Thursday, January 16, 2014

എന്‍റെ ഓര്‍മകളിലെ ഒരു താള് .........

               ഒപ്പന എന്നും എനിക്ക് ഹരമായിരുന്നു ..അത് ആണ്‍കുട്ടികള്‍ക്കും കളിക്കാം എന്നാ നിയമം വന്നപ്പോള്‍ ഞാനും സന്തോഷിച്ചു , എനിക്ക് കളിക്കാമല്ലോ എന്നതിലല്ല അത് ..ആണ്കുട്ടികളുടെതും കാണാമല്ലോ എന്നതില്‍ , സ്കൂളില്‍ പഠിക്കുന്ന കാലം പത്താം ക്ലാസ് വരെ സ്റ്റേജില്‍ ഒരു പരിപാടിക്കും കയറിയിട്ടില്ല എന്നതാണ് സത്യം ..കാരണം ഞാനൊരു പാവം ആയിരുന്നു ..ഞാനെന്നെ തന്നെ പുകഴ്തുകയാനെന്നു നിങ്ങള്ക്ക് തോന്നി പോകുന്നുവെങ്കില്‍ ഞാനെന്തു ചെയ്യാന്‍ ,
പ്രണയം പോലും തുറന്നു പറയാന്‍ പറ്റാത്ത ഒരു വിദ്യാര്‍ഥി ആയിരുന്നു ഞാന്‍ , നീ അന്നെന്നോട് അങ്ങിനെ പറയുമെന്ന് ഞാന്‍ കരുതി എന്ന് പിന്നീട് പലരും പറഞ്ഞത് സത്യം ..
മറ്റുള്ളവരുടെ പ്രണയത്തെ പിന്തുണക്കുക അവര്‍ക്ക് വേണ്ടി എന്തെങ്കിലും ചെയ്തു കൊടുക്കുക അതൊക്കെ ശീലങ്ങളില്‍ ചിലത് മാത്രം ,
ഒരു ദിവസം ഉച്ചക്ക് കുഞാവാന്റെ കടയില്‍ പൊറോട്ടയും കഴിച്ചു കൂട്ടുകാരെ കൂടെ വായി നോക്കി ഇരിക്കുന്ന നേരത്താണ് സുഹൃത്ത്‌ അഫ്സല്‍ വന്നു വിളിക്കുന്നത്‌ ...
എടാ സക്കീറെ ഞങ്ങള്‍ ഒപ്പന കളിക്കാനുള്ള തെയ്യാരെടുപ്പിലാണ് ഈ യുവജനോത്സവത്തിന് നീ ആവണം പുതിയാപ്പിള ...എന്താ പറ്റോ ?
ഞാനോ .. എയി അത് നടക്കൂലാ ...
എന്താണ് നടക്കാത്തത് ...നീ ഒന്നിരുന്നു തന്നാല്‍ മതീല്ലോ കളിക്കുന്നത് ഞങ്ങളല്ലേ ..നിനക്കെന്താ ....
എന്നാലും .....
ഒരെന്നാലുമില്ല ഞങ്ങള്‍ ഒപ്പന കളിക്കുന്നു അതില്‍ നീ തന്നെ പുതിയാപ്പിള ..ഓകെ.....
മനസ്സില്ല മനസ്സോടെ ഞാന്‍ ഉത്തരം മൂളി .....നോക്കാം ല്ലേ ...
പിന്നെ എന്റെ ചിന്ത മുഴുവന്‍ പുതിയാപ്പിള വേഷത്തെ കുറിച്ചായിരുന്നു ...
തോഴുവാനൂര്‍ മഹിള സമാജത്തിന്‍റെ പരിപാടിക്ക് ആതവനാട് നിന്ന് അമ്മായിയുടെ മക്കള്‍ സ്ഥിരമായി ഒപ്പന കളിക്കാറുണ്ട് ...അമ്മായിടെ മോള്‍ സലീന ആയിരുന്നു എന്നും പുത്യെണ്ണ്‍...
അത് എല്ലാ വര്‍ഷവും കാണാന്‍ പോകുന്നത് മാത്രമായിരുന്നു ഞാനും ഒപ്പനയും തമ്മിലുള്ള ബന്ധം ....
അങ്ങിനെ ആ ദിനം വന്നെത്തി ..നാളെയാണ് ഒപ്പന ....
കളിക്കുന്നവരില്‍ പ്രതാനികള്‍ അഫ്സലും അന്‍വറും ആയിരുന്നു ...
പുതിയ വെള്ള തുണി വെള്ള കുപ്പായം ലെതെരിന്റെ ചെരുപ്പ് നല്ലൊരു തുവ്വല്‍ തൊപ്പി ...എല്ലാം വേണം  അതൊക്കെ നീ സങ്കടിപ്പിക്കണം എന്ന് അവരെന്നോട് പറഞ്ഞു .....
ഞാനും ആകെ എന്തോ ആയിരുന്നു ..ഞാന്‍ നാളെ ഒപ്പനയില്‍ പുതിയാപ്പിള യാകുന്നു ..അങ്ങിനെ സ്കൂളിന്റെ സ്റ്റേജില്‍ ഞാനും ..ഉള്ളില്‍ ഒന്ന് ചിരിച്ചു ..

രാവിലെ തന്നെ അമ്മായിടെ മകന്‍ കുഞ്ഞാനുകക്കാന്റെ അടുത്ത് പോയി വെള്ള തുണി വാങ്ങിച്ചു ..പിന്നെ ഒരു ഷര്‍ട്ടും അപ്പോഴാണ്‌ ചെരുപ്പിന്റെ കാര്യം ഓര്‍ത്തത്‌ ...ലതര്‍ ചെരുപ്പ് എവിടുന്ന് ഒപ്പിക്കും ..അതിനും അഫ്സല്‍ തന്നെ വഴി കണ്ടെത്തി ..അവന്റെ കാലില്‍ ഉണ്ടായിരുന്ന ടയറിന്റെ ചെരുപ്പ് ദൂരേന്നു നോക്കിയാല്‍ ലതര്‍ ആയി തോന്നും എന്ന് പറഞ്ഞു അതെന്നെ കൊണ്ട് ധരിപ്പിച്ചു ...
അന്‍വര്‍ നു അതത്ര ഇഷ്ട്ടമായില്ലെന്നു അവന്‍റെ മുഖ ഭാവത്തില്‍ നിന്നും മനസ്സിലായി ...ഞാന്‍ പുതിയാപ്പിള ആയതു തന്നെ അവനു പിടിച്ചിട്ടില്ല എന്ന് ചില നേരങ്ങളില്‍ എനിക്ക് മനസ്സിലായിരുന്നു ,
നെക്സ്റ്റ് കോഡ് നമ്പര്‍ 241 ...ഒപ്പന ...
മെല്ലെ സ്റ്റേജില്‍ കയറി ..നെഞ്ച് എന്തോ പഡ പടാന്നു ശബ്ദത്തില്‍  മിടിക്കുന്നു വോ? ഏയ്‌ തോന്നുന്നതാവാം ..സ്വയം സമതാനിച്ചു ...
ഒപ്പന തുടങ്ങി ഞാന്‍ കസാരയില്‍ ഇരുന്നു മുന്‍ വശത്തേക്ക് നോക്കി ..എല്ലാവരും ഉണ്ട് ..ക്ലാസ്സിലെ കുട്ടികളും കൂട്ടുകാരും കൂട്ടുകാരികളും എല്ലാം ..ചുണ്ടില്‍ ചിരി വരുന്നുവെന്ന് തോന്നിയതിനാല്‍ ഞാന്‍ തന്നെ എന്‍റെ നോട്ടത്തെ അകലത്തേക്ക് മാറ്റി ...
കളിക്കിടയില്‍ ആര്‍ക്കൊക്കെയോ സ്റ്റെപ്പ് തെറ്റി .....
അങ്ങിനെ ഒരു വിതത്തില്‍ ഒപ്പന തീര്‍ന്നു കിട്ടി ....
ഇതായിരുന്നു എന്‍റെ ആദ്യത്തെ സ്റ്റേജ് ഷോ ....
പിന്നെ തപസ്യ സങ്കടിപ്പിച്ച ഉപ ജില പാരലല്‍ഉല്‍സവതിലെ പരിപാടികളില്‍ മിക്കതിലും ഞാന്‍ ഉള്‍പെട്ടു ....
അതില്‍ സാമൂഹ്യ നാടകം ചര്‍ച്ച ചെയ്യപെട്ടു ..സാക്ഷരതയായിരുന്നു അതിലെ വിഷയം ...അതില്‍ കുഞ്ഞിപോക്കര്‍ ഹാജി എന്ന കഥാപാത്രത്തിന് ആശസകള്‍ ഒതിരി കിട്ടി ....ഭാഗ്യത്തിന് ആ കഥാപാത്രം അവതരിപ്പിച്ചത് ഞാനായിരുന്നു ....

എന്തൊക്കെ പറഞ്ഞാലും എന്‍റെ ആദ്യതെ സ്റ്റേജ് പ്രവേശനത്തിന് എന്‍റെ പ്രിയപ്പെട്ട സുഹൃത്ത്‌ അഫ്സല്‍ മുണ്ടശേരി ക്ക് തന്നെയാണ്  ഞാനതിന്‍റെ മുഴുവന്‍ മാര്‍ക്കും കൊടുക്കുന്നത്  ....
എന്‍റെ ഓര്‍മയില്‍ എന്‍റെ മനസ്സില്‍ നിറഞ്ഞു നില്‍ക്കുന്ന പ്രിയപ്പെട്ട സുഹൃത്തുക്കളില്‍ ഒരു മുഖമാണ് അഫ്സലിനുള്ളത് ...
രാഷ്ട്രീയ കളരിയില്‍ മാറിയകന്നപ്പോഴും വിമര്‍ശനത്തിന്‍റെ ചാട്ട വാറുകള്‍ എനിക്ക് നേരെ അവന്റെതായി വന്നപ്പോഴും ഞാന്‍ പുഞ്ചിരിച്ചു മെല്ലെ ഒഴിഞ്ഞു നില്‍ക്കാനാണ് ശ്രമിക്കാറുള്ളത് ..കാരണം ഞാന്‍ ആഗ്രഹിക്കുന്നു എന്റെ ശ്വസമടങ്ങും വരെ ആ സൗഹൃദം ...
മറവി എന്ന മൂന്നക്ഷരം എന്‍റെ നിഖണ്ടുവില്‍ ഇല്ലല്ലോ ...
പിന്നെ ഞാനെങ്ങിനെ മറന്നു വെന്ന് നീ പറയും ...... 

Wednesday, January 15, 2014

ഒരു രാജ കാലം ............

                            ഓരോ നബിദിനവും എന്നെ പഴയ ആ മദ്രസ്സ കാലത്തേക്ക് കൂട്ടി കൊണ്ട് പോകുന്നു ,,
നബിദിനത്തിന്‍റെ ഒരു മാസം മുമ്പേ തുടങ്ങും കഥയും പ്രസംഗവും പാട്ടും ഒക്കെ കണ്ടെത്താനുള്ള ഓട്ടം , ആര്‍ക്കും കിട്ടാത്തത് കിട്ടണമെന്നും അതാര്‍ക്കും പിന്നെ കിട്ടരുതെന്നും ആഗ്രഹിക്കുന്നത് ആ പ്രായത്തിന്റെ പക്വതയില്ലായിമ , ഞാനും കൂട്ടിന് മുഹ്സിനും ശാഹുലും , പങ്കെടുക്കുന്നതിനൊക്കെ ഫസ്റ്റ് കിട്ടണമെന്ന് ഞങ്ങള്‍ക്ക് ആഗ്രഹം എന്ന് പറഞ്ഞാല്‍ പോരാ അത്യാഗ്രഹമായിരുന്നു , മിക്കവാറും ഫസ്റ്റ് തന്നെ കിട്ടിയിരുന്നു ,,അതൊക്കെ കിട്ടിയിട്ട് ഒരു നടതമുണ്ട് ...ക്ലാസ്സിലെ പെണ്‍കുട്ടികളുടെ മുമ്പിലൂടെ ...ഓ ....ഓര്‍ക്കാന്‍ തന്നെ നല്ല സുഖം ...


തലേ  ദിവസം കിടക്കാന്‍ നേരം നാളെ സുബ്ഹിക്ക് മുമ്പേ വിളികണമെന്നു ഉമ്മാനെ ശട്ടം കെട്ടിയിട്ടാണ് ഉറങ്ങാറ് ..ഉറങ്ങുമ്പോള്‍ പോലും മനസ്സില്‍ നാളെയുടെ രംഗങ്ങള്‍ ആയിരിക്കും , അങ്ങിനെ ഉമ്മാന്റെ വിളി കേട്ടുണര്‍ന്നു വേഗത്തില്‍ കുളിച്ചു പുതിയ  വെള്ള കുപ്പായവും തുണിയും ധരിച്ചു ഉപ്പ ദുബായീന്ന് വന്നപ്പോള്‍ ഇന്നത്തേക്ക് വേണ്ടി മാത്രം മാറ്റി വെച്ച ഓട്ടയുള്ള പുതിയ തൊപ്പി ധരിച്ചു അത്തര്‍ പൂശി കണ്ണാടിയുടെ മുമ്പില്‍ ചെന്ന് ഒരു നോട്ടമുണ്ട് ,,
ഓ ഇജ്ജു പെണ്ണ് കാണാന്‍ പോവല്ലേ ...മതിയെടാ ചെക്കാ ..ജാഥ അന്നേ കാത്തു നിക്കൂല ...വാണെങ്കി വേഗം പോയിക്കോ ....ഉമ്മ വിളിച്ചു പറഞു കൊണ്ടിരുന്നു ....
ഓളും ഉണ്ടാവോല്ലോ അവിടെ ഒന്ന് അടിപോളിയായിട്ടു പോണ്ടേ ഉമ്മാ ...എന്നും മനസ്സില്‍ പറഞ്ഞു ...വീട്ടില്‍ നിന്ന് ഇറങ്ങി ..മദ്രസ്സയിലേക്ക് ...
എന്തെടാ വൈകിയത് മുഹ്സിന്‍ ചോതിച്ചു ...ശഹുല്‍ എവിടെ അവനാ ഭാഗത്ത്‌ കാണും എന്റെ ചോദ്യത്തിനുത്തരമായി അവന്‍ പറഞ്ഞു ...
ജാഥ പോകാന്‍ റെഡിയായി ...മുമ്പിലെ ജീപ്പില്‍ കമ്മിറ്റിക്കാര്‍ ...പിറകെ വലിയ ബാനറും പിടിച്ചു കുട്ടികള്‍ കുറച്ചു പിന്നിലായി ജീപ്പില്‍ ഞാനും ശഹുലും മുഹ്സിനും ....
പിന്നെ ആകെ ദിക്റുകളും ബൈതുകളും പാട്ടുകളും കൊണ്ട് മുകരിതമാകും അന്തരീക്ഷം ....
വഴിയരികില്‍ വെച്ച് മിഠായി യും സര്‍ബത്തും മറ്റും തരുന്നവര്‍ക്ക് നന്ദി പറഞും സ്വാഗതം പറഞും ഞങ്ങള്‍ യാത്ര തുടര്‍ന്നു ....
തിരികെ മദ്രസ്സയില്‍ എത്തുന്നത്‌ 11 മണിക്ക് ....പിന്നെ അവിടെന്നു ആരോ റൂട്ട് ബിസ്കറ്റും ചായയും കുടിച്ചു പിരിയും ....
4 മണിക്ക് നേര്ച്ച ചോറ് വാങ്ങിക്കാന്‍ പോകണം ....
ഞാന്‍ അവിടെ എത്തിയപ്പോള്‍ സമയം വൈകി പോയിരുന്നു ,,,ആകെ ബഹളം .....ഞാന്‍ നീണ്ട വരിയിലെ പിന്നില്‍ നിന്ന് .....കുറച്ചു കഴിഞു കാണും ആരോ എന്നെ കണ്ടു ...കമ്മിറ്റി യിലെ ആരോ ആണ് ....
എടാ ഇവിടെ വാ ...
ഞാന്‍ മെല്ലെ അങ്ങോട്ട്‌ ചെന്ന് ....
ഇജ്ജാ കുഞ്ഞലവിക്കാന്റെ മോനല്ലേ ...
ആ ..എന്റെ ഉത്തരം കേട്ടതും ,,,
അയാള്‍ ...ഇജു വരി നിക്കണ്ട ..ങ്ങട് വാ ..എന്നും പറഞ്ഞു എന്നെ വിളമ്പുന്ന സ്ഥലത്തേക്ക് കൊണ്ട് പോയി ...
പോകുന്ന സമയം അദ്ദേഹം പറഞ്ഞു ...എടാ പഹയാ ..അന്റെ ഉപ്പാന്റെ പുരയല്ലേ ഇത് ..ഇവിടെ വെച്ച് ചോറ് ഉണ്ടാകുമ്പോള്‍ ഇജ്ജു എന്തിനാണ് വരി നില്‍ക്കുന്നതു ...
എന്നും പറഞ്ഞു എന്റെ കയ്യില്‍ ഉണ്ടായിരുന്ന ചെറിയ ബക്കറ്റു വാങ്ങി ...
വിളംബുകാരന് കൊടുത്തു ....ന്നാ ഇത് നമ്മളെ കുഞ്ഞലവിക്കാന്റെ മോനാ ..
ഇട്ടോടുക്ക് എന്ന് അയാളോട് പറഞു ....
നിറച്ചു വിളമ്പി തന്നു ..ഞാനെന്റെ പിന്നില്‍ നില്‍ക്കുകയായിരുന്ന കുട്ടികളുടെ മുഖത്തേക്ക് നോക്കി ....കുറെ നേരമായികാനും നില്‍ക്കാന്‍ തുടങ്ങീട്ടു ...പാവങ്ങള്‍ ....
ഞാന്‍ അന്നേരം രാജാവായി മാറി ...
അറിയാതെ ഒരു ഗൌരവം മുഖത്ത് പാറിയെത്തി ....
എന്റെ വീടിന്റെ മുറ്റത്ത്‌ വെച്ചാണല്ലോ ചോറ് ഉണ്ടാക്കുന്നതു ...
പിന്നെന്തു കൊണ്ട് എനക്ക് അഹങ്കരിചൂടാ ....
ഞാനെന്തിനു വരി നില്ല്കണം .....
കുറച്ചു നേരത്തേക്ക് ....എന്റെ മുഖത്തേക്ക് ഒരു മുതലാളിയെ കണ്ട പോലെ നോക്കുന്ന എന്റെ മദ്രസ്സയില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് മുമ്പില്‍ ഞാനെന്റെ ഗൌരവത്തിനു കനം കൂട്ടി .....
അവര്‍ തന്നെ വിളിച്ചു തന്ന ഓട്ടോയില്‍ കയറി വീട്ടിലേക്കു പോകവേ ..
ഞാനൊന്ന് കൂടി തിരിഞ്ഞു നോക്കി .....ഉടമസ്ഥനെ പോലെ ........
ഓര്‍മ്മകള്‍ ആനന്ദമാണ് .....അത് നമ്മെ ഒരു പ്രത്യക നിലയിലെതിക്കും ...
എന്റെ ഓര്‍മകളെ ഞാന്‍ താലോലിക്കുന്നു .....
എല്ലാവര്ക്കും നബിദിനാശംസകള്‍ ..........
                                                         
                                                                                        സ്വന്തം സക്കീര്‍ കാവുംപുറം ........