ അപ്പഴാ ഓര്‍ത്തത്‌ രണ്ടു ദിവസം മുമ്പേ അവള്‍ പറഞ്ഞതാണ്....പക്ഷെ മറന്നതായിരുന്നില്ല വാങ്ങാന്‍ ,രണ്ടു ദിവസത്തെ മരുന്നിനു ചുരുങ്ങിയത് ഇരുനൂറു രൂപയെങ്കിലും വേണം ,നിറുത്താതെ പെയ്യുന്ന മഴ കാരണം ജോലിക്ക് പോവാന്‍ ആവുന്നില്ല ...ആ ഇന്നേതായാലും എങ്ങിനെയെങ്കിലും ഉമ്മാന്‍റെ മരുന്ന് വാങ്ങണം ,ന്താണ് ഞാന്‍ പറഞ്ഞത് കേട്ടീലെ ....
ചിന്തയില്‍ നിന്നും ഞെട്ടിയുണര്‍ന്നു ..വാതില്‍ക്കല്‍ അവള്‍ വന്നു നില്‍ക്കുന്നു ..
ന്ന്‍ കൊണ്ടരാം ജ്ജ് ചായ ഉണ്ടാക്ക് ..ചൂടാവാതെ ഇക്കാക്ക ..ഞാന്‍ പറഞ്ഞതാപ്പോ പ്രശ്നായത് ..അവിടെ നൂറു കൂട്ടം പണീണ്ട് എല്ലാം പെട്ടെന്ന് തീര്‍ത്തിട്ട് വേണം നിക്ക് സ്കൂളില്‍ പോവാന്‍ ...
ഓ ഒരു ടീച്ചര്‍ ....അത് കേട്ടതും ഒരു കൊഞ്ഞനം കാട്ടി അവള്‍ അടുക്കളയിലേക്കു പോയി ...
ഉപ്പ പോയത് എന്‍റെ പന്ത്രണ്ടാമത്തെ വയസ്സില്‍ അന്നിവള്‍ക്ക് വയസ്സ് നാല് ,ന്‍റെ പത്താം ക്ലാസ്സ് വരെ ഉമ്മ ഇവളെയും എടുത്തു അയാള്‍ വീടുകളില്‍ മുറ്റമടിച്ചും പാത്രം കഴുകിയും എന്നെ പഠിപ്പിച്ചു ...ഒരു ദിവസം ഉമ്മ നിറുത്താതെ ചുമക്കുന്നത് കേട്ട് ഉണര്‍ന്നു ചെന്ന് നോക്കിയപ്പോള്‍ താഴെ തറയില്‍ കുഴഞ്ഞിരുന്നു നെഞ്ച് തടവുകയാണ് ഉമ്മ ,നിര്‍ബന്ധിച്ചു ആശുപത്രിയില്‍ കൊണ്ട് പോയി .........ഇനി ഉമ്മാനെ കൊണ്ട് പണിയൊന്നും എടുപ്പിക്കരുത് ഡോക്ടര്‍ പറഞ്ഞു ..പത്താം ക്ലാസ്സിലെ രണ്ടു മൂന്നു മാസം കൂടി ഉണ്ടായിരുന്നു പിന്നെയും .......
അതോടെ സ്കൂള്‍ പഠനം നിറുത്തി ജോലിക്ക് പോയി തുടങ്ങി ......ചെറിയ ചെറിയ ജോലികള്‍ ചെയ്തു അന്നന്നത്തെ ചിലവിനുള്ളത് ഉണ്ടാക്കിയെടുത്തു ,
സമീറാ ......വിളിക്കുത്തരം കേള്‍ക്കാതായപ്പോള്‍ അടുക്കളയില്‍ ചെന്ന് നോക്കി അവിടെ അവളില്ല ..ഉച്ചത്തില്‍ വീണ്ടും വിളിച്ചു ..അപ്പോള്‍ തോടുവില്‍ നിന്നും വിളിക്കുത്തരം വന്നു --കയ്യിലൊരു ചെറിയ പാത്രവുമായി അവള്‍ വന്നു ..
ന്താ ഇത് ...
അത് അബുക്കാന്‍റെ ഇത്താത്ത തന്നതാണ് കുറച്ചു കോഴിക്കറി ,
എന്തിനാണ് ഇതൊക്കെ അവിടന്ന് വാങ്ങണത്.....ഇത്താത്ത തന്നതാണ് ഇക്ക ..എന്തെ വിളിച്ചത് ,
ഇജ്ജ് ചായ വേഗം എടുക്കു നേരം വൈകണ്,,
ഓ ഓഫീസില്‍ പോവാനുള്ളതല്ലേ  എട്ടു മണി ആവുന്നുള്ള്ളൂ,,
ശരിയാണ് ഇത്ര നേരത്തെ ഞാന്‍ എവിടേക്കാണ് പോവാന്‍ ധൃതി കൂട്ടുന്നത്‌ ,,
സുഹൃത്ത്‌ ഷാഹുലിനെ കാണണം ...കുറച്ചു പൈസ ചോദിക്കണം ,എന്നെ മനസ്സിലാക്കുന്നത് എന്‍റെ അവസ്ഥ ഞാന്‍ പറയാതെ തന്നെ അറിയുന്നത് അവനു മാത്രമാണ് .....
                            ...................                              ,,,,,,,,,,,,,,,,,,,,,,,,

  ബ്ലാങ്കെറ്റ് തട്ടി മാറ്റി അലാറത്തിന്‍റെ സ്വിച്ച് അമര്‍ത്തുമ്പോള്‍ മാത്രമാണ് ഇത് വരെ നടന്നതെല്ലാം സ്വപ്നം മാത്രമായിരുന്നു വെന്നറിഞ്ഞത് ...
ഇന്ന് ഷാഹുലിനെ ഒന്ന് വിളിക്കണം ..അവന്‍ ജോലി ചെയ്യുന്ന ഓഫീസ് നമ്പറില്‍ വിളിച്ചു നോക്കണം ഇന്നലെ വിളിച്ചപ്പോഴൊക്കെ മൊബൈല്‍ ഓഫായിരുന്നു...
രണ്ടാഴ്ച മുമ്പ് സമീറാ ന്‍റെ കല്യാണത്തിന് ഓടി നടന്നതൊക്കെ ആ പാവം മാത്രമായിരുന്നു ,അന്ന് വിളിച്ചതാണ് ,,ചുറ്റും നോക്കി കൂട്ടുകാരൊക്കെ നല്ല ഉറക്കം വെള്ളിയാഴ്ച ആയതിനാല്‍ എല്ലാവര്ക്കും ലീവ് ആണ് ,നമുക്ക് മാത്രം ഇതൊന്നും പറഞ്ഞതല്ല ഗ്രോസറി പണിക്കാര്‍ക്ക് എണ്ണൂറ് ശമ്പളം മുന്നൂറ്റി അറുപതജ്ജ് ദിവസവും പണി ..
എണീറ്റിരുന്നു  ആലോചിച്ചു ..ഇന്നെങ്കിലും സാജന്‍റെ പണം കൊടുക്കണം  പക്ഷെ  എങ്ങിനെ?... ഹറാമാക്കപെട്ട പൈസ വാങ്ങരുതെന്ന് കരുതിയതായിരുന്നു ...പക്ഷെ കല്യാണത്തിന്‍റെ ചിലവുകള്‍ കണക്ക് കൂട്ടിയ സഖ്യക്കപ്പുറം കടന്നപ്പോള്‍ കുറച്ചു വാങ്ങേണ്ടി വന്നു ..ആകെ ഉള്ള ഒരുവള്‍ അവളെ ഭംഗിയായി പറഞ്ഞയക്കണമെന്നു മോഹിച്ചു ...ഇവിടെ  പിന്നെ നാട്ടില്‍ സ്വര്‍ണ ക്കടയില്‍ ...വേണ്ട കണക്ക് കൂട്ടി നോക്കേണ്ട ..ഇപ്പോള്‍ ദിവസവും കാലതെണീട്ടാല്‍  ഇതൊരു പതിവായിരിക്കുന്നു ...
എല്ലാം എന്‍റെ കൂടപിറപ്പിന് വേണ്ടിയല്ലേ സാരമില്ല .....
വേഗത്തില്‍ കുളിച്ചു റെഡിയായി പുറത്തിറങ്ങി ...
മൊബൈലില്‍ ബാലന്‍സ് നോക്കി എട്ടു ദിര്‍ഹം ഉണ്ട് ഇനീപ്പോ അടുത്ത മാസമേ കാര്‍ഡ് വാങ്ങാനോക്കൂ ....ഹലോ ഷാഹുല്‍ എന്താണ് വിശേഷം സുഗാണല്ലോ എല്ലാര്‍ക്കും അല്ലെ കുറഞ്ഞ വാക്കുകളില്‍ ആ വിളി  അവസാനിപ്പിച്ചു ...
 കടയില്‍ വന്നിരുന്ന്‍ ചിന്തിച്ചു എവിടന്നാണ് സാജന് കൊടുക്കാനുള്ള പൈസ തിരിക്കുക ,മൊബൈലിലെ കോണ്ടാക്റ്റ്‌ നമ്പറിലെല്ലാം  ഒന്ന് കണ്ണോടിച്ചു ,ഇല്ല കടം ആരും ഇല്ല ,ഉള്ളവര്‍ക്കൊക്കെ കൂടുതലും കൊടുക്കാന്‍ തന്നെ ...ഇനി പ്പോ എന്താണൊരു വഴി ,
അസ്സലാമു അലൈക്കും എന്താടോ രാവിലെ ഇത്ര ചിന്ത ......ജോഗിങ്ങിനു പോയിട്ട് വരുന്ന വഴി സുഹൃത്ത്‌ ഹനീഫ വെറുതെ വന്നതാണ് ....ഏയ്‌ ഒന്നുമില്ല ...കുറച്ചു നേരം ആലോചിച്ചു ചോദിച്ചു ഒരു അഞ്ഞൂറ് ദിര്‍ഹം ഉണ്ടാവോ? അടുത്ത മാസം തരാം ,അവന്‍ തന്നു ,,,
ഹാവൂ ഇത് സാജന് കൊടുക്കണം ....
ഇനി അടുത്ത മാസം അല്ലെ .....അതപ്പോ നോക്കാം ....
ദിവസങ്ങള്‍ കൊഴിഞ്ഞു വീണു കൊണ്ടിരുന്നു ആഴ്ചകളും മാസങ്ങളും വളരെ വളരെ വേഗത്തില്‍ മാറി മറഞ്ഞു ,തുച്ചമായ ശമ്പളക്കാരന്‍റെ സാബത്തിക ബാധ്യത കാണാം കുറവില്ലാതെ തന്നെ തുടര്‍ന്ന് ,കിട്ടുന്നത് മുഴുവന്‍ പലിശ അടക്കാനും ബാങ്ക് ലോണ്‍ തീര്‍ക്കാനും മാത്രമുള്ളതായി തീര്‍ന്നു ,.
ഒരു ദിവസം വിളിച്ചപ്പോള്‍ വിരുന്നിനു വന്ന അളിയനെയും അവളെയും കിട്ടി സംസാരതിനിടക്ക് സുഖമല്ലേ മോളെ എന്നാ ചോദ്യത്തിന് മറുപടിയായി ഒരു പൊട്ടി കരച്ചില്‍ ആണ് മറു തലക്കല്‍ ഉണ്ടായത്, എന്തെ എന്താണ് എന്നെ ചോദ്യത്തിന് മറുപടിയൊന്നും അവള്‍ പറഞ്ഞില്ല ....ഉമ്മ ഫോണ്‍ വാങ്ങിച്ചു ഓള്‍ക്ക് കുറെ ദിവസത്തിനു ശേഷം അന്നെ കിട്ടിയപ്പോ വിഷമമായതാണെന്നു  പറഞ്ഞു ഫോണ്‍ വെച്ച് ....
അളിയന്‍ നല്ല പയ്യനാണെന്നും അവള്‍ക്കു ണള്ള സുഗമാണെന്നും  ഉമ്മാന്‍റെയും ശാഹുലിന്‍റെ യും കത്തുകളില്‍ നിന്നും അറിയാന്‍ കഴിഞ്ഞു ..ഈ അറബി നാട്ടില്‍ ചൂടും തണുപ്പും സഹിച്ചു  ജീവിക്കുന്ന ഒരാള്‍ക്ക്‌ തന്‍റെ പെങ്ങള്‍ക്ക് എന്നല്ല നാട്ടിലെ തന്‍റെ വേണ്ടപെട്ടവര്‍ക്ക് സുഖമാണെന്നു അറിയുമ്പോള്‍ ഉണ്ടാവുന്നതിലേറെ സന്തോഷം എവിടന്നുണ്ടാവാനാണ് ...
         ദിവസങ്ങള്‍ വീണ്ടും കൊഴിഞ്ഞു വീണു കൊണ്ടിരുന്നു ...നാട്ടുകാരന്‍ വന്നപ്പോള്‍ അവള്‍ കൊടുത്തു വിട്ട കത്തും ഫോട്ടോയും ...ഫോട്ടോ കണ്ടപ്പോള്‍ മനസ്സ് നിറഞ്ഞു ,കൂടെ ഉണ്ടായിരുന്ന കത്തിലൂടെ കണ്ണോടിച്ചപ്പോള്‍ ആണ് അവള്‍ ഒരു പാട് വലുതായിരിക്കുന്നുവെന്നു മനസ്സിലായത്‌ ,..ഇക്കക്ക് രണ്ടു മാസത്തെ ലീവേ ഉള്ളൂ അടുത്ത മാസം ആദ്യത്തില്‍ വരും അബൂദാബിയില്‍ തന്നെയാണ് ..അവിടെ ഒരു വലിയ ഓഫീസിലാണ് അവര്‍ക്ക് ജോലി ,അവരവിടെ  വരുമ്പോള്‍ ഇക്കാക്ക വളരെ നന്നായി തന്നെ പെരുമാറണം ..ഞാന്‍ കുറ്റപെടുതാന്നു വിജാരിക്കരുത് ...കടയിലെ ജോലിയൊക്കെ ആവുമ്പോള്‍ വ്സ്ത്രമോക്കെ മുഷിഞ്ഞതാണെങ്കില്‍ അതവര്‍ക്കൊരു കുറചിലാവും അത് കൊണ്ടൊക്കെ തന്നെ ശ്രദ്ധിക്കണം ..അല്ലെങ്കി പിന്നെ ആ ജോലി ഒഴിവാക്കി ഇവരെ പോലെ നല്ല ഓഫീസിലോ മറ്റോ ജോലിക്ക് ശ്രമിക്കണം ...
പൂര്‍ണമായി വായിക്കാനുള്ള ശക്തി ഉണ്ടായിരുന്നില്ല ..കണ്ണുകള്‍ താനേ ഇറുകിയടഞ്ഞു  ....തന്‍റെ  അനിയത്തി കുട്ടി ഒരു പാട് വളര്‍ന്നിരിക്കുന്നു ഒരു പാടൊരു പാട് .....
           മൊബൈല്‍ ശബ്ദിച്ചു സാജനാണ് അവനു കൊടുക്കേണ്ട തിയ്യതി ആയിരിക്കുന്നു ...വൈകുന്നേരത്തെ പോസ്റ്റില്‍ ബാങ്ക് ലോണിന്‍റെ അവസാന തിയ്യതി അറിയിച്ചുള്ള മാനാജരുടെ  കത്തും ഉണ്ടായിരുന്നു ,.....
  ഒരു ഗ്യാസ് വില്ല 23 ല്‍ കൊടുക്ക്‌ ...ചിന്തയില്‍ നിന്നും ഞെട്ടിയുണര്‍ന്നു നോക്കിയപ്പോള്‍ മുതലാളി അവനെ തന്നെ നോക്കി നില്‍ക്കുന്നുണ്ടായിരുന്നു ,
എന്താടാ കത്തില് ഇത്ര ചിന്തിക്കാന്‍ .....
പ്രത്യാകിചോന്നുല്ല്യ ഇക്ക എല്ലാര്‍ക്കും സുഖാണ്....
  ഗ്യാസ് ട്രോളിയില്‍ വെച്ച് വില്ല ലക്ഷ്യമാക്കി നീങ്ങുമ്പോള്‍ മനസ്സില്‍  അവളുടെ കത്തിലെ വരികള്‍ വീണ്ടും വീണ്ടും തെളിഞ്ഞു വരികയായിരുന്നു ..........

Thursday, July 12, 2012

ഞാനും എന്‍റെ മക്കളും ...





അയാളും..... അനിയത്തിയും ....

നല്ല തണുപ്പാണ് രണ്ടു ദിവസമായിട്ട് ,മര ചില്ലകളൊക്കെ തണുത്തു വിറച്ച് നില്‍ക്കും പോലെ ആകെ ഒരു തരം വല്ലാത്ത അവസ്ഥ ..അലാറം അടിച്ചാല്‍ പുതപ്പിനുള്ളില്‍ ഒന്ന് കൂടി ചുരുളാന്‍ തോന്നും എന്നാല്‍ കൃത്യം ഒന്‍പതു മണിക്ക് ക്ലാസ്സില്‍ എത്തണമെന്ന മാഡത്തിന്‍റെ ശബ്ദം മനസ്സില്‍ ഓര്മ വന്നാല്‍ പിന്നെ എല്ലാം പെട്ടെന്നാവും.....
സ്കൂള്‍ ബസ്‌ കാത്തു ഗേറ്റ്നരികില്‍  നില്‍ക്കുമ്പോള്‍ വന്ന തണുത്ത കാറ്റ് വല്ലാതെ കോരി തണുപ്പിച്ചു ...അപ്പോഴാണ്‌ ശ്രദ്ധിച്ചത് ഒരാള്‍ റോഡിനു അപ്പുറത്തായി എന്നെയും നോക്കി നില്‍ക്കുന്നു ,ഇന്നലെ കൂട്ടുകാരികള്‍ക്കൊപ്പം  ഐസ് ക്രീം തിന്നാന്‍ പോയപ്പോഴും ഒരാള്‍ തന്നെ മാത്രം ശ്രദ്ധിച്ചിരുന്നു ...അതിയാള്‍ തന്നെയാണോ ?..ആലോചിക്കുന്ന സമയത്ത് ബസ്‌ വന്നു ...തന്‍റെ സീറ്റില്‍ വന്നിരുന്നു പുറത്തേക്കു നോക്കി അയാളാ നിറുത്തം തന്നെ ....എന്തിനാണിയാള്‍ എന്നെ നോക്കുന്നത് എന്നെ ഫോളോ ചെയ്യുന്നത് ...മനസ്സില്‍ അറിയാതെ ഭയം വന്നു തുടങ്ങി ...
പെട്ടെന്നാണ് ബസ്‌ ഒരു കുലുക്കത്തോടെ റോഡിനു സമീപത്തെ തോടിലേക്ക് മറിഞ്ഞത് ...ഓര്‍മ വന്നപ്പോള്‍  ഹോസ്പിറ്റലില്‍ ആയിരുന്നു ..തലയില്‍ വലിയൊരു ബാണ്ടേജ്‌ ഇട്ടിരുന്നു ...വീഴ്ചയില്‍ സീറ്റില്‍ വെച്ച് തലയിടിച്ചതാവാ മെന്ന് സിസ്റ്റര്‍ പറഞ്ഞു ..മറ്റുള്ളവരൊക്കെ എവിടെ .....അവരൊക്കെ വാര്‍ഡിലാണ് കുട്ടിയെ ഒരാള്‍ പ്രത്യാക താല്പര്യം കാണിച്ചു റൂമില്‍ ആക്കിയതാണ് എന്‍റെ ചോദ്യതിനുത്തരമായി സിസ്റ്റര്‍ പറഞ്ഞു ...അതാര് ....മനസ്സ് ചോദിച്ചു.....
 അറിഞ്ഞു അച്ഛനും അമ്മയും എത്തി  ,ഒരാള്‍ ഫോണ്‍ ചെയ്തു പറഞ്ഞാണ് അറിഞ്ഞതെന്ന് അമ്മ പറഞ്ഞു ..അതയാള്‍ തന്നെയാണോ മനസ്സിലോര്‍ത്തു ...
അപ്പോഴാണ്‌ റൂമിന്‍റെ വാതില്‍ തുറന്നു അയാള്‍ കയറി വന്നത് ....ഞാനാണ് ഫോണ്‍ ചെയ്തതെന്ന് സ്വയം പരിജയപെടുത്തിയ അദ്ദേഹം പിന്നെ വരാം എന്ന് പറഞ്ഞു പുറത്തിറങ്ങി ....
അച്ഛനും അയാളുടെ കൂടെ പുറത്തേക്കിറങ്ങി ....പക്ഷെ അയാള്‍ പെട്ടെന്ന് അപ്രത്യക്ഷനായിരുന്നു ....ഹോസ്പിട്ടലിലെ രജിസ്റ്റര്‍ പരിശോധിച്ചപ്പോള്‍ എന്നെ സിസ്റ്റര്‍ എന്നനയാള്‍ എഴുതിയിരിക്കുന്നത് ...
പിന്നീടയാള്‍ വന്നപ്പോള്‍ അച്ഛന്‍റെ ചോധ്യത്തിനു മറുപടിയായി അയാള്‍ പറഞ്ഞു ....ചെറുപ്പത്തില്‍ കാന്‍സര്‍ ബാധിച്ചു മരണപ്പെട്ട അയാളുടെ അനിയത്തിയുടെ മുഖമാണത്രേ എനിക്ക് ...അതാണ്‌ അയാള്‍ തന്നെ കാണാന്‍ ഇടയ്ക്കിടെ ശ്രമിക്കുന്നതെന്നും പറഞ്ഞു ...അത് കേട്ടതും അച്ഛന്‍റെ കണ്ണുകള്‍ നിറഞൊഴുകി ...കാരണം ഈ അനിയത്തിയും അതെ അസുഖത്തിന്‍റെ പിടിയിലാണെന്ന് ഇയാള്‍ക്ക് അറിയില്ലല്ലോ ?
തണുത്ത കാറ്റ് ആശുപത്രി ജനലിലൂടെ കടന്നു എന്നെയും കൊണ്ട് പോവുന്ന പോലെ തോന്നി ...കൂടെ അയാളുടെ അനിയത്തിയും ഉണ്ടായിരുന്നു ....

Thursday, June 14, 2012

ഫൈവ് ദിര്‍ഹം കൊണ്ടൊരു ജീവിതം

  അബ്രയുടെ തീരവും വിജനമാണ് ,ചാരുബെഞ്ചില്‍ ഇടക്കിടക്കു എന്നെ പോലെ തന്നെ തണുപ്പിനെ അതി ജീവിക്കാനുള്ള കോട്ടും ധരിച്ചു ആരൊക്കെയോ ഇരിക്കുന്നു ..എന്തിനാണ് ഈ തണുപ്പില്‍ ഇവരിങ്ങനെ ഇവിടെ വന്നിരിക്കുന്നത് ..ഒരു കൂട്ടം അറബി പിള്ലാരതാ ആകെ ബഹളമുണ്ടാക്കി നടന്നു വരുന്നു ...

,പയ്യന്മാര്‍ മുടിയൊക്കെ ജെല്‍ തേച്ചു  മേല്പോട്ടാക്കി നിറുത്തിയിരിക്കുന്നു ,ഇപ്പോള്‍ അഴിഞ്ഞു വീഴും എന്ന് തോന്നുന്ന വിതമാണ് അവരുടെ അവരുടെ പാന്‍റ്ന്‍റെ നില നില്‍പ്പ് ..കാല്‍മുട്ട് വരെ ഉയരം നില്‍ക്കുന്ന ഷൂ ധരിച്ച രണ്ടു പെണ്‍കുട്ടികളും അവരുടെ കൂടെയുണ്ട് ,കാണാന്‍ സുന്ദരികള്‍ തന്നെ കറുപ്പും ചുവപ്പും കളര്‍ നീണ്ട തലമുടി അവള്‍ക്കു നന്നായി ഇണങ്ങുന്നു,ടി ഷര്‍ട്ടും ജീന്സുമാണ് വേഷം ..ഒരാളുടെ ടി ഷര്‍ട്ടില്‍ യു വാണ്ട് എന്നെഴുതിയിരിക്കുന്നു മറ്റേ പെണ്‍കുട്ടിയുടെ ടി ഷര്‍ട്ടില്‍ സ്വീറ്റ്‌ എന്നെഴുതിയിരിക്കുന്നു .അവരറിയാതെ അവരെ തന്നെ ശ്രന്ധിച്ചു നില്‍കാന്‍ രസം തോന്നി .....

..എല്ലാവരുടെയും കയ്യില്‍ ഐസ് ക്രീമും ഉണ്ടായിരുന്നു .പെടുന്നനെ മനസ്സ് ഒരു പാട് പിന്നോട്ട് പോയി ...അഞ്ചാം ക്ലാസ്സില്‍ പഠിക്കുന്ന കാലം ഐസ് കച്ചവടകാരന്‍റെ നൂറുവിന്‍റെ വേതാന്തമാണ്  തണുപ്പിന് ഐസ് ക്രീം കഴിക്കണം എന്നത് പുറത്തു അത് തണ്പ്പാണെങ്കിലും   അകത്തു ചെന്നാലത് ശരീരത്തെ ചൂടാക്കുമത്രേ..എത്ര ചിന്തിച്ചിട്ടും അതെങ്ങിനെയെന്നു മനസ്സിലായില്ല ..അത് കൊണ്ട് തിന്നാനും പോയില്ല ,ഈ പിള്ളാരും ഐസ് ക്രീം തിന്നുന്നത് ഐസ് നൂറുവിന്‍റെ ഉപദേശ പ്രകാരമാണോ ?നടന്നു നടന്നു വന്നു ആ പിള്ളാര് കൂട്ടം എന്നെയും കടന്നു പോയി ..വളരെ സീരിയസ് ആയി എന്തോ ചര്‍ച്ച ചെയ്താണ് അവര്‍ നടക്കുന്നത് .അത് കൊണ്ട് തന്നെ അവര്‍ പരിസരം ശ്രധിക്കുന്നെ ഉണ്ടായിരുന്നില്ല ..
ഈ നിറുത്തം ഒരു പാട് നേരായി തുടങ്ങീട്ടു ..ദുബായില്‍ എത്തിയിട്ട് ഇന്നേക്ക് രണ്ടു മാസവും പതിനാലു ദിവസവും ،ജോലിയുള്ള വിസക്കാണ് വന്നതെന്നത് കൊണ്ട് തന്നെ ഇവിടെ എത്തി രണ്ടു ദിവസം കഴിഞ്ഞു ജോലി തുടങ്ങി...അത് കൊണ്ട് തന്നെ വലിയ ബുദ്ധിമുട്ടില്ലാതെ അതിലുപരി ആരെയും ബുധിമുട്ടിക്കാതെ കാര്യങ്ങള്‍ നടന്നു ،നല്ല തണുത്ത കാറ്റ് വീശുന്നുണ്ടായിരുന്നു ..അത് വക വെക്കാതെ മെല്ലെ നടന്നു ،ഒരു ലക്ഷ്യമുണ്ടായിരുന്നു ആ നടത്തത്തിന്

..വൈകുന്നെരമാവാന്‍ കാതിരുന്നതായിരുന്നു ഇപ്പോള്‍ ദാ അഞ്ചു മണി - കൃത്യമായി അറിയില്ലെങ്കിലും ഏകദേശ ഐഡിയ കനുസരിച്ചാണ് പോവുന്നത് ..അല്ലെങ്കില്‍ തന്നെ ഞാനെന്തിനാണ് അവിടെ പോവുന്നത് ....എനിക്കും അതിനു ഉത്തരമില്ല ..എന്നാലും ഒന്ന് പോണം മനസ്സ് പറയുന്നു ..ഇവിടെ വന്നിറങ്ങിയ പിറ്റേ ദിവസമാണ് സുഹൃത്ത്‌ സിറാജ് നാട്ടുകാരനായ ഒരാളെ കാണാന്‍ കൊണ്ട് പോയത്‌ ..പോവുന്ന പൊക്കിള്‍ അവന്‍ പറഞ്ഞു ഇവിടന്നു റൈറ്റ് പോയാല്‍ പതിനഞ്ചു മിനിട്ട് നടക്കാനേ ഉള്ളൂ ലെഫ്റ്റ് പോയാല്‍ ഒരു പാട് കാഴ്ചകള്‍ കണ്ടു നടക്കാം സാവതാനം അവിടെ എത്താം എന്താണ് വേണ്ടത് എന്ന് ..ഞാന്‍ രണ്ടാമതൊന്നു ആലോചിക്കാതെ ലെഫ്റ്റ് വഴി പോവാം എന്ന് പറഞ്ഞു ..അങ്ങിനെയാണ് അവിടെ എത്തിയത് ..ചെറിയ ചെറിയ ഗള്ളികള്‍ ഇടുങ്ങിയ വഴിത്താരകള്‍ ..കേബിള്‍ വലിക്കാനായി റോഡരികില്‍ കുഴിച്ച നീണ്ട ചാലുകള്‍ കണ്ടപ്പോള്‍ എനിക്ക് നാടോര്‍മ വന്നു ..ചാലുകള്‍ക്ക് മുകളില്‍ കാല്‍ നട യാത്രക്കാര്‍ക്ക് ബുധിമുട്ടില്ലാതാക്കാനായി പലക കൊണ്ട് അടിച്ചുണ്ടാക്കിയ പാലം കടന്നു ഞങ്ങള്‍ അപ്പുറത്തെത്തി..സ്റ്റാര്‍ കഫ്തെരിയ ചെറിയ കടയാണെങ്കിലും നല്ലതിരക്കാന് അവിടെ മലയാളിയുടെതാണെന്നു തോന്നുന്നു ..ചായ കുടിക്കാന്‍ വന്നവരോക്കെയും നല്ല തടിച്ച കറുത്ത മനുഷ്യര്‍ ..ഒരു മലയാളി പോലും അവിടെ കാണാനില്ല ..

ഇതേതു രാജ്യകാരാണെന്ന് ഞാന്‍ ചോദിക്കുമെന്ന് കരുതിയായിരിക്കാം അതിനു മുമ്പേ തന്നെ അവന്‍ പറഞ്ഞത് ..ഇതാണ് മോനെ ഉഗാണ്ടക്കാര്‍ ,ഇത്രയും കറുത്ത മനുഷ്യരെ നീ മുമ്പ് കണ്ടിട്ടുണ്ടോ ?മറുപടിയായി ഞാനൊന്ന്‍ മൂളി _എന്നാലും ഈ കറുപ്പിന് ഒരു അഴകുള്ളത് പോലെ ..ഞാന്‍ അവനറിയാതെ തന്നെ അവരെ ശ്രദ്ധിച്ചു ..സ്ത്രീകളൊക്കെ നല്ല പോലെ തടിച്ചു ഒരു മല പോലെ ..ഈ കറുത്ത ശരീരത്തില്‍ അവര്‍ എണ്ണ തേചിരിക്കുന്നുവോ നല്ല മിനുക്കം ..നടന്നു നടന്നു ഒരു ചെറിയ ഗല്ലിയിലെത്തി ഞാനാകെ അല്‍ബുധപെട്ട് പോയി ..മനോഹരമായ ദുബായിയുടെ അകത്തളത്തില്‍ ഇങ്ങനെയും ഒരു കൂട്ടരോ ?
വളരെ ചെറിയ തോതില്‍ വസ്ത്രം ധരിച്ചു സ്ത്രീകള്‍ നടപ്പാതക്കിരുവശവും ഇരുന്നു എന്തോ വിളിച്ചു പറയുന്നു ..കാതു കൂര്‍പിച്ചപ്പോള്‍ മനസ്സിലായി ഫൈവ് ദിര്‍ഹം ഫൈവ് ദിര്‍ഹം എന്നാണവര്‍ വിളിച്ചു പറയുന്നത് ..എനിക്ക് ജിന്‍ഞാസ ക്കപ്പുറം കൌതുകം തോന്നി ....വേഗം വാടാ ..നോക്കുമ്പോള്‍ അവന്‍ നടന്നു ഒരു പാട് മുമ്പില്‍ എത്തിയിരിക്കുന്നു ..അവനിതൊക്കെ കണ്ട് കണ്ടു മടുത്തതാവും മനസ്സ് പറഞ്ഞു .....നാട്ടുകാരനെ കണ്ടു മടങ്ങി വരുബോഴും മനസ്സില്‍ ഫൈവ് ദിര്‍ഹം ആയിരുന്നു ....ആണ് തീരുമാനിച്ചതാണ് ഒന്ന് തനിച്ചിവിടെ വരണം എന്ന് ...

നടന്നു നടന്നു സ്റ്റാര്‍ കഫ്തെരിയക്ക് സമീപം എത്തി ..ഇന്നതികം തിരക്കില്ല കഫ്തെരിയക്കുള്ളില്‍ നിന്നും ഒരാള്‍ പുറത്തേക്കു നോക്കി നില്‍ക്കുന്നുണ്ടായിരുന്നു ..കേബിള്‍ വലിക്കാനായി ചാല് കീറിയതൊക്കെ ശരിയാക്കിയിരിക്കുന്നു ,നടത്തത്തിന് വേഗം കൂട്ടി ഇപ്പോള്‍ തന്നെ അഞ്ചു മണി ഇനി എപ്പോഴാണ് റൂമില്‍ എത്തുക ...ആ നോക്കാം ..നടത്തത്തിനൊടുവില്‍ ഫൈവ് ദിര്‍ഹം വിളി കേട്ട ഗല്ലിയിലെത്തി _വളരെ ശ്രുങ്കാര ഭാവത്തോടെ അവര്‍ എന്നെയും നോക്കി വിളിച്ചു പറഞ്ഞു മൈ ഫ്രണ്ട് കം കം ...ആ വിളി ഞാന്‍ അവഗണിച്ചെങ്കിലും ഞാനവരെ ശ്രദ്ധിക്കാതിരുന്നില്ല ..അവരെ എന്‍റെ കണ്ണുകള്‍ക്ക്‌ മനോഹരം എന്ന് തോന്നിയില്ലെങ്കിലും എന്തോ ഒരു ആകര്‍ഷണീയത തോന്നാതിരുന്നില്ല ......
  
         പെട്ടെന്നാണ് പിറകില്‍ നിന്നൊരു വിളി കേട്ടത് ..ഹലോ ഹലോ ...എന്ന് ...
ആരാണീ സ്ഥലത്ത് എന്നെ വിളിക്കാന്‍ അതും ഒരു പെണ്‍ ശബ്ദം ....
ഒരു നിമിഷം ശങ്കിച്ച് നിന്നു പിന്നെ തിരിഞ്ഞു നോക്കി ____
മെലിഞ്ഞു കൊലുന്നനെയുള്ള ഒരു കറുത്ത സുന്ദരി ...ങാ ഇത് പോലെയുള്ളവരും ഈ കൂട്ടത്തിലുണ്ടോ ? ആശ്ചാര്യം  തോന്നി ...അവള്‍ എന്നരികിലെത്തി ,ഒറ്റ ശോസത്തില്‍ എന്തൊക്കെയോ പറഞ്ഞു ,എനിക്കൊന്നും മനസ്സിലായില്ല ..അവള്‍ മുറി ഇംഗ്ലീഷ് ആണ് പറഞ്ഞത് എങ്കിലും ..പെടുന്നനെ അവളെന്‍റെ  കയ്യില്‍ പിടിച്ചു വലിച്ചു തിരിഞ്ഞു നടന്നു എനിക്ക് പരിഭ്രമമായി....
       കണ്ടു നിന്ന സ്ത്രീകളൊക്കെ തലയാട്ടി ചിരിച്ചു ..അവളതോന്നും ശ്രധിക്കുന്നെ ഇല്ലായിരുന്നു , കുറച്ചു നടന്നു ഒരു ഇടുങ്ങിയ കോണി പ്പടി ചൂണ്ടി കാട്ടി എന്നോടവള്‍ മുമ്പില്‍ കയറാന്‍ പറഞ്ഞു ..പിറകിലായാല്‍ ഞാന്‍ കടന്നു
കളഞ്ഞാലോ എന്നവള്‍ കരുതി കാണണം ...മുകളിലെ റൂമില്‍ ഉച്ചത്തില്‍ ബഹളം വെച്ചിരുന്ന ഒരു കൂട്ടം സ്ത്രീകള്‍ ഞങ്ങളെ കണ്ടതും നിശബ്ദരായി ....ചെന്നായക്ക്‌ മുമ്പില്‍ അകപ്പെട്ട ആട്ടിന്‍ കുട്ടിയായിരുന്നു ഞാനപ്പോള്‍ ...അവളുടെ കൂടെ നടന്നു ...അടച്ചിട്ട വാതിലിനു മുമ്പില്‍ ഒരു നിമിഷം നിന്ന് പിന്നെ തള്ളി തുറന്നു ....അതൊരു ബെഡ് റൂമായിരുന്നു  ..ഞാനവളെ നോക്കി അവളൊന്നു ചിരിച്ചു ..ദൈവമേ ഞാനകപെട്ടല്ലോ ...കറുത്ത സുന്ദരികളെ കാണാന്‍ തോന്നിച്ച ആ നിമിഷത്തെ ഞാന്‍ ശപിച്ചു ,
 അവളെന്‍റെ കൈ പിടിച്ചു അകത്തു കയറി ..ആ സമയം കട്ടിലില്‍ നിന്നും ഒരു പെണ്ണ് ചാടിയെണീറ്റു പേടിച്ചു മാറി നിന്നു ..എന്നെ കൊണ്ട് വന്നവള്‍ അവളോട്‌ സംസാരിക്കാന്‍ ആഗ്യം കാട്ടി ...

            അപ്പോഴാണ്‌ ഞാനവളെ ശ്രദ്ധിച്ചത് എനിക്കൊരു സംശയം ...മലയാളിയാണോ എന്ന് . ഞാന്‍ ചോദിച്ചു ..അതെ എന്നുത്തരം പറഞ്ഞത് പെട്ടെന്നായിരുന്നു ..അപ്പോഴേക്കും ആ കറുമ്പി വന്നെന്നോട് പറഞ്ഞു ...യു ടേക്ക് ഗോ ...യു ടേക്ക് ഗോ ...ചിന്തിക്കാന്‍ സമയം തരുന്നതിന് മുമ്പ് അവള്‍ എന്നെയും ആ പെണ്‍കുട്ടിയെയും മെയിന്‍ റോഡില്‍ എത്തിച്ചു ...ഒറ്റ ടാക്സി പോലും കാണാനില്ല ..വരുന്ന വണ്ടിക്കൊക്കെ കൈ കാണിച്ചു ..ഒടുവില്‍ ഒരാള്‍ നിറുത്തി ..ടാക്സിയല്ല കാണാന്‍ മലയാളി തന്നെ ങാ കയറാം ...
കയറിയ പാടെ അയാള്‍ ചോതിച്ചു എവിടേക്കാ ..
ഒരു നിമിഷം എനിക്കുത്തരം മുട്ടി ..തല്‍ക്കാലം ഇവിടന്നു പോട്ടെ ഞാന്‍ പറയാം ...യാത്രക്കിടയില്‍ സംഭവിച്ചതൊക്കെ അയാളോട് ചുരുക്കി പറഞ്ഞു ..
 ഇയാള്‍ എങ്ങിനെയാ ഇവിടെ എത്തി പെട്ടത് ഡ്രൈവര്‍ അവളോട്‌ ചോദിച്ചു ..അവള്‍ മുഖമുയര്‍ത്തി എന്നെ നോക്കി പിന്നെ ഡ്രൈവറെയും ...കാണാന്‍ ഐശ്വര്യമുള്ള മുഖം മനസ്സില്‍ ഓര്‍ത്തു ....നിലംബൂരാണ് വീട് ഇവിടെ ഒരു അറബി വീട്ടിലെ ജോലിക്കെന്നും പറഞ്ഞു കൊണ്ട് വന്നതാണ് ..കൊണ്ട് വന്നയാളെ എയര്‍പോര്‍ട്ടില്‍ വെച്ചാണ് ആദ്യമായും അവസാനമായും കാണുന്നത് ..എത്തിച്ചത് ഇവിടെ കരഞ്ഞും പട്ടിണി കിടന്നും പ്രതിഷേതിച്ചപ്പോള്‍ എന്തോ ദയ തോന്നിയിട്ടാണ് ആ കറുമ്പിക്ക് ഇങ്ങനെ തോന്നിയത് ..ജനലിലൂടെ ദിവസവും നോക്കി നില്‍ക്കാരുണ്ടായിരുന്നു
,നാട്ടുകാരനെ കണ്ടാല്‍ അവള്‍ പറയാന്‍ പറഞ്ഞു
അങ്ങിനെയാണ് എന്നെ കണ്ടതത്രേ..ഇനി എന്ത് ചെയ്യും ....എന്‍റെ ചോദ്യത്തിന് ഉത്തരം ഒരു കരച്ചിലായിരുന്നു ...കരയോന്നും വേണ്ട ഒരു വഴി കാണാം ...
     ഗഫൂര്‍ എന്നാണു പേരെന്നും അല്‍ ഐനില്‍ ആണ് ജോലിയെന്നും ഇവിടെ ഓഫിസാവശ്യതിനായി വന്നതാണെന്നും നാട് വളാഞ്ചേരിയാണെന്നും  എന്‍റെ ചോധ്യങ്ങള്‍ക്കുതരമായി ഡ്രൈവര്‍  പറഞ്ഞു...
     ഞാന്‍ ചോദിച്ചു എന്താണൊരു വഴി ....
    ഗഫൂര്‍ പറഞ്ഞു നേരെ കോണ്‍സുലേറ്റിലേക്ക് പോവാം ...അര മണിക്കൂറിനുള്ളില്‍ അവിടെയെത്തി ..ഇറങ്ങിക്കോളൂ ...അവള്‍ സാവധാനം കാറില്‍ നിന്നും ഇറങ്ങി ,ഗഫൂര്‍ മുമ്പില്‍ നടന്നു ...കാര്യങ്ങള്‍ വിശദമായി പറഞ്ഞു ..
വലിയൊരു കാര്യമാണ് നിങ്ങള്‍ ചെയ്തത് എന്ന് പറഞ്ഞു അവര്‍ അഭിനന്ദിച്ചു ..അവര്‍ ആര്‍ക്കൊക്കെയോ  വിളിക്കുന്നുണ്ടായിരുന്നു ...പത്തു പതിനഞ്ചു മിനിട്ടിനുള്ളില്‍ അവിടെ എല്ലാ ചാനലുകാരും എത്തി ..എന്തൊക്കെയോ ചോതിച്ചു അവള്‍ എല്ലാത്തിനും ഉത്തരം ചെറിയ ചെറിയ വാക്കുകളില്‍ ഒതുക്കി ...ഞാന്‍ മാറി നിന്നു ,,അവിടന്ന് പോരുമ്പോള്‍ ആ പെണ്‍കുട്ടിയുടെ കണ്ണുകള്‍ എന്നോട് നന്ദി പറയുന്നുണ്ടായിരുന്നു ..
രാത്രി വൈകി റൂമില്‍ എത്തിയപ്പോള്‍ എന്നെ വാര്‍ത്തയില്‍ കണ്ടതും ഒരു പെണ്‍കുട്ടിയെ രക്ഷിച്ചതും ആയിരുന്നില്ല കൂട്ടുകാരുടെ ചര്‍ച്ച ...ആ ഭാഗത്തേക്ക് ഞാനെന്തിനു പോയി എന്നാണു ....കൂട്ടുകാരായ മുസംമിലും ശംസുവും ഒക്കെ വിളിച്ചു ചോദിച്ചതും അത് തന്നെ നീ എന്തിനു അവിടെ പോയി .....
   റൂമില്‍ ലൈറ്റ് അണച്ച് ഉറങ്ങാനായി ബ്ലാങ്കറ്റ് കൊണ്ട് ശരീരം മൂടി തണുപ്പിന്‍റെ ഗൌരവത്തെ കുറക്കാന്‍ ശ്രമം നടത്തുമ്പോള്‍ എന്‍റെ മനസ്സിലും ഉയര്‍ന്നത് ആ ചോദ്യം തന്നെ ...ഞാനെന്തിനു അവിടെ പോയി ...
ഒരു പക്ഷെ ആ പെണ്‍കുട്ടിയെ രക്ഷിക്കാനുള്ള നിയോഘം ദൈവം എനിക്കായിരിക്കാം വിധിചിട്ടുണ്ടാവുക ...ഇത് ഒരു നിമിത്തമാവാം  ....
  കണ്ണുകളടച്ചു ഉറക്കത്തെ പ്രതീക്ഷിച്ചു കിടന്നപ്പോള്‍ ആ പെണ്‍കുട്ടിയുടെ കണ്ണുകള്‍ ആയിരുന്നു മനസ്സില്‍ ...ജീവിതം രക്ഷിച്ച ആളോട് ഉള്ള നന്ദി ആ കണ്ണുകളില്‍ ഉണ്ടായിരുന്നു .......