Wednesday, May 22, 2013

മേല്‍ വിലാസം തെറ്റി വന്ന പ്രണയാക്ഷരങ്ങള്‍ ...........കഥ

     
                           രണ്ടു ദിവസമായി നല്ല  ചൂട്തുടങ്ങിയിട്ട്  , എന്നാലും ഓഫീസിനു പുറത്തെ പുല്മേടുകളൊക്കെ നല്ല രീതിയില്‍ നനച്ചു നോക്കുന്നതിനാല്‍ ഏതു കാലാവസ്ഥയിലും അതൊക്കെ കണ്ണിനു കുളിര് നല്‍കും , ഞാന്‍ ജോലി ചെയ്യുന്ന BMW ഓഫീസിന്‍റെ പുറത്തെ കാര്യാ പറഞ്ഞത് , കാലത്ത് വന്നാലുള്ള അത്യാവശ്യ പണികളൊക്കെ തീര്‍ത്തു ,  ഇടയ്ക്കു കിട്ടുന്ന ഒഴിഞ്ഞ നേരത്ത് വെറുതെ ഇങ്ങനെ പുറത്തു നോക്കിയിരിക്കാന്‍ തോന്നും , റോഡിലൂടെ ചീറി പാഞ്ഞു പോകുന്ന വാഹനങ്ങള്‍ , ആര്‍ക്കും നേരമില്ല അത്രയ്ക്ക് സ്പീടിലാണ് പോക്ക് , മൊബൈലെടുത്ത് വെറുതെ ഞെക്കി, ഇതെപ്പോ  വന്നു രണ്ടു മിസ്സ്‌ കാള്‍ ഒന്ന് പരിജയമില്ലാത്ത നമ്പര്‍ രണ്ടാമത്തേത് സെഫി ഇവളിതെപ്പോഴാ വിളിച്ചത് . ഞാന്‍ കേട്ടില്ലല്ലോ ? മനസ്സിലോര്‍ത്തു ..
   
       ഫോണ്‍ റിംഗ് ചെയ്യുന്നുണ്ട് ഹലോ ...എവിടെയായിരുന്നു ഇക്കാ , ഞാനെത്ര നേരായി കാത്തിരിക്കുന്നു ....
കേട്ടില്ല  .....അതാ  ...എന്തെ ..സുഖമല്ലേ ...
സുഖാണ് ഇക്കാ ...ആ പിന്നെ നിങ്ങളെ ആ സ്നേഹിതന്‍ അശ്രഫും നസീറയും വന്നിരുന്നു ..അവരുടെ ആറാം  വിവാഹ വാര്‍ഷികം ആണത്രേ അടുത്ത ഞായറാഴ്ച അതിനു വിളിക്കാന്‍ വന്നതാ ...
അതെയോ നീ എന്തായാലും പോണം ..അവരെ നിനക്ക് അറിയില്ലേ , ഞാന്‍ പറഞ്ഞിട്ടില്ലേ അവരെ കുറിച്ച് നിന്നോട് ....
ആ നിക്കൊര്‍മ്മയുണ്ട് ഇക്കാ ..ഞാന്‍ പൊയിക്കോളാ.....

        റഷീദ് ..ഓ വിളി വന്നു ...
സെഫി  ഞാന്‍ വൈകുന്നേരം വിളിക്കാം , ബോസ്സ് വിളിക്കുന്നുണ്ട് , ഓകേ ..
ശരി ഇക്കാ ....
മാനാജര്‍ക്കു ഫോട്ടോ കോപ്പി എടുത്തു കൊടുത്തു , തിരിച്ചു വീണ്ടും തന്‍റെ സീറ്റില്‍ വന്നിരുന്നപ്പോള്‍ , പുറത്തു ചൂടില്‍ ഫുട് പാത്ത് ക്ലീന്‍ ചെയ്യുന്ന ബംഗാളിയില്‍ കണ്ണുടക്കി ...എന്താ അവരുടെയൊക്കെ കഷ്ട്ടപ്പാട് , പാവങ്ങള്‍ ..
മെല്ലെ കണ്ണടച്ചു ഇനി ഇപോഴോന്നും വിളിക്കില്ല ..ഒന്ന് മയങ്ങാം മനസ്സ് പറഞ്ഞു ..

     സെഫിയുടെ വാക്കുകള്‍ മയക്കത്തെ ഉണര്‍ത്തി ...
അശ്രഫും നസീറയും......
                ഓര്‍ക്കുമ്പോള്‍ ചിരിയാണ് വരുന്നത് , അവരെ ഒന്നിപ്പിക്കാന്‍ ഞാന്‍ ചെയ്ത കാര്യങ്ങള്‍ ഓര്‍ത്തപ്പോള്‍ ഞാനെന്നെ തന്നെ സല്യൂട്ട് ചെയ്തു ..സെഫിയോടു അതൊക്കെ വളരെ മുമ്പേ തന്നെ പറഞ്ഞതിനാല്‍ അവള്‍ക്കു പെട്ടെന്ന് മനസ്സിലായിക്കാണും ..അവരെ ..കുറെ കാലമായി ഒരു വിവരവും ഇല്ലായിരുന്നു , ഒന്ന് രണ്ടു തവണ എന്നെ വിളിച്ചതാ ...ഞാനെന്തോ തിരക്കിലായതിനാല്‍ പിന്നെ വിളിക്കാം എന്ന് പറഞ്ഞു ഫോണ്‍ വെചു ..പക്ഷെ ഇത് വരെ വിളിക്കാനോതിട്ടില്ല , ആ പരിഭവമോക്കെ പറഞ്ഞു കാണും ...
അറിയാതെ ചിരി വന്നു ....

    ഓര്‍മ ശരിയാണെങ്കില്‍ 2002 നവംബര്‍  മാസത്തിലാണ്  , ഉച്ചക്ക് ഊണും കഴിച്ചു കോലായിലെ തിണ്ടിന്മേല്‍ മുറ്റത്ത് കളിക്കുന്ന  ജെഷ്ട്ടന്‍റെ കുട്ടികളെയും നോക്കിയിരിക്കുകയായിരുന്നു ,ആ സമയത്താണ് പോസ്റ്റ്‌ മാന്‍ ഒരു കത്തുമായി വീട്ടില്‍ കയറി വന്നത് , എന്താ റഷീദ് സുഖമല്ലേ ..... ഇന്ന് പുറത്തൊന്നും പോയില്ലേ , ....
 എന്താ മാഷേ ഈ വഴിക്കൊക്കെ ..എന്ന് പറഞ്ഞു ഞാന്‍ തിണ്ടിന്മേല്‍ നിന്നിറങ്ങി ,
ജെഷ്ട്ടന്‍ അശ്രഫിനു ഒരു കത്തുണ്ട് ഇന്നാ ...
ജെഷ്ട്ടന് കത്തോ അതാരുടെത് ..എന്ന് മനസ്സില്‍ വിചാരിച്ചു കൊണ്ട് അത് വാങ്ങിച്ചു നോക്കി ..ഫ്രം അഡ്രസ്‌ നസീര്‍ വീ വീ , ഉമ്മുല്‍ ഖുവൈനില്‍ നിന്നാണല്ലോ ... ...പോസ്റ്റ്‌  മാന്‍ അപ്പോഴേക്കും പടിയിറങ്ങി പോയിരുന്നു ,

     ഇതേതാണിപ്പോള്‍ ഇങ്ങിനെ ഒരു കത്ത് ..എന്ന് കരുതി ..കുറെ നേരം ആലോചിച്ചു , അപ്പോഴാണ്‌ അഡ്രസ്‌ നോക്കിയത് , അഷറഫ് ചോലക്കല്‍ എന്നാണു കത്തില്‍ എഴുതിയിരിക്കുന്നത് , എന്‍റെ വീട്ടുപേര്  ചോലക്കാട്ടില്‍ എന്നാണു , അപ്പൊള്‍ ആണ് മനസ്സിലായത്‌ ഈ വീട്ടുപെരിന്‍റെ മാറ്റമാണ് ഈ കത്ത് ഇവിടെ എത്താന്‍ കാരണം , ഒടുവില്‍ ആ കത്ത് പൊളിച്ചു വായിക്കാന്‍ തീരുമാനിച്ചു , ഗള്‍ഫില്‍ നിന്നും കൊണ്ട് വരുന്ന തരത്തില്‍ ഉള്ള ലെറ്റര്‍ പാടില്‍  ഒരു ചെറിയ സ്ഥലം പോലും ഒഴിവാക്കാതെ ഒരു പ്രണയ ലേഖനം .ഞാനത് ആവര്‍ത്തിച്ചു ആവര്‍ത്തിച്ചു വായിച്ചു , വളരെ രസകരമായി എഴുതിയിരിക്കുന്നു ,മനോഹരമായി എഴുതിയിരിക്കുന്നു ....

 
     കുറ്റിപ്പുറം സ്കൂളിലെ  എട്ടാം  ക്ലാസ്സില്‍ പഠിക്കുന്ന സമയം ഒരു യുവജനോത്സവ ദിവസം തുടങ്ങിയ  പ്രണയം , അധ്യായന വര്‍ഷത്തിന്‍റെ അവസാനത്തില്‍ ഒരു ചെറിയ പിണക്കത്തില്‍ അവസാനിച്ചതും അതിനു ശേഷം ഒരു വര്‍ഷമായി ഒരു ബന്ധമില്ലാത്തതും ഒക്കെ വളരെ വിഷമത്തോടെ അതില്‍ കുറിച്ചിരുന്നു , ഒരേ സമയം രസകരവും ഉധ്യോക ജനകവും ആയി തോന്നി ....കത്ത് മടക്കി പോക്കറ്റില്‍ വെച്ച് റോഡിലേക്ക് നടന്നു ..എവിടെക്കാ നീ ഈ നട്ടുച്ചയ്ക്ക് പിന്നില്‍ നിന്നും ഉയര്‍ന്ന ഉമ്മാന്‍റെ ചോദ്യത്തിനു തിരിഞ്ഞു നോക്കാതെ തന്നെ ഇപ്പ വരാം ഉമ്മാ എന്ന് പറഞ്ഞു നടന്നു .....എന്‍റെ മനസ്സില്‍ എന്‍റെ പോകറ്റിലെ  കത്തില്‍  പറഞ്ഞ അഷ്‌റഫ്‌ മാത്രമായിരുന്നു , അതാരായിരിക്കും എങ്ങിനെ കണ്ടു പിടിക്കും ...കുറെ നേരം ആലോചിച്ചു ....നടന്നു നടന്നു നടപാതയുടെ അറ്റത്ത്‌ ചെറിയ അങ്ങാടിയില്‍ റോഡരികില്‍ ഇരിക്കാന്‍ വെച്ച കേടു വന്നു പൊളിഞ്ഞു കമ്പി പുറത്തേക്കു കാണുന്ന പോസ്റ്റില്‍ കയറി ഇരുന്നു ...അവിടെ ഉണ്ടായിരുന്ന കൂട്ടുകാരന്‍ എന്താ റഷീദ് ഈ നേരത്ത് ...എന്ന് ചോതിച്ചു ...ഒന്നുല്ല്യടാ ..വെറുതെ .....


     ആ സമയത്താണ് സ്കൂള്‍ കഴിഞ്ഞു അബ്ദുള്ള മാഷ് വരുന്നത് കണ്ടത് , മാഷിനെ കണ്ടതും ഞാന്‍ എണീറ്റു , എന്താ റഷീദ് സുഖം തന്നെയല്ലേ ..ഇങ്ങനെ പോണൂ മാഷേ ..മാഷെനിക്ക് നല്ലൊരു സുഹൃത്ത്‌ കൂടിയായിരുന്നു ..ഞാന്‍ മാഷിന്‍റെ കൂടെ നടന്നു , അഷറഫിനേ അന്ന്വഷിച്ചു , അറിയില്ലെന്ന് കൈ മലര്ത്തിയ മാഷിനോട് ഒന്ന് അന്നോഷിക്കിന്‍ മാഷെ നാളെ പറഞ്ഞാ മതി എന്ന് ഞാന്‍ പറഞ്ഞപ്പോള്‍ ആ നോക്കാം എന്ന് മാത്രം പറഞ്ഞു ...
ദിവസങ്ങള്‍ കടന്നു പോയി എനിക്ക് അടുത്തുള്ള ഒരു വാട്ടര്‍ പമ്പ്‌ ഹൌസില്‍ ജോലി കിട്ടി, ഒരു ദിവസം മാഷ്‌ എന്നെ അന്നോഷിച്ചു വന്നു . ആ റഷീദ് നീ അന്ന് പറഞ്ഞ കുട്ടിയുടെ അഡ്രെസ്സ് ഇന്ന എന്ന് പറഞ്ഞു തന്നു , ഞാന്‍ പഠിപ്പിക്കുന്ന ഒരു കുട്ടിയില്‍ നിന്നാണ് കിട്ടിയത് എന്ന് മാഷ്‌ പറഞ്ഞു , ...
അങ്ങിനെ അന്ന് ഡ്യൂട്ടി കഴിഞ്ഞതും ഞാന്‍ അഡ്രസ്സില്‍ കണ്ട ഫോണ്‍ നമ്പരില്‍ വിളിച്ചു ....
ഹലോ അഷറഫിന്‍റെ വീടല്ലേ ...
അതെ അശ്രഫാണ് ആരാ ....ഒരു ചെറിയ ശബ്ദം
ഞാന്‍ റഷീദ് എന്നെ നിങ്ങള്ക്ക് പരിജയമില്ല , എനിക്ക് നിങ്ങളെയും ..
പിന്നെന്തിനാ വിളിച്ചത് ..താല്പര്യമില്ലാത്ത പോലെ അവിടന്ന് മറുപടി ...
നിനക്ക് നസീറയെ അറിയോ ...
എന്‍റെ ചോദ്യം കേട്ടതും  അവന്‍ ...
എതു നസീറ ഞാനറിയില്ല എനിക്കറിയില്ല എന്നൊക്കെ പറഞ്ഞു ...
കളവു പറയണ്ട .. അവള്‍  നിനക്കെഴുതിയ  കത്ത് എന്‍റെ കയ്യിലാണ് കിട്ടിയത്
എന്ന് പറഞ്ഞു ...
അഷ്‌റഫ്‌ പെട്ടെന്ന് ..
ആ നസീറയെ  അറിയും ....നിങ്ങള്‍ക്കെങ്ങിനെ കത്ത് കിട്ടി നിങ്ങള്‍ എവിടെയാ ഉള്ളത് ......
അതൊക്കെ കിട്ടി ,കത്ത് വേണമെങ്കില്‍ നാളെ വൈകുന്നേരം അഞ്ചു മണിക്ക് വളാഞ്ചേരി സെന്‍ട്രല്‍ മെഡിക്കല്‍സിന്‍റെ മുമ്പില്‍ വരുക എന്നും പറഞ്ഞു ഫോണ്‍ വെചു ....

        പിറ്റേന്ന് വൈകുന്നേരം ഞാന്‍ ഡ്യൂട്ടി കഴിഞ്ഞു അഞ്ചര ആയിക്കാണും അവിടെ എത്തിയപ്പോള്‍ അഷ്‌റഫ്‌ എന്നെയും കാത്തു അവിടെ നില്‍പ്പുണ്ടായിരുന്നു , കുറച്ചു സംസാരിച്ചു പരസ്പരം പരിജയപെട്ടു ..അവളുടെ കത്ത് കൈമാറി ..അതിനു മുമ്പേ ഞാനാ കത്തിന്‍റെ ഒരു കോപ്പി എടുത്തു വെച്ചിരുന്നു ..ഒരു രസത്തിനു വേണ്ടി ,,അത്ര മനോഹരമായിരുന്നു അതിലെ വരികള്‍ ..
എന്നെങ്കിലും വീണു കിട്ടിയ സ്നേഹാക്ഷരങ്ങള്‍ എന്നാ പേരില്‍ കഥ എഴുതുമ്പോള്‍ ഈ കത്തും അതില്‍ ഉള്‍ കൊള്ളിക്കാമല്ലോ ...
പിന്നെ അശ്രഫിനോട് ഞാന്‍ അവരുടെ പ്രണയത്തെ കുറിച്ച് ചോതിച്ചു ..
പത്താം ക്ലാസ്സില്‍ നിന്നും ഉണ്ടായ പ്രണയവും ...ഒടുവില്‍ പിണക്കവും എല്ലാം അവന്‍ പറഞ്ഞു ...
എല്ലാം കേട്ടപ്പോള്‍ ഞാന്‍ പറഞ്ഞു നീ ഒന്നവള്‍ക്ക് വിളിക്ക് ...
ഇല്ല റഷീദ് ക്ക അവള്‍ സംസാരിക്കില്ല അത്രയ്ക്ക് ദേശ്യാണ്...
അവള്‍ക്കിഷ്ട്ടം ഉള്ളത് കൊണ്ടല്ലേ ഇപ്പൊ അവള്‍ കത്തയച്ചത് ...
പത്തില്‍ തോറ്റ  അഷ്‌റഫ്‌ ഇപ്പോള്‍ വീണ്ടും പരീക്ഷ എഴുതാനുള്ള ശ്രമത്തിലാണ് ...
അവളാണെങ്കില്‍ പത്തു ജയിച്ചതിനു ശേഷം ഇടപ്പാളില്‍ പ്ലസ്‌ വണ്ണിനു പഠിക്കുന്നു ...
അവസാനം ഞാന്‍ അശ്രഫിന്‍റെ കയ്യില്‍ നിന്നും നമ്പര്‍ വാങ്ങി അവള്‍ക്കു വിളിച്ചു ....
ഭാഗ്യത്തിന് അവള്‍ തന്നെയാണ് ഫോണ്‍ എടുത്തത്‌ ...
ഹലോ നസീറയാണോ ..
അതെ ആരാ ....
ഞാന്‍... എന്നെ നിങ്ങള്‍ക്കറിയില്ല ....അത് വിട് ...
നിങ്ങള്ക്ക് അശ്രഫിനെ അറിയോ ...
ആസമയം കേള്‍ക്കുന്ന മാത്രയില്‍ ആരാ അഷ്‌റഫ്‌ നിങ്ങള്‍ ആരാ ..
എനിക്കാരേം അറിയില്ല ..എന്ന് പറയലും ഫോണ്‍ വെക്കലും ഒന്നിച്ചു കഴിഞ്ഞു ..
ഞാന്‍ വീണ്ടും ഫോണ്‍ ചെയ്തു ...അവള്‍ തന്നെ ...ഹലോ ഞാന്‍ പറയുന്നതൊന്നു കേട്ടിട്ട് ഫോണ്‍ വെച്ചൂടെ ....
എനിക്കൊന്നും കേള്‍ക്കണ്ട എന്ന് പറയലും ഫോണ്‍ വെക്കലും ഒന്നിച്ചു ..
എനിക്കും വാശിയായി വീണ്ടും വിളിച്ചു ...
അവള്‍ ഫോണ്‍ എടുത്തപ്പോള്‍ തന്നെ അവള്‍ എഴുതിയ കത്തിലെ ഒരു നാലഞ്ചു വരികള്‍ ഞാനൊറ്റ ശ്വാസതിലങ്ങു വായിച്ചു കൊടുത്തു ...
ഫോണിന്‍റെ തലക്കല്‍ മൌനം ഒന്നും മിണ്ടുന്നില്ല ...
ഹലോ ഇത് നീ എഴുതിയ കത്തിലെ വരികളാണെങ്കില്‍ നീ അശ്രഫിനെ അറിയും ..എന്താ ശരിയല്ലേ ...
അവസാനം അവള്‍ വളരെ പതിഞ്ഞ ശബ്ദത്തില്‍ അതെ ഞാനെഴുതിയതാണ് , അത് നിങ്ങള്‍ക്കെങ്ങിനെ കിട്ടി ..അശ്രഫിനെ അറിയോ ?അങ്ങിനെ ഒത്തിരി ചോദ്യങ്ങള്‍ ചോദിച്ചു ...
അതൊക്കെ അറിയാം ..നീ അവനൊന്നു വിളിക്ക് ..
ഇല്ല ഞാന്‍ വിളിച്ചാല്‍ അഷ്‌റഫ്‌ ഫോണ്‍ എടുക്കില്ല ....
അതൊക്കെ ഇനി എടുത്തോളും .അവന്‍ നിനക്ക് വിളിക്കും അപ്പൊ നീ ഫോണ്‍ എടുക്കണം ഓകേ ..എന്നും പറഞ്ഞു ഞാന്‍ ഫോണ്‍ വെച്ചു ,

ഇതെല്ലാം കണ്ടും കെട്ടും അഷ്‌റഫ്‌ എന്‍റെ കൂടെ തന്നെ ഉണ്ടായിരുന്നു ...
എന്ത് പറ്റി ..എന്ത് പറഞ്ഞു അവള്‍ ..അവന്‍റെ ചോദ്യം ആകാംക്ഷ നിറഞ്ഞതായിരുന്നു ....
നീ ഒന്ന് അവള്‍ക്കു വിളിക്ക് ,അവള്‍ ഫോണ്‍ എടുക്കും ..
എന്ന് പറഞ്ഞു ഞങ്ങള്‍ അന്ന് പിരിഞ്ഞു ...

        രണ്ടു ദിവസം കഴിഞ്ഞു അഷ്‌റഫ്‌ ....എന്‍റെ ജോലി സ്ഥലത്ത് എത്തി ..
പിന്നെ ഞാനവള്‍ക്ക്  വിളിച്ചിരുന്നു ..ഒരു പാട് കാലത്തിനു ശേഷം ഞങ്ങള്‍ സംസാരിച്ചു ..വളരെ സന്തോഷത്തില്‍ ആയിരുന്നു അവന്‍ ...
എനിക്കും വളരെ സന്തോഷം തോന്നി ....
കുറച്ചു ദിവസങ്ങള്‍ കടന്നു പോയി ...അപ്പോഴേക്കും ജെഷ്ട്ടന്‍ അബുദാബിയില്‍ നിന്നും വന്നപ്പോള്‍ എനിക്കൊരു മൊബൈല്‍ കൊണ്ട് വന്നു തന്നിരുന്നു ....
അവളും അവനും ഇടയ്ക്കിടയ്ക്ക് അതിലേക്കു വിളിക്കും ..കുറെ സംസാരിക്കും ...ഇടയ്ക്കിടയ്ക്ക് അവര്‍ പിണങ്ങും ...
അത് പരിഹരിക്കലായി എന്‍റെ ജോലി ...
അങ്ങിനെ രസകരമായി കൊഴിഞ്ഞു വീഴുന്ന ദിവസങ്ങള്‍ ...
എനിക്കും നല്ലൊരു കൂട്ടുകാരനെയും കൂട്ടുകാരിയെയും കിട്ടി ....
പിണക്കതിനോടുവില്‍  ഇണക്കം വരുമ്പോള്‍ അവര്‍ എനിക്ക് വിളിച്ചു ...
ഒരര്‍ത്ഥത്തില്‍   അവനോ അവളോ വിളിക്കാത്ത ഒരു ദിവസം പോലും എനിക്കുണ്ടായിരുന്നില്ല....

     അവള്‍ എന്നോട് വീട്ടിലെയും കുടുംബത്തിലെയും കാര്യങ്ങള്‍ എല്ലാം പറഞ്ഞു ..കാണാതെ തന്നെ അവളുടെ വീടും കുടുംബവും എന്‍റെ മനസ്സില്‍ നിറഞ്ഞു ..ന്യൂ ഇയറിനും പെരുന്നാളിനും ഞാനവള്‍ക്ക് ഗ്രീറ്റിംഗ് കാര്‍ഡുകള്‍ അയച്ചു ,,പക്ഷെ അതില്‍ ശബ്ന എന്നെഴുതി എന്‍റെ ഒപ്പും ചേര്‍ത്താണ് അയച്ചിരുന്നത് ...

    ആയിടക്കു അഷ്‌റഫ്‌ അവളോട്‌ ഒരു ഫോട്ടോ ചോതിച്ചു , അതിന്‍റെ മറുപടിയില്‍ അവള്‍ എഴുതിനോടൊപ്പം ഒരു ഫോട്ടോയും വെച്ച് അശ്രഫിനു പോസ്റ്റ്‌ ചെയ്തു , അവിടെയാണ് ഈ ലവ് സ്റ്റോറിക്ക് പ്രഥാനമായ മാറ്റം സംഭവിച്ചത് ...
ആ എഴുത്ത് കിട്ടിയത് അശ്രഫിന്‍റെ ഉപ്പാന്‍റെയും ഉമ്മാന്‍റെയും  കൈകളിലാണ് , അവരത് പൊട്ടിച്ചു വായിച്ചു ...
അവളുടെ ഫോട്ടോ അവരുടെ കൈകളില്‍ ഇരുന്ന് പുഞ്ചിരിച്ചു ...
ആ എഴുത്തില്‍ നിന്നും കിട്ടിയ ഫോണ്‍ നമ്പരില്‍ അവര്‍ അവളുടെ വീട്ടിലേക്കു വിളിച്ചു ...
ഹലോ ...ഇതെവിടാ സ്ഥലം ...
ഇത് കൊളക്കാടാണ് ....ആരാ ...
ഞാന്‍ വളഞ്ചെരിന്നാ.....നിങ്ങളുടെ മകളുടെ ഒരു ഫോട്ടോ ഇന്ന് പോസ്റ്റ്‌ മാന്‍ കൊണ്ട് തന്നിട്ടുണ്ട് ....
ന്‍റെ മോളെ ഫോട്ടോ ..നിക്കൊന്നും മനസ്സിലാവണില്ലല്ലോ ...
അത് ഞങ്ങള്‍ക്കും ഇല്ല ....
ശരി ഞാന്‍ നാളെ വരാം ...

       നസീറ ക്ലാസ് കഴിഞ്ഞു വന്നതും , ഉമ്മ ശകാരം തുടങ്ങി , അവള്‍ ആണയിട്ടു പറഞ്ഞു ഞാനല്ല എന്റേതല്ല ..എന്നവള്‍ സത്യം ചെയ്തു പറഞ്ഞു ....
പിറ്റേന്ന് അവള്‍ ക്ലാസ്സിനു പോയതിനു പിന്നാലെ ,ഉമ്മ  ഒരു ഓട്ടോയില്‍ അശ്രഫിന്‍റെ വീട്ടില്‍ പോയി ...അവര്‍ ഫോട്ടോ കൊടുത്തു ..നസീറ തന്നെ ...
അതിനു ശേഷം അവള്‍ക്കു വീട്ടില്‍ ഒരു പാട് നിബന്ധനകള്‍ വന്നു ,ഫോണ്‍ തൊടരുത് എന്ന് ഓര്‍ഡര്‍ ആയി ...
ഇതൊക്കെ  രണ്ടു ദിവസം കഴിഞ്ഞു അവള്‍ വിളിച്ചു പറഞ്ഞപ്പോഴാണ് ഞാന്‍ അറിയുന്നത് ...
അങ്ങിനെ പ്രശ്നം രൂക്ഷമായി ....
ഞാനും ഇതിന്‍റെ പിന്നില്‍ ഉണ്ടെന്നു ആരൊക്കെയോ അറിഞ്ഞ പോലെ ..അവളുടെ അയല്‍വാസിയായ ഓട്ടോ ഡ്രൈവര്‍ എന്നെ വന്നു ഭീഷണി പെടുത്തി ..സംഭവം രസകരവും അതോടു കൂടെ സങ്കര്‍ഷഭരിതവും ആയി മാറി ...

     ഉമ്മ പുറത്ത് എവിടെയെങ്കിലും പോയാല്‍ , അവള്‍ എനിക്ക് വിളിക്കും ..റഷീദ്ക്കാ ഒന്ന് അശ്രഫിനോട് വിളിക്കാന്‍ പറയോ ? അവള്‍ വിഷമങ്ങളൊക്കെ എന്നോട് പറയാന്‍ തുടങ്ങി ....ദിവസങ്ങള്‍ കൊഴിഞ്ഞു പോയി കൊണ്ടിരുന്നു ..
അതിനിടയില്‍ കുറ്റിപ്പുറം വളാഞ്ചേരി റൂട്ടില്‍ ഓടുന്ന ബസില്‍ ജോലി ചെയ്തിരുന്ന അവളുടെ മൂത്തമ്മാന്‍റെ  മകനുമായി ഞാന്‍ കമ്പനി ആയി , അവരുടെ കാര്യത്തില്‍ എന്തെങ്കിലും കാര്യമായ പുരോഗതിക്കു വേണ്ടിയാണ് ഞാന്‍ ആ കമ്പനി ആയതു എന്നത് വേറെ കാര്യം ...
അങ്ങിനെ കാര്യങ്ങള്‍ പുരോഗമിക്കുമ്പോള്‍ ഒരു ദിവസം അവളുടെ മൂത്തമ്മ എന്നെ വിളിച്ചു ..
റഷീദ് അല്ലെ ...
അതെ ...
എനിക്ക് ആളെ മനസ്സിലായി ...എന്തെ താത്ത...
എടാ മൂതാപ്പാക് തീരെ സുഖമില്ല , ഒന്ന് അന്‍റെ നേതാവിനോട് പറഞ്ഞു ഗവന്മേന്റ്റ് ആശുപത്രിയില്‍ അഡ്മിറ്റ്‌ നുള്ള പേപ്പര്‍ ശരിയാക്കാന്‍ പറഞ്ഞു ...
ഞാന്‍ നോക്കട്ടെ എന്ന് പറഞ്ഞു ഫോണ്‍ വെച്ചു ...
ആശുപത്രി കാര്യം വേഗത്തില്‍ ശരിയാക്കി ...എനിക്കുറപ്പുണ്ടായിരുന്നു നസീറയുടെ ഉമ്മയും അവിടെ എത്തുമെന്ന് , കരുതിയ പോലെ തന്നെ  ഉമ്മ വന്നു ..മൂത്തമ്മ എന്നെ പരിജയപെടുത്തി കൊടുത്തു ...
ഒരു പാട് സംസാരിച്ചു ...വളരെ അടുത്ത ബന്ധം പോലെയായി ...
ദിവസങ്ങള്‍ കൊഴിഞ്ഞു കൊണ്ടിരുന്നു ...നസീറയുടെ ഉമ്മ യുടെ മനസ്സില്‍ നിന്നും ആ ഫോട്ടോ പ്രശ്നമൊക്കെ മാഞ്ഞു പോയിരുന്നു . അവള്‍ വീണ്ടും പഴയത് പോലെ വിളിക്കനോക്കെ തുടങ്ങി ..ഉമ്മ കരുതിയത്‌ മകള്‍ അതൊക്കെ നിര്‍ത്തിയിരിക്കുന്നു എന്നായിരുന്നു ,

          പിന്നെ ഞാന്‍ വിളിക്കുമ്പോഴൊക്കെ ഉമ്മയും സംസാരിച്ചു , അങ്ങിനെ   ഒരു ദിവസംഉമ്മാന്‍റെ ക്ഷണം കൊണ്ട് ഞാന്‍   അവളുടെ വീട്ടില്‍ പോയി, അവള്‍ സ്കൂളില്‍ പോയ സമയമായിരുന്നു , സംസാരത്തിനിടയില്‍,  ഉമ്മ നസീറയുടെ  ലവ് അഫയറിനെ പറ്റി പറഞ്ഞു ...എന്‍റെ മനസ്സ് പ്രാര്‍ഥിച്ചു അതിന്‍റെ പിന്നില്‍ ഞാനാണെന്ന് അറിഞ്ഞാല്‍ എന്താകും സ്ഥിതി ,

          കാര്യങ്ങള്‍ അങ്ങിനെ നടന്നു കൊണ്ടിരുന്നു , വിവാഹ കാര്യത്തെ കുറിച്ച് വീട്ടില്‍ വര്‍ത്തമാനം നടന്നപ്പോള്‍ ,അവന്‍ തന്നെ ഞാനൊരു കുട്ടിയെ ഇഷ്ട്ടപെടുന്നുന്ടെന്നും ,അവള്‍ ആണെങ്കില്‍ വിരോതമില്ലെന്നും അല്ലെങ്കില്‍ ഇപ്പോള്‍ വേണ്ട എന്നും പറഞ്ഞു , അവന്‍റെ   ഏതു ആഗ്രഹവും സാദിപ്പിച്ചു കൊടുക്കുന്ന സ്നേഹമഹിയായ മാതാ പിതാക്കള്‍ ആയിരുന്നു അവന്‍റെ ഭാഗ്യം അങ്ങിനെ അവന്‍റെ മൂത്തമ്മ ന്‍റെ മകന്‍ ഷാഫി അന്നോഷിച്ചു പോയി ..അവര്‍ മറുപടിയൊന്നും പറഞ്ഞില്ല .,ദിവസങ്ങള്‍ കഴിഞ്ഞു ..ഒരു ദിവസം നസീറയുടെ വീട്ടിലേക്കു അശ്രഫിന്‍റെ ഉപ്പയും ഉമ്മയും ചെന്ന് കാര്യങ്ങള്‍ ഉമ്മാനോട് പറഞ്ഞു , അവളുടെ ഉപ്പ വരട്ടെ അവരല്ലേ ഇതൊക്കെ തീരുമാനിക്കേണ്ടത് എന്ന് മാത്രം പറഞ്ഞു ഉമ്മ ആ ഭാഗം ക്ലിയര്‍ ആക്കി , അവള്‍ ക്ലാസ് കഴിഞ്ഞു വരുന്നത്  വരെ അവര്‍ കാത്തിരുന്നു ..കണ്ടു സംസാരിച്ചാണ് അവര്‍ പോയത് ...
ഇത് വളരെ സന്തോഷത്തോടെയാണ് നസീറ എന്നോട് പറഞ്ഞത് ,
ആ നടക്കട്ടെ നടക്കട്ടെ എന്നും പറഞ്ഞു ഞാന്‍ ഫോണ്‍ വെച്ചു....

     നസീറ യുടെ ഉപ്പ ഗള്‍ഫില്‍ നിന്നും വന്നു ..അശ്രഫിന്‍റെ വീട്ടുകാര്‍ ആലോചനയുമായി വീണ്ടും ചെന്നെങ്കിലും അദ്ദേഹം യെസ് മൂളിയില്ല ..
ങാ ഞാന്‍ എത്തിയതല്ലെ ഉള്ളൂ പറയാം ...
എ തൊരു പിതാവിന്റെയും പോലെ തന്നെ നസീറ ന്‍റെ ഉപ്പയും കരുതി ...
അവളെ നല്ലൊരു കുടുംബത്തിലേക്ക് കൈ പിടിച്ചയക്കണം ..എന്ന് ...
ഈ പ്രണയ മൊന്നും അദെഹതിനറിയില്ലായിരുന്നുവല്ലോ....

   അവസാനം അതിനും ഞാന്‍ തന്നെ ഇറങ്ങി ..അവളുടെ ഉപ്പാനെ പരിചയമുള്ള  അശ്രഫിന്‍റെ ബന്ധത്തിലെ ഒരാളെ അവളുടെ വീട്ടിലേക്കു അയച്ചു ,,അങ്ങിനെ ഒന്ന് പോയി അശ്രഫിനെയും വീടുകാരെയും കാണാമെന്ന തീരുമാനമായി ,
അങ്ങിനെ ആ വരവും അശ്രഫിന്‍റെ വീട്ടുകാരുടെ സ്നേഹ സ്മ്രണമായ സ്വീകരണവും എല്ലാം തന്നെ യഥാര്‍ത്ഥ സ്നേഹത്തിന്‍റെ വില അറിയുന്ന പ്രവാസിയായ ആ പിതാവിന് ഇഷ്ട്ടമായി ...

  2002 ല്‍ വീണ്ടും തളിര്‍ത്ത ആ പ്രണയം 2007 ല്‍ മനോഹരമായി പുഷ്പ്പിക്കുമ്പോള്‍ എല്ലാത്തിനും സാക്ഷിയായി ഞാന്‍ ആ പന്തലിന്‍റെ ഒരു മൂലയില്‍ ഒതുങ്ങി നിന്നു ..അവളുടെ യും അവന്‍റെയും കണ്ണുകള്‍ എന്നെ തിരയുകയാണെന്നു മനസ്സില്ലാക്കി തന്നെ ..അവരെ അവരുടെതായ ലോകത്തിലേക്ക്‌ വിട്ടു ഞാന്‍ അവിടെ നിന്നിറങ്ങി ..

  ഇന്നവര്‍ക്ക് ഓമനിക്കാന്‍ ഒരു മോളും കൂടിയുണ്ട് ,ആശ്ന മോള്‍ , ഒക്കെ കഴിഞ്ഞിട്ട് ഇപ്പൊ ആറു വര്‍ഷമായോ ? കാലത്തിന്‍റെ ചക്രം എത്ര വേഗത്തിലാണ് തിരിയുന്നത് ....അവരുടെ വിവാഹം കഴിഞ്ഞു ഏകദേശം ഒരാഴ്ചക്കുള്ളില്‍ ഞാനിവിടെ ഈ മണല്‍ കാട്ടില്‍ കാലു കുത്തി ..
ഓര്‍മകള്‍ക്ക് ജീവന്‍ കൊടുക്കാന്‍ രസം ഇവിടെ തന്നെയാണ് ....

  റഷീദ് യാ റഷീദ് ...
പടച്ചോനെ എത്ര നേരയാണാവോ വിളി തുടങ്ങീട്ടു ...
ഓടി ചെന്നു ...യെസ് ..
യാ അല്ലഹ് ....സക്കര്‍ ....സാ തഖീര്‍ ....
{നേരം വൈകി വേഗം ക്ലോസ് ചെയ്യാനാണ് }
ഓക്കേ ബോസ്സ് ...

     വേഗത്തില്‍ ഓഫീസില്‍ നിന്നിറങ്ങി ..ഇനീപ്പോ ബസ്സില്‍ ഒരു മണിക്കൂര്‍ യാത്ര ..
ബസ്സില്‍ വിന്‍ഡോ ക്ക് സമീപത്തായി കണ്ണടച്ച് ചാരിയിരുന്നു ..
ഒരു പക്ഷെ ഞാനെന്‍റെ സെഫിയോടു ആദ്യമായി പറഞ്ഞ കഥ അശ്രഫിന്റെതും നസീറയുടെതും  തോന്നുന്നു ..

    റൂമില്‍ എത്തി വേഗത്തില്‍ മൊബൈല്‍ എടുത്തു ..
ഹലോ സെഫീ ..പറ സുഗല്ലേ ...
പിന്നെ ഒരു ഗിഫ്റ്റും കൊണ്ട് പോകണം അവര്‍ക്ക് ...
എന്താ വാങ്ങിക്കാ ...
അതൊക്കെ ഞാന്‍ പറഞ്ഞു തരാം ...
നസീറ അശ്രഫിനെഴുതിയ ആ കത്തിന്‍റെ കോപ്പി ആ പെട്ടിയില്‍ ഇല്ലേ ..
അതിന്‍റെ ഒരു കോപ്പി എടുത്തു ..അത് നന്നായി പാക്ക് ചെയ്തു കൊടുത്താല്‍ മതി ....പിന്നെ മോള്‍ക്ക്‌ ഒരു ഉടുപ്പും വാങ്ങിച്ചോ ?..
എന്നാ ശരി..... ഞാനിപ്പോ വന്നു കയറിയാതെ ഉള്ളൂ ..ഒരു പാട് പണിണ്ട് .......
എന്ത് പണി ..ഇന്നാണ്ട് കൊണ്ടോയി ക്കൂടെ ...
ആ ആ അന്നെ  ഒരു വട്ടം കൊടുന്നതിന്‍റെ കടം തന്നെ വീടീട്ടില്ല....
 ആറു മാസം മുമ്പേ വിസിട്ടിങ്ങിനു കൊണ്ട് വന്ന കാര്യം പറഞ്ഞതും അവള്‍ വര്‍ത്താനം നിര്‍ത്തി ...
ഞാന്‍ വെര്‍തെ പറഞ്ഞതാണ് മോളെ ..കാര്യാക്കല്ലേ ....
ഇല്ല ഇക്കാക്ക ..പിന്നെ വിളിക്കിം എന്നും പറഞ്ഞു ഫോണ്‍ വെച്ചു....

.ഇന്ന് ഞാനാണ് മെസ്സ് ഉണ്ടാക്കെണ്ടതു ...
പഴയ രസകരമായ ഒത്തിരി ഓര്‍മ്മകള്‍ മനസ്സില്‍ പൂ വിടര്‍ന്ന ഇന്നത്തെ ഡ്യൂട്ടി സമയത്തെ ഓര്‍ത്തു ഞാന്‍ അടുക്കളയിലേക്കു നീങ്ങി ........
             *************                                                       ****************
[ഇത് കഥയാണോ എന്ന് ചോതിച്ചാല്‍ അല്ല ..കാരണം എന്‍റെ സുഹൃത്ത്‌ റഷീദ് സീ മഹലിന്‍റെ പ്രവാസ ജീവിതത്തിനു മുമ്പേ നടന്ന ഒരു യഥാര്‍ത്ഥ കഥയാണിത് , ഒരു ദുബായ് യാത്രയില്‍ എന്നോട് പറഞ്ഞത് , അത് കൊണ്ട് ആര്‍കെങ്കിലും ഇതില്‍ സാമ്മ്യം തോന്നിയെങ്കില്‍ അത് സ്വാഭാവികം മാത്രം ]



   




Sunday, May 19, 2013

മഞ്ഞു പോലെ എന്‍റെ നീര .........കഥ ..

           
                   മഞ്ഞു പെയ്യുമ്പോള്‍ അതിന്റെ കൂടെ മഴയും വന്നാലോ ,  മഴ പെയിതോഴിഞ്ഞ്ട്ടു കുറച്ചു നേരമേ ആയുള്ളൂ , റോഡരികിലെ ചെറിയ ചെറിയ മരചില്ലകളൊക്കെ മഞ്ഞു മൂടി കെട്ടിയിരുന്നു , മഴ അതിനെ കുറച്ചെങ്കിലും ഇല്ലാതാക്കി എന്ന്മ വേണം പറയാന്‍  ചില്ലകളില്‍ നിന്നും ഇപ്പോഴും വെള്ള തുള്ളികള്‍ ഇറ്റിറ്റ് വീണു കൊണ്ടിരിക്കുന്നു ,  കുറെ നേരമായി നടക്കാന്‍ തുടങ്ങിയിട്ട് , വെളുപ്പ്‌ നിറമുള്ള ഒരു കുടയും ചൂടി ഈ മഴയത്ത് ..ഗ്രാമത്തിനു അതിര് ആ ചെങ്കുതായി കിടക്കുന്ന സ്ഥലത്ത് വെച്ച് കാണണമെന്ന് പറഞ്ഞത്,  കഴിഞ്ഞ ആഴ്ച  അവളുടെ കൂട്ടുകാരി നീല്‍ ആണ് അവളുടെ എഴുത്ത് കൊണ്ട് വന്നു തന്നത് ,പീറ്റര്‍ എവിടെ പോകുന്നു ഈ മഞ്ഞുപെയ്യുമ്പോള്‍ ,എന്‍റെ എതിര്‍ വശത്തൂടെ പോയ മരിയ ചോതിച്ചു ,മറുപടിയായി ഒന്നും പറയാതെ ചിരിച്ചു ...

                നീല്‍ ആയിരുന്നു എന്നും ഞങ്ങളെ കൂട്ടിയിണക്കിയിരുന്നത്... ഓരോ ആഴ്ചയുടെയും അവസാന ദിവസം ഞായറാഴ്ച , ഞങളുട ഗ്രാമമായ "റാസാ "   ഗ്രാമത്തിലെ ചന്തയിലേക്ക് തൊട്ടു അയല്‍പക്കമായ "റിംസാ" ഗ്രാമത്തില്‍ നിന്നും ഒരുപാട് കച്ചവടക്കാര്‍ അവരുടെ സാധനങ്ങള്‍ വില്‍ക്കാന്‍ വേണ്ടി വരാറുണ്ടായിരുന്നു ,എല്ലാ ചന്തക്കും അച്ചന്‍റെ കൂടെ സഹായത്തിനു പോകാറുണ്ടായിരുന്ന എന്‍റെ വീട്ടിലെ തോട്ടക്കാരന് പനിയായതിനാല്‍ ആണ് ഞാന്‍ അന്ന് അച്ഛന്റെ കൂടെ പോയത് , അച്ഛന്‍റെ വളരെ പഴക്കമുള്ള  ചെറിയ പിക്കപ്പില്‍ പിറകില്‍ പച്ചക്കറികള്‍ കയറ്റി ഞാനിരുന്നു , അച്ഛന്‍ വണ്ടിയോടിച്ചു , ഒരു പ്രത്യാകതരം ശബ്ദമായിരുന്നു ഞങ്ങളുടെ വണ്ടിക്കു , അത് കട കട എന്നാണോ ടക് ടക് എന്നാണോ എന്ന ആശയ കുഴപ്പത്തില്‍ ആയിരുന്നു ഞാന്‍ ,
             
                       എന്താണ് പീറ്റര്‍ ആലോചിക്കുന്നത് ...അച്ഛന്‍റെ ചോധ്യമാണെന്നെ ഉണര്‍ത്തിയത് .ഒന്നുമില്ല അച്ഛാ ..നീ മാര്‍ക്കറ്റ് കണ്ടിട്ടുണ്ടോ ? വീണ്ടും അച്ചന്‍റെ ചോദ്യം ..ഉവ്വച്ചാ അന്നൊരു പെരുന്നാളിന് എന്നെ കൊണ്ട് പോയില്ലേ ...
അത് കുട്ടിക്കാലതല്ലേ ഇപ്പോഴും മോനതൊക്കെ ഓര്‍മ്മയുണ്ടോ ? ഉണ്ടെന്ന ഉത്തരം ഞാനൊരു ചിരിയില്‍ കാണിച്ചു കൊടുത്തു , അങ്ങിനെ  ഒരു മണിക്കൂര്‍ യാത്രക്കൊടുവില്‍ ഞങ്ങള്‍  മാര്‍ക്കറ്റില്‍ എത്തി , കച്ചവടക്കാരോക്കെ എത്തുന്നതെ ഉണ്ടായിരുന്നുള്ളൂ , സാധനങ്ങള്‍  താഴെ എടുത്തു വെക്കുന്ന്തിനിടയില്‍ അടുത്ത കടയിലെ ആള്‍ ... എന്താ ഇന്ന് അച്ഛന്‍റെ കൂടെ മകന്‍ ആണല്ലോ  ..തോട്ടക്കാരന്  ചെറിയൊരു പനി അതാ ...മറുപടി അച്ഛന്‍ പറഞ്ഞത് കൊണ്ട് എനിക്കൊന്നു നോക്കി ചിരിക്കണ്ട ക്കാര്യമേ ഉണ്ടായിരുന്നുള്ളൂ ...

                     ഉച്ചയായി ആളുകള്‍ വരാന്‍ തുടങ്ങി... ഞങ്ങള്‍ വന്നപ്പോള്‍ ഒഴിഞ്ഞു കിടന്നിരുന്ന മാര്‍ക്കറ്റ് ഇപ്പോള്‍ കാലു കുത്താന്‍ സ്ഥലമില്ലാത്ത വിധത്തില്‍ ആയി മാറി , ആ സമയം അച്ഛന്‍ എന്നെ കടയില്‍ തനിച്ചാക്കി പുറത്തു പോയ നേരം , രണ്ടു പെണ്‍കുട്ടികള്‍ വന്നു രംബുട്ടാന്‍ ചോതിച്ചു , എന്താ വില പെണ്‍കുട്ടി ചോതിച്ചു ...ഇത് മധുരമുള്ളതാണോ ...എന്ന്  ചോതിച്ചത് അടുത്ത് അത് വരെ മിണ്ടാതെ നിന്നിരുന്ന കുട്ടിയാണ് ...ഓ തീര്‍ച്ചയായും ഇതെന്‍റെ അമ്മ ഉണ്ടാക്കുന്നതാണ് , എന്‍റെ അമ്മയെ പോലെ തന്നെ ഇതിനു നല്ല മധുരമുണ്ട്  ,,എത്ര വേണം ..രണ്ടു പാക്കറ്റ് കയ്യിലെടുത്തു ഞാനവര്‍ക്ക് നേരെ ആള്‍ നീട്ടി ,,അപ്പോഴാണ്‌ ഞാന്‍ അവളുടെ മുഖം കണ്ടത് , ഹൌ അറിയാതെ എന്‍റെ വാക്കുകള്‍ പുറത്തു ചാടി ...അതങ്ങിനെയാണല്ലോ നമ്മള്‍ പെട്ടെന്ന് വല്ല അത്ഭുതവും കണ്ടാല്‍ അറിയാതെ വരും വാക്കുകള്‍ ....അവര്‍ എന്നെ നോക്കി നില്‍ക്കുകയായിരുന്നു ..ഞാനൊരു ചമ്മിയ ചിരി ചിരിച്ചു , അവര്‍ സാധനവും വാങ്ങിച്ചു നടന്നകന്നു ,,കുറച്ചു നടന്നു അവള്‍ ഒന്ന് തിരിഞ്ഞു നോക്കി ...ഞാനോ നോക്കി നില്‍ക്കുകയായിരുന്നു ,,,,,
             
                   അപ്പോഴേക്കും അച്ഛന്‍ വന്നു , ആ പീറ്റര്‍ പോയി ഭക്ഷണം കഴിച്ചു വാ ..നേരെ ഇടത്തോട്ട് നടന്നാല്‍ അവിടെ നല്ലൊരു ഹോട്ടല്‍ ഉണ്ട് ..ഞാന്‍ പുറത്തിറങ്ങി എന്‍റെ ചിന്ത മുഴുവന്‍ അവളായിരുന്നു ..എന്‍റെ കണ്ണുകള്‍ ചുറ്റും പരതി  ഇല്ല കാണാനില്ല .ഹോട്ടലില്‍ എത്തി കൈ കഴുകി മുഖം ഉയര്‍ത്തിയപ്പോള്‍ കണ്ണാടിയില്‍ അവള്‍ , ഹലോ എന്‍റെ വാക്കിനു അവളുടെ മറുപടി വളരെ മെല്ലെയായിരുന്നു ഹലോ ...ഭക്ഷണം കഴിക്കാന്‍ വന്നതാണോ എന്നെ എന്‍റെ ചോദ്യത്തിനു ഉത്തരം തന്നത് കൈ കഴുകി പുറത്തേക്കു വന്ന കൂടെയുള്ള കുട്ടിയായിരുന്നു ...അല്ല പച്ചക്കറി വാങ്ങിക്കാന്‍ വന്നതാ .....അവള്‍ ചിരിച്ചു ..എന്താ പേര് ....നീല്‍ ..നിന്റെയല്ല ഇയാളുടെ ...ഓ അങ്ങിനെ ..നീല്‍ കളിയാക്കി ...നീര.. അവള്‍ പറഞ്ഞുവെന്നു എഴുതിയാല്‍ ശരിയാവില്ല അവള്‍ മൊഴിഞ്ഞു എന്ന് പറയുന്നതാകും ശരി ...ഒരു ടാബിളില്‍ ഞങ്ങള്‍ ഭക്ഷണം കഴിക്കാനിരുന്നു ,,നീല്‍ ആര്‍ത്തിയോടെ എന്തൊക്കെയോ കഴിക്കുന്നുണ്ടായിരുന്നു ,നീര മെല്ലെ കുറേശെ തിന്നു കൊണ്ടിരുന്നു ..വെറുതെ ഒത്തിരി സംസാരിച്ചു ..

                   റിംസാ ഗ്രാമത്തില്‍ നിന്നാണ് അവള്‍ വന്നിരിക്കുന്നത് , അവളുടെ കുടുംബം മുഴുവന്‍ കച്ചവടക്കാരാണ് , എന്‍റെ ചോധ്യങ്ങള്‍ക്കുള്ള ഉത്തരങ്ങളൊക്കെ  പറഞ്ഞത് കൂട്ടുകാരി നീല്‍ ആണ് , നീര എന്ന പേരും ആ മുഖവും എന്‍റെ മനസ്സില്‍ ആശകളെ പടര്‍ത്തി ..ഞാനടുത് കണ്ട ഒരു ഫ്ലവര്‍ ഷോപ്പില്‍ നിന്നും ഒരു ഓര്‍ക്കിഡ് പൂ വാങ്ങിച്ചു അവള്‍ക്കു കൊടുത്തു ..അന്ന് അവള്‍ കയ്യില്‍ ഉണ്ടായിരുന്ന വെളുത്ത കുട എനിക്ക് തന്നു ..ആ കണ്ടുമുട്ടല്‍ തുടര്‍ന്ന് കൊണ്ടിരുന്നു ..രണ്ടു ഞായറാഴ്ച അവളെയും കൂട്ടുകാരിയെയും കണ്ടില്ല ..ഞാനാകെ അസ്വസ്ഥനായി ..ആരോട് ചോതിക്കും ..എന്നറിയാതെ നിന്നു ...

                 അതിന്‍റെ  അടുത്ത ഞായറാഴ്ച ചന്ത ഉണ്ടായില്ല , കനത്ത മഞ്ഞു വീഴ്ച ആയിരുന്നു കാരണം .റോഡുകളും മരങ്ങളും വാഹനങ്ങളും മഞ്ഞില്‍ പൊതിഞ്ഞു , ആളുകളൊന്നും പുറത്തിറങ്ങിയില്ല , അതിന്‍റെ അടുത്ത ഞായറാഴ്ചയാവാന്‍ ഞാന്‍ കാത്തിരുന്നു , മാര്‍ക്കറ്റില്‍ എത്തി ..ഇല്ല അവളെ കാണാനില്ല .. ഉച്ചക്ക് ഭക്ഷണം കഴിക്കാന്‍ ചെന്നപ്പോള്‍ അവിടെ നീല്‍ കാത്തു നില്‍പ്പുണ്ടായിരുന്നു .. ഒരു എഴുത്ത് എനിക്ക് നേരെ നീട്ടി അവള്‍ പറഞ്ഞു നീര തന്നതാണ് , അതും പറഞ്ഞവള്‍ പെട്ടെന്ന് പോയി .... വളരെ ധൃതിയില്‍ തൊട്ടടുത്ത കടയുടെ ഓരത്ത് പോയി നിന്ന് കത്ത് പൊളിച്ചു എന്‍റെ മനസ്സപ്പോള്‍ ഒരു പ്രത്യാക തരം ശബ്ദം പുറപ്പെടുവിക്കുന്നുണ്ടായിരുന്നു ...ഒരു തരം ശബ്ദം അതാകുമോ സ്നേഹത്തിന്‍റെ ശബ്ദം , കടയില്‍ നിന്നൊരു വയസ്സന്‍ എന്നെ എത്തി നോക്കി ഒന്ന് ചിരിച്ചു ..നരച്ച താടിയും മുടിയും നീട്ടി വളര്‍ത്തിയ അയാളെ കണ്ടപ്പോള്‍ എനിക്ക് പണ്ടെന്നോ വായിച്ച കഥ ഓര്മ വന്നു ..മിയ എന്ന പെണ്‍കുട്ടിയെ രാക്ഷഷിയില്‍ നിന്നും രക്ഷിച്ച അപ്പുപ്പന്‍റെ കഥ ....കത്ത് നിവര്‍ത്തി പിടിച്ചു എന്‍റെ ഹൃദയം തുടിച്ചു ...

           സ്നേഹത്തിന്‍റെ അര്‍ഥം പനിനീര്‍ പൂവിനേക്കാള്‍ കാഴ്ചക്ക് ഭംഗിയുള്ളതാണെന്നും അത് ഓര്‍ക്കിഡ് പുഷ്പതെക്കാള്‍ മനോഹരമാണെന്നും എനിക്ക് മനസ്സിലാക്കി തന്ന എന്‍റെ രാജകുമാരന് , എനിക്ക് ഇനി മാര്‍കറ്റില്‍ വരാന്‍ പറ്റില്ല ..ഇനി നമുക്ക് കാണാന്‍ കഴിയുമോ എന്നെനിക്കറിയില്ല ...പ്രിയപ്പെട്ട പീറ്റര്‍ എനിക്കൊന്നു കൂടി നിന്നെ കാണണം ..മഞ്ഞു പെയ്യുന്ന ആ താഴ്വാരത്ത് നമുക്ക് കണ്ടു മുട്ടാം ...സ്നേഹത്തോടെ നീര ....

           എന്‍റെ മനസ്സ് പിടഞ്ഞു , ഞാന്‍ നീലിനെ തിരഞ്ഞു ഒത്തിരി തിരച്ചിലിനൊടുവില്‍ ഒരു പിക്കപ്പില്‍ അവള്‍ മടങ്ങി പോകുന്നത് ഞാന്‍ കണ്ടു ,ഞാന്‍ കൈ കൊണ്ട് ആഗ്യം കാണിച്ചു ,അവള്‍ ആരും കാണാതെ ചിരിച്ചെന്നു വരുത്തി ...

              ദിവസങ്ങള്‍ക്കു വേഗം പോരെന്നു ഞാനന്ന് മനസ്സിലാക്കി , ദിവസങ്ങള്‍ നീങ്ങുന്നില്ല , ഊണിലും ഉറക്കത്തിലും ചിന്ത ആ ദിവസത്തെ കുറിച്ച് മാത്രമായി ,എന്താ പീറ്റര്‍ സുഗമില്ലേ അച്ഛന്‍ ചോതിച്ചു , ഒന്നുമില്ല അച്ഛാ ...
അങ്ങിനെ ആ ദിവസം എത്തി , ഞാനിന്നു പോരുന്നില്ല അച്ഛാ ..എന്‍റെ സുകമില്ലായിമ കണ്ടോ എന്തോ അച്ഛന്‍ ഒന്നും പറഞ്ഞില്ല , അച്ഛന്‍ പിക്കപ്പ് ഓടിച്ചു പോയതും ഞാനും പിന്നാലെ ഇറങ്ങി .. അവള്‍ മാത്രമാണ് മനസ്സില്‍, കാലുകള്‍ക്ക് സ്പീഡ് പോരെന്നു തോന്നി ..ദൂരെ നിന്ന് തന്നെ അവളെ കണ്ടു ഒരു അപ്സരസ്സിനെ പോലെ എന്‍റെ നീര ...
എന്നെ കണ്ടതും അവളോടി വന്നു അടുതെത്തി നിന്ന് തലകുനിച്ചു നിന്നു ,എന്‍റെ  വിറയ്ക്കുന്ന കൈകള്‍ അവളുടെ മുഖം പിടിച്ചുയര്‍ത്തി , കണ്ണീരില്‍ നിറഞ്ഞിരിക്കുന്നു മനോഹരമായ ആ കണ്ണുകള്‍ ..എന്തെ എന്ത് പറ്റി...മെല്ലെ അവളെ താങ്ങി അടുത്ത് കണ്ട പാറയുടെ മുകളില്‍ ഇരുന്നു , അവളെന്‍റെ മടിയില്‍ തല വെച്ച് കിടന്നു ..പറയൂ  നീര എന്താണ് ...പീറ്റര്‍  എനിക്ക് ഇനി വരാന്‍ പറ്റില്ല ..ഇനി നമുക്ക് കാണാന്‍ കഴിയുമോ എന്നെനിക്കറിയില്ല ..അമ്മയില്ലാത്ത എനിക്ക് നീ എല്ലാമായിരുന്നു . എന്‍റെ അച്ഛന്‍ ഒരു ദുര്‍വാശിക്കാരന്‍ ആണെന്ന്  ഞാന്‍ പറഞ്ഞിരുന്നല്ലോ , കഴിഞ്ഞ ഞായറാഴ്ച എന്‍റെ വീട്ടില്‍ ഒരു വിരുന്നു സല്‍ക്കാരം ഉണ്ടായിരുന്നു ..അച്ഛന്റെ കുറച്ചു സുഹൃത്തുക്കള്‍ മാത്രമേ വന്നിരുന്നുള്ളൂ , ഒടുവില്‍ ആണ് അച്ഛന്‍ അത് വെളിപ്പെടുത്തിയത് അന്നെന്‍റെ വിവാഹ നിക്ഷയം ആയിരുന്നെന്നു , ഞാന്‍ ഞെട്ടിയില്ല ,കാരണം എനിക്ക് എന്‍റെ മുമ്പില്‍ ഞാനെന്നെ തന്നെ കാണാതെ നില്‍ക്കുകയായിരുന്നു , നീല്‍ നേ പോലും എനിക്ക് കാണാനൊത്തില്ല , ഏതോ ഒരു കച്ചവടക്കാരന്‍റെ രണ്ടാം ഭാര്യ പദവി , എനിക്ക് നിന്നെ ഓര്മ വന്നു ,നീ പറയാറുള്ള സ്നേഹിക്കാന്‍ മാത്രമറിയുന്ന നിന്‍റെ അമ്മയെ ഓര്മ വന്നു ..എന്‍റെ കണ്ണുകള്‍ നിറഞ്ഞൊഴുകി , ആരൊക്കെയോ വന്നെന്നെ അണിയിച്ചൊരുക്കി ..പീറ്റര്‍ നീ ഒന്ന് വന്നെങ്കിലെന്ന് ഞാന്‍ അതിയായി ആഗ്രഹിച്ചു ...നീര തേങ്ങി തേങ്ങി കരഞ്ഞു ...ഞാന്‍ എന്ത് പറഞ്ഞാണ് അവളെ ആശ്വസിപ്പിക്കുക എന്നറിയാതെ വാക്കുകള്‍ ക്കായി പരതി....ഇല്ല ഒരു നിഗണ്ടുവിലും ആ സമയത്ത് തന്‍റെ കാമുകിയോട്  പറയേണ്ട വാക്കുകള്‍ കുറിച്ച് വെച്ചിരിക്കയില്ല ..

                പിന്നില്‍ ഒരു തേങ്ങല്‍ കേട്ട് പെട്ടെന്ന് തിരിഞ്ഞു നോക്കിയപ്പോള്‍ അമ്മ , നീരയും പെട്ടെന്ന് തല ഉയര്‍ത്തി എണീറ്റു മുഖം തുടച്ചു ,അമ്മ അവളെ കെട്ടിപ്പിടിച്ചു ആശ്വാസിപ്പിച്ചു ,ഇവന്‍റെ കുറച്ചു ദിവസങ്ങളായുള്ള വിഷമം നീയായിരുന്നു അല്ലെ മോളെ ..ഞാന്‍ അതറിയാനാണ് ഇവന്‍ അറിയാതെ പിറകെ പോന്നത് , മോള് വീട്ടിലേക്കു വാ,  ബാക്കി അവിടെ ചെന്നിട്ടു ..എന്ന് പറഞ്ഞു നീരയുടെ കൈ പിടിച്ചു അമ്മ റോഡിലേക്ക് കയറി , നീരയെ കാണാതെ അന്വഷിച്ച് വന്നവരും ആ സമയം ആ വഴിക്കെത്തി...

                  ഇവര്‍ തമ്മില്‍ സ്നേഹിക്കുന്നു , ഇവര്‍ തമ്മിലാണ് ജീവിക്കേണ്ടത് , അല്ലാതെ മകളുടെ സമ്മതമില്ലാതെ നടത്താന്‍ പാടില്ല വിവാഹം , നീരയുടെ അച്ഛന്‍ ആളുകള്‍കിടയിലൂടെ കടന്നു വരുമ്പോള്‍ എന്‍റെ അമ്മ ഉറക്കെ പറഞ്ഞു , പിന്നില്‍ ഒരു പിക്കപ്പ് വന്നു നിന്നതും അച്ചനിറങ്ങി എന്നെ അടിച്ചതും പെട്ടെന്നായിരുന്നു , വേണ്ട അവനെ അടിക്കണ്ട നീരയുടെ അച്ഛന്‍റെ വാക്കുകള്‍ എന്നെ അത്ഭുതപെടുത്തി, അദ്ദേഹം നീരക്കരികില്‍ എത്തി , അച്ഛനോട് ക്ഷമിക്കൂ മോളെ നിന്‍റെ സമ്മതം അച്ഛന്‍ ചോതിച്ചില്ല ..ആദ്യമായി അച്ഛന്‍റെ കണ്ണുകള്‍ നിറയുന്നത് നീര കണ്ടു ...
നിങ്ങള്ക്ക് സമ്മതമാണെങ്കില്‍ എന്‍റെ മോളെ .....പൂര്‍ത്തിയാക്കുന്നതിനു  മുമ്പേ എന്‍റെ അച്ഛന്‍ എന്‍റെ യും നീരയുടെയും കൈകള്‍ പിടിച്ചു ഒന്നിപ്പിച്ചു ..അടുത്ത ഞായറാഴ്ച മാര്‍കറ്റില്‍ വെച്ച് കല്ല്യാണം ..എല്ലാവരും കുലുങ്ങി ചിരിച്ചു ...
എനിക്കെന്താണ് സമ്മാനം എന്ന് പറഞ്ഞു നീല്‍ കടന്നു വന്നു ....ഞാന്‍ നീരയുടെ കണ്ണുകളിലേക്കു നോക്കി ആ നീല കണ്ണുകള്‍ എന്നോട് പറയുന്നുണ്ടായിരുന്നു ..എന്നെ കൈ വിടരുതേ എന്ന് ,,ഞാനാ കൈകളില്‍ മുറുകെ പിടിച്ചു ..
.


             അപ്പോള്‍ മഞ്ഞുതുള്ളികള്‍ ഞങ്ങളുടെ മേലില്‍ വീണു ..സ്നേഹത്തോടെ തലോടും പോലെ , മഞ്ഞു വീണു കിടക്കുന്ന റോഡില്‍ വാഹനത്തിന്‍റെ ചക്രങ്ങള്‍ ഉണ്ടാക്കിയ അടയാളങ്ങളില്‍  മഴ വെള്ളം ഞങ്ങള്‍ക്കുണ്ടാക്കി തന്ന വഴിയിലൂടെ ഞാനും  നീരയും കൈ കോര്‍ത്ത്‌ പിടിച് നടന്നു .....
***********                                           *****************                            ************
       

         
              

Tuesday, May 7, 2013

പ്രവാസി .............കവിത

അസ്തമയം ഒരാനന്ദമാണ് ...
സൂര്യന്‍ കടലിനടിയിലേക്ക്‌
ഊളിയിടാന്‍ വെമ്പുകയാണ്...
ഈ കാറ്റ് ഒരവസ്ഥയാണ്
മനസ്സിന് കുളിര് തരുന്ന അവസ്ഥ ,
നെഞ്ചിലൊരു മിന്നലുനര്‍ന്നുവോ ?
ഇടതു കൈ നെഞ്ചകം പൊത്തി...
പിടിച്ചുവോ ......
അറിയാതെയെന്‍ കൈകള്‍ക്ക് ബലക്ഷയം
വന്നത് ഞാനറിഞ്ഞു ..
ശരീരം തന്നെ വെള്ളത്തില്‍ പൊതിഞ്ഞു ..
പിന്നെ എല്ലാം വേഗത്തിലായി
കണ്ണുകള്‍ അടഞ്ഞു
ഒരിക്കലും തുറക്കാന്‍
ആവാത്ത വിധം ............

Monday, May 6, 2013

ആകാശത്തിലെ നക്ഷത്രം ..........കഥ ..

                 നല്ല തണുത്ത കാറ്റ് .. സായാഹ്ന സൂര്യന്‍റെ മനോഹാരിതയെ കടല്‍ കവര്‍ന്നെടുക്കാനായി തെയ്യാറായിരിക്കുന്നു , വൈകുന്നേരത്തിന്‍റെ ഈ അസ്തമയ ഭംഗി ആസ്വാധിക്കാന്‍ കുടുംബങ്ങളും കൂട്ടുകാരും ഒക്കെ തന്നെ വെറുതെ ഇരിക്കാനും നടക്കാനുമായി ഈ കടല്‍ തീരത്തെ തിരഞ്ഞെടുക്കുന്നു ...

               നടക്കാന്‍ തുടങ്ങിയിട്ട് കുറെ നേരമായി , വയ്യ ആകെ ഒരു തരം അസ്വസ്ഥത ങാ ആ പുല്‍ മേട്ടില്‍ ഇരിക്കാം , ചില നേരത്ത് മനസ്സിനുള്ളിലെ അടങ്ങാത്ത വിഷമം വിതുംബലായി പുറത്തു വരുന്നു , ചില സത്യങ്ങള്‍ അങ്ങിനെയാണ് മനസ്സിനെ അംഗീകരിപ്പിക്കാന്‍ കഴിയാത്ത അവസ്ഥ ..ഇന്നത്തെ പത്രത്തിലെ ആ വാര്‍ത്ത ആ മുഖം .....

               കാലത്തിന്‍റെ കുത്തൊഴുക്കിനു പ്രകൃതിയുടെ കളികള്‍ക്ക് ഒന്നും തന്നെ ആ മുഖത്തിന്‍റെ ഐ ശ്വര്യത്തെ മായിക്കാന്‍ കഴിഞ്ഞിട്ടില്ല ,
           
             സ്മിത വയസ്സ് 26 മരണപ്പെട്ടു പിന്നെ നാടും വീടും വിശേഷണങ്ങളും എനിക്കതൊന്നും വായിക്കണമായിരുന്നില്ലല്ലോ , ,,ആ മുഖം എനിക്കറിയാമായിരുന്നല്ലോ അവളെ ...ചിന്താ പ്രേരിതമായ എന്തോ ഉള്‍വിളി കൊണ്ട് ഞാന കാലത്തേക്ക് ലോകത്തേക്ക് പോകയായിരുന്നു ...മെല്ലെ മെല്ലെ കണ്ണുകള്‍ അടഞ്ഞു ......

             #########                          ##############                                   #########

        നേരത്തെ എണീക്കണം എന്ന് കരുതിയാണ് ഉറങ്ങാന്‍ കിടന്നത് എന്നിട്ടും എന്താ കാര്യം ദാ 8 മണിയായി 9.30 നു ക്ലാസ് തുടങ്ങും , പുതിയ അധ്യായന വര്ഷം തുടങ്ങാണ് പുതിയ ക്ലാസ് പുതിയ കുട്ടികള്‍ പുതിയ സൌഹൃദങ്ങള്‍ മനസ്സില്‍ ഞാനെന്‍റെ ക്ലാസ്സിനെ കാണാന്‍ ശ്രമിച്ചു , പ്ലസ്‌ വണ്ണിനു ഇവിടെ തന്നെ ആയതിനാല്‍ അപരിചിതത്വം എനിക്കില്ല എന്നാലും വേഗം ക്ലാസ്സില്‍ എത്തണം......

അമ്മെ അമ്മെ ..........
എന്താ മോനെ ...അടുക്കളയില്‍ നിന്നാണെന്നു തോന്നുന്നു വിളിക്ക് ഉത്തരം വരണുണ്ട്.....
എവിടെ സോപ്പും തോര്‍ത്തും ഒക്കെ ... എനിക്കിന്ന് ക്ലാസ് തുടങ്ങാന്നു അറിഞ്ഞൂടെ ....
അതൊക്കെ അവനവന്‍ തന്നെ നോക്കണം , കൊച്ചു കുട്ടിയൊന്നുമല്ലല്ലോ എല്ലാത്തിനും അമ്മെ അമ്മെ എന്ന് കീറണ്ട നിക്കിവിടെ ഒരു പാട് പണീണ്ട് .....
അമ്മ ദേഷ്യതിലാണെന്ന് തോന്നുന്നു ....... പതുക്കെ അടുക്കളയിലേക്കു നടന്നു .....
പിന്നേം എന്തൊക്കെയോ പറഞ്ഞു പിന്തിരിഞ്ഞ അമ്മ എന്നെ കണ്ടതും ചിരിക്കാന്‍ ശ്രമിച്ചു പക്ഷെ കഴിഞ്ഞില്ല ,
         
               അമ്മയുടെ കൈകള്‍ പിടിച്ചു എന്താണ് അമ്മെ പ്രശ്നം എന്നും കാലതെണീക്കുമ്പ തന്നെ ഈ മുഖം കാണാന്‍ വേണ്ടീട്ടല്ലേ ഞാന്‍ വിളിക്കുന്നത്‌ ...
അമ്മയുടെ കണ്ണ് നിറഞ്ഞു ...അമ്മയുടെ കയ്യില്‍ നിന്നും ചട്ടുകം വാങ്ങി ദോഷ മറിചിട്ടു,കവിളില്‍ മുത്തം കൊടുത്തു ബാത്ത് റൂമിലേക്കോടി ....
കുളിക്കുമ്പോള്‍ അച്ഛന്‍ ഓര്‍മയില്‍ വന്നു ,ചെറുപ്പത്തിലെ എന്നേം അമ്മയേം തനിച്ചാക്കി പോയ താണ് അച്ഛന്‍ , ഓര്മ വെച്ച അന്ന് മുതല്‍ അച്ഛനെന്ന രൂപം അമ്മ പറഞ്ഞ കഥകളിലും പിന്നെ പൂമുഖത്തെ ചില്ലിട്ട കൂട്ടിലും ഒതുങ്ങി നിന്നു , അവിടന്നിത് വരെ അമ്മ എനിക്കായി ജീവിച്ചു ......

                 കുളി കഴിഞ്ഞു പുറത്തിറങ്ങിയപ്പോള്‍ ഭക്ഷണം റെഡി ആയിരുന്നു അത് വേഗത്തില്‍ കഴിച്ചു ... അമ്മെ ഞാന്‍ പോവ്വാ ..അര മണിക്കൂര്‍ നടക്കണം ...വേഗത്തില്‍ നടക്കണം , കുട്ടികള്‍ എല്ലാം എത്തിയിരിക്കുന്നു പരിചിത മുഖങ്ങള്‍ തന്നെ എല്ലാം ആരും പുതിയതായി ഇല്ലേ ...ഒരു കുസൃതി കണക്കെ എന്‍റെ കണ്ണുകള്‍ ചുറ്റിലും തിരഞ്ഞു ...
ക്ലാസ്സില്‍ കയറി മൂന്നാമത്തെ ബെഞ്ചില്‍ ഇരുന്നു ...നിരാശ പോലെ തോന്നി ...
ക്ലാസ് തുടങ്ങാന്‍ ടീച്ചര്‍ വന്നെ ഉണ്ടായിരുന്നുള്ളൂ അപ്പോള്‍ പ്യൂണ്‍ വന്നു ഒരു പുതിയ അഡ്മിഷന്‍ ഉണ്ട് മേടം ..പിന്നിലായി ഒരു പെണ്‍കുട്ടി ,ചുവന്ന പാവാടയും ബ്ലൌസും ധരിച്ചു വെളുത് പൂച്ച കണ്ണുള്ള ഒരു സുന്ദരി കുട്ടി ...അവള്‍ പതുക്കെ ക്ലാസ്സില്‍ കയറി വന്നു ..
എന്താ പേര് ടീച്ചറിന്‍റെ ചോദ്യത്തിനു മുമ്പില്‍ അവള്‍ നടത്തം നിര്‍ത്തി മെല്ലെ പറഞ്ഞു ..മൊഴിഞ്ഞു എന്ന് പറയുന്നതാവും കൂടുതല്‍ ഭംഗി ...സ്മിത ..ആ അവിടെ ഇരുന്നോളൂ ..ടീച്ചര്‍ എന്‍റെ മുന്‍ നിരയിലേക്ക് ചൂണ്ടി കൊണ്ട് പറഞ്ഞു ..അന്ന് പ്രത്യാകിച്ചു ക്ലാസ് ഒന്നും ഉണ്ടായിരുന്നില്ല ...
താഴെ വീണ പേനയെടുക്കാന്‍ കുനിഞ്ഞപ്പോള്‍ അവളുടെ നീളമുള്ള തലമുടിയും അറ്റത് വെച്ച തുളസി ഇലയും കണ്ണിലുടക്കി ....

            ങാ പരിചയപ്പെടാം സമയം ഉണ്ടല്ലോ മനസ്സില്‍ ഓര്‍ത്തു ...ഒരു ദിവസം പതിവിലും നേരത്തെ  ക്ലാസില്‍ എത്തിയപ്പോള്‍ അവള്‍ ക്ലാസ്സില്‍ ഇരിക്കുന്നു ...ആ എന്താ സ്മിത ഇന്ന് ഇയാള്‍ നേരത്തെ എത്തിയോ ? അവളുത്തരം ഒരു ചെറു പുഞ്ചിരിയില്‍ ഒതുക്കി ..എവിടാ വീട് , എന്റെ ചോദ്യം കേട്ടതും അവള്‍ തല ഉയര്‍ത്തി എന്നെ നോക്കി ..ന്‍റെ ഉള്ളൊന്നു കാളി ..എന്തിനാപ്പോ അതൊക്കെ നീ അറിയുന്നൂന്നവോ ആ നോട്ടത്തിന്‍റെ പൊരുള്‍ ...കുറച്ചു നേരം ഞങ്ങള്കിടയില്‍ മൌനം അതിഥിയായി വന്നു ..തിരുവേഗപ്പുറ ..കുറച്ചു കഴിഞ്ഞു അവള്‍ പറഞ്ഞു ,

            വളഞ്ചെരിയില്‍ നിന്നും പട്ടാമ്പി റോഡില്‍ തൂത പ്പുഴ പാലം കടന്നാല്‍ തിരുവേഗ പുറയായി മനസ്സിലോര്‍ത്തു ..ഇയാളെ പേരെന്താ ..അവളില്‍ നിന്നും ആ ചോദ്യം ഒട്ടും പ്രതീക്ഷിക്കാത്തതിനാല്‍ ഒരു നിമിഷം യൂത്ത് പേര് പറയാന്‍ .....അങ്ങിനെ പതിയെ പതിയെ ദിവസങ്ങള്‍ കഴിയുന്നതിനോടൊപ്പം തന്നെ ഞങ്ങളുടെ സംസാരത്തിനും വിഷയം കൂടി വന്നു ..
പഴയ കാലത്തെ ക്ലാസും വീടും വീട്ടുകാരും ഒക്കെ വിഷയങ്ങളായി ...
ഞാന്‍ ദിവസവും നേരത്തെ ക്ലാസ്സില്‍ എത്താന്‍ ശ്രമിച്ചു ,

          ഒരു ഞായറാഴ്ച ദിവസം ടൌണില്‍ വെറുതെ കറങ്ങാനായി ഇറങ്ങിയപ്പോള്‍ തൊട്ടടുത്ത ടെക്സ്‌ടയില്‍സില്‍ അവിജാരിതമായി ഒരു കണ്ടു മുട്ടല്‍ സ്മിത അമ്മ അനിയന്‍ ..കണ്ടതും വളരെ കാലത്തെ പരിജയം പോലെ അവളെന്നെ അമ്മയ്ക്കും അനിയനും പരിജയപ്പെടുത്തി കൊടുത്തു , വിഷുവിനു കുറച്ചു ദിവസമല്ലേ ഉള്ളൂ ഇവര്‍ക്ക് ഡ്രസ്സ്‌ വാങ്ങാന്‍ ഇറങ്ങിയതാണ് എന്ന് അമ്മ പറഞ്ഞു ...വെറുതെ കുറച്ചു നേരം കൂടി അവരുടെ അടുത്ത് നിന്ന് യാത്ര പറഞ്ഞു അവിടന്നു നീങ്ങി ....
തിരിഞ്ഞു നോക്കുമ്പോള്‍ അവള്‍ എന്നെ നോക്കി നില്‍ക്കുന്നു ..ഞാന്‍ കണ്ടതും അവള്‍ കൈ കൊണ്ട് വിഷ് പറഞ്ഞു ...ഞാന്‍ ചിരിച്ചു കൊണ്ട് അവിടെ കണ്ണാടി കൂട്ടില്‍ ഉണ്ടായിരുന്ന ചുവപ്പ് ചുരിദാര്‍ ചൂണ്ടി ഇത് വാങ്ങിച്ചോ എന്ന് ആന്ഗ്യം കാണിച്ചു ..അവള്‍ ചിരിച്ചു ...

         വൈകീട്ട് വീട്ടില്‍ എത്തി അമ്മയോട് വിവരങ്ങളെല്ലാം പറഞ്ഞു ..ഇതിനകം അമ്മയ്ക്കും എന്‍റെ കൂട്ടുകാരിയെ കുറിച്ച് ഒരു ഏകദേശ രൂപം ഉണ്ടായിരുന്നു ..എനിക്കവളെയോന്നു കാണണം അമ്മ പറഞ്ഞു ....

        ദിവസങ്ങള്‍ കഴിയാതിരിക്കണേ എന്ന് ആഗ്രഹിചു പോവുന്ന നിമിഷങ്ങള്‍ ഒരു ദിവസം കാണാതെ മിണ്ടാതെ രണ്ടാള്‍ക്കും വയ്യെന്നായി ....
ഒരു ക്ലാസ്സിലാത്ത ദിവസം വൈകുന്നേരം പുറത്തൊക്കെ പോയി തിരിച്ചു വീട്ടില്‍ വന്നപ്പോള്‍ അമ്മ പറഞ്ഞു ......നല്ല കുട്ടി തങ്കപ്പെട്ട സ്വഭാവം എനിക്കിഷ്ട്ടായടാ ......ആര് എന്താ , എന്ന എന്‍റെ ചോദ്യത്തിനു അതേടാ സ്മിതയും വേറെ രണ്ടു കുട്ടികളും വന്നിരുന്നു , ചായയൊക്കെ കുടിപ്പിച്ചാ ഞാന്‍ വിട്ടത് , എന്താ അമ്മെ മരുമാകളായിട്ട് ആലോചിക്കണോ ?
എനിക്ക് നൂറു വട്ടം സമ്മതം അമ്മ പറഞ്ഞു ..
എന്‍റെ പൊന്നമ്മേ ഞാനാ കുട്ടിയെ ഒരു നല്ല സുഹൃതായിട്ടാ കാണുന്നത് അല്ലാതെ വേറൊന്നുല്ല്യ........
ങാ ആയിക്കോട്ടെ എന്തായാലും അവളെ എനിക്കിഷ്ട്ടായി .........

           എന്നോടൊന്നു പറയാതെ അവളെന്തെ വന്നതെന്നൊക്കെ ആലോചിച്ചു റൂമില്‍ ചെന്നപ്പോള്‍ അവിടമാകെ വൃത്തിയാക്കി പുസ്തകങ്ങളൊക്കെ അടുക്കി വെച്ചിരിക്കുന്നു ---മേശപ്പുറത്തു ഒരു കുറിപ്പും
         
                "ഇവിടെ ഞാന്‍ അനുവാദം കൂടാതെയാണ് കടന്നത്‌ , അമ്മ അടുക്കളയില്‍ പോയ സമയത്ത് ..ഇതൊക്കെ ഒന്ന് അടുക്കി വെചൂന്നു , പരിഭവിക്കില്ലെന്നു  കരുതുന്നു ..എന്ന് സ്മിത ,
 
               തുറന്നിട്ട ജനാലയിലൂടെ നല്ല കാറ്റ്അകത്തേക്ക് വിളിക്കാതെ വന്നത് മനസ്സിന് കുളിരായി തോന്നി ,കട്ടിലില്‍  കിടന്നോര്‍ത്തു അവള്‍ സത്യത്തില്‍ തനിക്കാരാണ് , ഒരു കൂട്ടുകാരിയെക്കാളും അപ്പുറത്ത് മറ്റെന്തോ ആണെന്നൊരു തോന്നല്‍ ..അത് പ്രണയമാണോ ഏയ്‌ അതിനിത്ര മധുരമോ ?അതാകാന്‍ വഴിയില്ല ...

             പിറ്റേന്ന് നേരത്തെ എണീറ്റു എന്തോ ഒരു ഉത്സാഹം തോന്നി വേഗത്തില്‍ ക്ലാസ്സില്‍ എത്തി ...കരുതിയ പോലെ അവള്‍ നേരത്തെ എത്തിയിരുന്നു ..എന്നാലും സ്മിതെ ഒന്ന് പരയാരുന്നില്ലേ ...
ഞങ്ങള്‍ ടൌണില്‍ വേറൊരു ആവശ്യത്തിനു വന്നപ്പോള്‍ ഇയാളുടെ അമ്മയെ കാണണമെന്ന് തോന്നി അങ്ങിനെ വന്നു ..സംസാരത്തിനിടക്ക്‌ അവള്‍ എന്‍റെ അച്ഛനെ കുറിച്ചും പറഞ്ഞു , അപ്പോള്‍ ഒരു കാര്യം മനസ്സിലായി അമ്മ സകല കാര്യങ്ങളും പറഞ്ഞിരിക്കുന്നുവെന്നു ......

            വിഷു അവധിക്കു ക്ലാസ് അടക്കുന്ന അന്ന്, ഇനി എന്നാ കാണാ എന്ന് ചോതിച്ചപ്പോള്‍ ഇനി കാണുമ്പോള്‍ ഇയാള്‍ക്ക് ഞാനൊരു സര്‍പ്രയിസും കൊണ്ടാവും വരാന്നു അവള്‍ ഉത്തരമായി പറഞ്ഞു ...
വിഷു ഒന്ന് വേഗത്തില്‍ കഴിഞ്ഞെങ്കില്‍ എന്നാശിച്ചു , എന്താവും സര്‍പ്രയിസ് ....മനസ്സ് കാട് കയറാന്‍ തുടങ്ങുമ്പോള്‍ തന്നെ സ്വയം വിലക്കി അരുത് പാടില്ല ഈ ബന്ധത്തിന് വേറൊരു അര്‍ഥം കാണാന്‍ ശ്രമികരുത് ...
ങാ കാത്തിരിക്കാം .........

           അങ്ങിനെ അവധി കഴിഞ്ഞു ക്ലാസ് ആരംഭിക്കുന്ന ദിവസം നേരത്തെ തന്നെ ഞാന്‍ ക്ലാസിലെത്തി , പക്ഷെ അവള്‍ എത്തിയിരുന്നില്ല , ക്ലാസ് തുടങ്ങി , എല്ലാവരും വന്നു അവളില്ല ..ആകെ വിഷമം വന്നു ..
എന്താണ് ഇയാള്‍ക്ക് ഒരു ഉശാറില്ലാത്തത് പോലെ ..മറ്റാള് വരാഞ്ഞിട്ടാണോ അവളുടെ അടുത്തിരിക്കുന്ന ഷിമ ചോതിച്ചു ...
ഏയ്‌ ഒന്നുല്ല്യ ഞാന്‍ ചിരിക്കാന്‍ ശ്രമിച്ചു ....
ഒരു പിരിയട് കഴിഞ്ഞു കാണും അതാ വരുന്നു സ്മിത ..ശരികുമൊരു സര്‍ പ്രയിസ് തന്നെയായിരുന്നു അവളുടെ വരവ് , അത് വരെ പാവാടയും ബ്ലൌസും ധരിചിരുന്നവള്‍ ഇതാ ചുരിതാറണിഞ്ഞു വന്നിരിക്കുന്നു , അതും അന്ന് ഞാന്‍ ചുമ്മാ രസത്തിനു കാണിച്ചു കൊടുത്ത അതെ ചുവന്ന ചുരിതാര്‍,
സത്യത്തില്‍ അതണിഞ്ഞു അവളെ കണ്ടപ്പോള്‍ സൌന്ദര്യത്തിനു കൂടുതല്‍ മാറ്റ് വന്നത് പോലെ തോന്നി ....

             ഉച്ച ഭക്ഷണ സമയത്താണ് സംസാരിക്കാന്‍ പറ്റിയത് ..അന്ന് ഇയാള്‍ പറഞ്ഞതിനാലാണ് ഇതെടുത്തത് എനിക്ക് ചേരുന്നുവോ?
വളരെ നന്നായി ചെരുന്നുവെന്നു ഞാന്‍ പറഞ്ഞപ്പോ ..
വെറുതെ പറയല്ലേ ജീവിതതിലാധ്യമാണ് ചുരിതാറണിയുന്നത് ഇത് വാങ്ങിച്ചപ്പോള്‍ എന്റമ്മക്കു തന്നെ അത്ഭുതം ആയിരുന്നു ......
ഏതായാലും ഇയാളെ എനിക്ക് വിശ്വാസാ ...എന്നവള്‍ പറഞ്ഞു ,
സ്മിതെ ഒരാള്‍ക്ക്‌ നീ വരാന്‍ വൈകിയപ്പോള്‍ വലിയ വിഷമം ആയിരുന്നു എന്ന് പറഞ്ഞു ഷിമ വന്നു വീണ്ടും ഞങ്ങളുടെ സംസാരത്തെ മുറിച്ചു ..അത് കേട്ടെങ്കിലും കേള്‍ക്കാത്ത ഭാവത്തില്‍ ഞാനിരുന്നു ,,,,

       കാലം ഞങ്ങള്‍ക്കൊരു നല്ല ബന്ധം തന്നു പരസ്പരം ഉള്ളു തുറന്നു സുഖവും ദുഖവും ഞങ്ങള്‍ പങ്കു വെചു , വീട്ടുകാര്യങ്ങളും സിനിമ കാര്യങ്ങളും കൂട്ടുകാരുടെ പ്രണയ കഥകളും ഞങ്ങള്‍ വിഷയങ്ങളാക്കി  , ഒരു ദിവസം സംസാരത്തിനിടക്ക്‌ അവളെനിക്കൊരു ഫോട്ടോ കാണിച്ചു തന്നു , സതീശന്‍ എന്നാണു പേരെന്നും വിവാഹം വെക്കേഷന്‍ കഴിഞ്ഞേ ഉണ്ടാകൂ .....അവള്‍ വളരെ ആഹ്ലാദതിലായിരുന്നു , നല്ല പയ്യന്‍ ....ആളെങ്ങിനെ എന്ന ചോദ്യത്തിനു എനിക്കിഷ്ട്ടായി എന്ന് ഞാന്‍ ഉത്തരം പറഞ്ഞു ...
എന്നാല്‍ ഞാനറിയാതെ എന്നില്‍ എന്തോ തകരുന്നത് പോലെ തോന്നി , മനസ്സ് വേദനിച്ചു ...

          പിന്നീടുള്ള ദിവസങ്ങളില്‍ എനിക്കവളോട് പഴയ ആ കമ്പനി ആവാന്‍ കഴിഞ്ഞില്ല , മാനസികമായി എന്തോ ഒരു തരം വിഷമം പോലെ ..എന്നാല്‍ അവള്‍ പഴയതു പോലെ തന്നെ ആയിരുന്നു ..
അങ്ങിനെ അധ്യായന ദിനങ്ങളുടെ എണ്ണം കുറഞ്ഞു...... ജീവിതത്തിന്‍റെ രസകരമായ ദിനങ്ങള്‍ കൊഴിഞ്ഞിരിക്കുന്നു ,
മാനസികമായി വളരെ വിഷമം തോന്നി ..ആ ക്ലാസ്സില്‍ ഞങ്ങള്‍ തനിച്ചായത്‌ പോലെ തോന്നി , ഇരു കൈകളും കൊണ്ട് മുഖത്തെ താങ്ങി നിര്‍ത്തി രണ്ടു ബെഞ്ചുകള്‍ക്കിടയില്‍ നില നിന്നിരുന്ന ഡെസ്കിലേക്ക് വെറുതെ നോക്കിയിരുന്നു ...
മൌനത്തിന്‍റെ നിമിഷങ്ങളെ മുറിച്ചു കൊണ്ട് അവള്‍ പറഞ്ഞു ..ഇനി എങ്ങനാ കാണാന്‍ പറ്റാ... എന്‍റെ ജീവിതത്തിലെ മറക്കാനാവാത്ത വര്‍ഷമാണിത് ..നമ്മുടെ ഈ സൗഹൃദം .....
എല്ലാം ഞാന്‍ മൌനത്തോടെ കേട്ട് കൊണ്ടിരുന്നു , അറിയാതെ കണ്ണ് നിറഞ്ഞപ്പോള്‍ അവള്‍ കാണാതിരിക്കാനായി എണീക്കാന്‍ ശ്രമിച്ചു , ആ സമയം അവളുടെ കൈത്തലം എന്‍റെ കൈ വിരലില്‍ ചെറുതായി അമര്‍ന്നു ..
തല ഉയര്‍ത്തി നോക്കിയപ്പോള്‍ അവളുടെ കണ്ണുകളും നിറഞ്ഞിരുന്നു ,
അവളുടെ നോട്ടെടുത്ത് വെറുതെ മറിച്ചു, ഒരു പേജില്‍ മറക്കാനെനിക്കാവില്ല എന്ന് മാത്രമെഴുതി ,
എന്‍റെ നോട്ടില്‍ അവളെഴുതിയതും മറക്കുവാനാകുന്നതെങ്ങിനെ ? എന്നായിരുന്നു ...

          ബസ്‌ കയറാന്‍  പാട വരമ്പത്ത് കൂടി ഞങ്ങള്‍ ഒരുമിച്ചു നടന്നു , വൈകുന്നേരത്തെ ആ മനോഹരമായ അന്തരീക്ഷം.... കൂട്ടമായി  പറന്നു പോവുന്ന പറവകള്‍ ഞങ്ങള്‍ക്ക് യാത്ര പറഞ്ഞുവോ എന്ന് തോന്നി , താമര കുളത്തില്‍ നിന്ന് കുളിച്ചു വരുന്ന മുത്തശി ഞങ്ങടെ അടുതെത്തി ..കണ്ണട നേരെയാക്കി ഒന്ന് ഇരുത്തി മൂളി .....

             എന്താവും ആ മുത്തശി നമ്മളെ നോക്കി ചിരിക്കാന്‍ കാരണം , അവളുടെ സംശയം അതായിരുന്നു .
അവരുടെ നല്ല കാലത്തെ ഓര്‍ത്തു പോയതാവും ..എന്‍റെ മറുപടി കേട്ട് അവള്‍ ചിരിച്ചു ,
നടന്നു ബസ്‌ സ്റ്റാന്റില്‍ എത്തി ..ഞങ്ങളുടെ സൌഹൃദത്തെ അടര്‍ത്തി മാറ്റാന്‍ എന്തോ വാശി കണക്കെ അവള്‍ക്കു ബസ്‌ കാത്തു കിടക്കയാ യിരുന്നു ,
ശരി കാണാം എന്നും പറഞ്ഞവള്‍ ബസില്‍ കയറി , കണ്ണില്‍ നിന്നും മറയുന്നത് വരെ ഞാന്‍ നോക്കി നിന്നു ,
എന്തോ നഷ്ട്ടപെട്ട വേദനയില്‍ മനസ്സ് പിടഞ്ഞു , വീട്ടിലെത്തി റൂമില്‍ കയറി ക്ഷീണം തോന്നി കിടന്നു ,
എന്താ മോനെ കിടക്കുന്നത് , അമ്മ ചോതിച്ചു ...
ഒന്നൂല്ല്യമ്മേ .....

            ങാ പിന്നെ അരവിന്ദേട്ടന്‍ വിളിച്ചിരുന്നു ..എന്തിനു എന്നാ ചോദ്യം മനസ്സില്‍ ഉയര്‍ന്നു , അമ്മയുടെ സഹോദരന്‍ കുടുംബത്തിലെ ക്ഷേമം അന്ന്വഷിക്കുന്ന ഏക അമ്മാവന്‍ ..ദുബായില്‍ ഒരു കമ്പനിയില്‍ ജോലി ചെയ്യുന്നു ,
നിനക്കൊരു വിസ ശരിയായിരിക്കുന്നുവെന്നും അടുത്ത് തന്നെ പോവേണ്ടി വരുമെന്നും പറഞ്ഞു ,
പിന്നെ എല്ലാം പെട്ടെന്നായിരുന്നു ..വിസ കിട്ടലും ദുബയീല്‍ എത്തലുമൊക്കെ  ഒരാഴ്ചക്കുള്ളില്‍ നടന്നു ,
ഒരിക്കല്‍ അമ്മയുടെ കത്തില്‍ നിന്നാണ് അവള്‍ കല്ല്യാണം വിളിക്കാന്‍  വന്നിരുന്നുവെന്നും ഞാന്‍ കത്തയാക്കാതത്തില്‍ പരിഭവം പറഞ്ഞുവെന്നും അറിഞ്ഞത് , അത് കഴിഞ്ഞിട്ട് തന്നെ ഏകദേശം ഒരു വര്‍ഷത്തോളം ആയിരിക്കുന്നു ,
 
             പിന്നെ ഒരു വിവരവും അറിഞ്ഞിരുന്നില്ല ...............
ആഴ്ചാവദിയുടെ ദിവസങ്ങളില്‍ ജുമൈര ബീച്ചില്‍ കാറ്റ് കൊണ്ടിരിക്കുമ്പോള്‍ മനസ്സിനെ ഞാന്‍ പലപ്പോഴും അവളുടെ അടുത്തേക്ക് ആ സുന്ദര കാലത്തേക്ക് കൊണ്ട് പോയി ........

        ഇന്ന് ഈ ബീച്ചിന്‍റെ മനോഹാരിത എന്നെ കുളിരണിയിച്ചില്ല ,     ......കയ്യില്‍ ചുരുട്ടി പിടിച്ച പത്രത്തിന്‍റെ ഉള്‍ പേജില്‍
കാലം ഓര്‍മയാക്കിയവരുടെ കൂട്ടത്തില്‍ എന്‍റെ കൂട്ടുകാരിയുടെ ചിരിക്കുന്ന മുഖം എന്നെ തന്നെ നോക്കുന്ന പോലെ തോന്നി ,.......മലര്‍ന്നു കിടന്നു മേലോട്ട് നോക്കിയപ്പോള്‍ അതിരുകളില്ലാത്ത ആകാശത്ത് ഒരു നക്ഷത്രം മാത്രം  ,
ആകാശത്തിന്‍ പരപ്പില്‍ ഞാനീ കാണുന്ന നക്ഷത്രം അത് നീയാണോ എന്‍റെ പ്രിയ കൂട്ടുകാരീ .....കാലം എന്നെയും  എന്‍റെ ചിന്തകളെയും  നിശബ്ധനാക്കുന്നത്  വരെ എന്‍റെ കൂട്ടുകാരീ ആ നല്ല ദിവസത്തെ സ്മരണകള്‍ ക്കൊപ്പം നീയും എന്‍റെ മനസ്സില്‍ നില നില്‍ക്കും ............
***************                                         ***********                         *****************

Sunday, May 5, 2013

ഞാനും ന്‍റെ റോസ് കുപ്പായവും ...കഥ

                                     നെരിയാണിക്ക് മുകളില്‍ തുണിയുടുത്ത്‌ ലൂസ് കുറഞ്ഞ കുപ്പായവും ഓട്ടകള്‍ ഉള്ള തൊപ്പിയും ധരിച്ചു മദ്രസ്സയിലെക്ക് പോകുന്ന കാലത്ത് , ഒത്തിരി വിചാരങ്ങളും വികാരങ്ങളും ഉണ്ടായിരുന്നു , ആസ്യ സലീന ഷഫീഖ ആയിഷ ഖദീജ അങ്ങിനെ ഒത്തിരി സൌന്ദര്യ വതികള്‍ എന്‍റെ ക്ലാസ്സില്‍ ഉണ്ടായിരുന്നത് കൊണ്ട് തന്നെ ഒരു ദിവസം പോലും ഞാന്‍ മദ്രസ്സ ഒഴിവാക്കിയിരുന്നില്ല ,

                                     അന്ന് ഞാന്‍ മീന്‍ വാങ്ങാന്‍ പോയ  നേരതാണ് നല്ല ഭംഗിയുള്ള   കുപ്പായ തുണികളുമായി   അങ്ങാടിയില്‍ ഒരാളെ കണ്ടത്,
   വെറുതെ എത്തി നോക്കിയപ്പോള്‍ തന്നെ ഒരു റോസ് കളറില്‍ കണ്ണുടക്കി , മീന്‍ വാങ്ങിക്കാന്‍ ഉമ്മ തന്ന പൈസ കൊണ്ട് ആ തുണി വാങ്ങി , ഷര്‍ട്ട്‌ അടിക്കാന്‍ കൊടുത്തു ....
                             
                              ഒത്തിരി ആലോചിച്ചു ഇനി മീനെങ്ങിനെ വാങ്ങും ..ഒരു അയിടിയയും കിട്ടിയില്ല , ഒടുവില്‍ ഹാജിയരുപ്പാപാന്റെ പര്‍ഖൂചി കാട്ടില്‍ കടന്നു കുറച്ചു പറങ്കി മാങ്ങ പൊട്ടിച്ചു അത് അബ്ദുറഹ്മാന്‍ കുട്ട്യാക്കാന്റെ പീടികയില്‍ കൊടുത്തു പൈസയാക്കി അത് കൊണ്ട് മീന്‍ വാങ്ങിച്ചു , ഉമ്മ എന്തേ ഇത്ര വൈകീ എന്നും ചോതിച്ചു ഒച്ച വെച്ച് നടന്നു , അന്‍റെ ഉപ്പ ഉണ്ടെങ്കി ഇജ്ജു ഇങ്ങനെ നടക്കോ എന്നൊക്കെ ചോതിച്ചു ആകെ ബഹളം , ഞാനൊന്നും മിണ്ടാതെ നിന്നത് കൊണ്ടാവാം ബഹളം പെട്ടെവസാനിച്ചു ,
             
                        എന്റെ മനസ്സില്‍ ആ റോസ് കളര്‍ കുപ്പായത്തില്‍ ഞാന്‍ മദ്രസ്സയില്‍ പോകുന്ന രംഗമായിരുന്നു , രണ്ടു ദിവസം കഴിഞ്ഞു വൈകുന്നേരം പോയി കുപ്പായം അടിച്ചത് വാങ്ങണം ,  അതിനും വേണം പൈസ ഉമ്മാന്റെടുതുന്നു എന്ത് പറഞ്ഞു വേങ്ങും ..അവസാനം ആലോചിച്ചു ഉസ്താദു മാര്‍ക്ക് ചായ വാങ്ങി കൊടുക്കാനെന്നും പറഞ്ഞു വാങ്ങിയ പൈസ കൊണ്ട് കുപ്പായം വാങ്ങി ..അത് വളരെ നന്നായി തേച്ചു കുപ്പായത്തിനു പിന്നില്‍ എട്ടുകാലി വല നിര്‍മിച്ചു കീശയുടെ മേലെ ഒരു പരുന്തിന്റെ സ്റ്റിക്കര്‍ ഇസ്തിരിയിട്ട്  പിടിപ്പിച്ചു വലിയ ഗമയില്‍ മദ്രസ്സയിലേക്ക് പോയി , അഞ്ചു മണിക്ക് തുടങ്ങുന്ന മദ്രസ്സയിലേക്ക് കുറച്ചു വൈകി പോകാന്‍ തീരുമാനിച്ചു , കാരണം ഒറ്റയ്ക്ക് ക്ലാസ്സില്‍ ചെന്നലെ എല്ലാരുമൊന്നു ശ്രദ്ധിക്കൂ ..

                              എന്ത് ചെയ്യാനാ ഞാന്‍ ചെന്ന നേരം പവര്‍ കട്ട് , ഞാന്‍ വിധിയെ പഴിച്ചു ..മെല്ലെ ക്ലാസ്സില്‍ കയറി ..ഇന്നാളു നല്ല മൊന്‍ജായി ട്ടുണ്ടല്ലോ പെണ്‍കുട്ടികളുടെ ബെഞ്ചിന്റെ നേരെ മുമ്പിലെ എന്റെ ബെഞ്ചില്‍ ഇരിക്കുമ്പോള്‍ ആരോ പറയുന്നത് കേട്ടു, അതോ അത് തോന്നല്‍ ആയിരുന്നോ ?ഞാന്‍ തിരിഞ്ഞു നോക്കി ആര്‍ക്കും പറഞ്ഞ ഭാവമില്ല ..വീണ്ടും വിഷമം തോന്നി ..അര മണിക്കൂര്‍ കഴിഞ്ഞു കാണും കറണ്ട് വന്നു ..വലിയ മൊല്ലാക്ക ക്ലാസ് തുടങ്ങി , ഞാനാകെ മൂടൌട്ടില്‍ ആയിരുന്നു ..അത് കണ്ടിട്ടാണോ എന്തോ എന്നോട് തന്നെയായിരുന്നു ആദ്യത്തെ ചോദ്യം സക്കീര്‍ സുജൂധിന്‍റെ ശര്‍തുകള്‍ പറയൂ , ഉത്തരം അറിയാതെ ഞാന്‍ നിന്ന് പരുങ്ങുന്നത് കണ്ടപ്പോള്‍ ഉസ്താദ്‌ പറഞ്ഞു ജ്ജ് ഞ്ഞു ക്ലാസ് കഴിയുന്നത്‌  നിക്ക് എന്ന് ..ആദ്യം വിഷമം തോന്നിയെങ്കിലും അപ്പോഴാണ്‌ എന്റെ പുത്തന്‍ കുപ്പായം എല്ലാരും കണ്ടത് അപ്പൊ ആ വിഷമം മാറി കിട്ടി ,
               
                                   ഞാന്‍ മുമ്പേ പറഞ്ഞ ഞങ്ങളെ ക്ലാസ്സിലെ മൊഞ്ചത്തികള്‍ ഒക്കെ  കണ്ടു ,,എല്ലാവരും ഉസ്താദ് കാണാതെ നന്നായിരിക്കുന്നു എന്ന് പറഞ്ഞു ..ഭാഗ്യം ന്‍റെ കൂടെ തന്നെയായിരുന്നു പിന്നിം കറണ്ട് പോയി ..ഞാന്‍ ഉസ്താദ് കാണാതെ ഇരുന്നു ആകെ യുള്ള ഒരു മെഴുകുതിരി കത്തിച്ചാലും ഊതികെടുതലാണല്ലോ ഞങ്ങളെ പണി ,
                             
                                 എടാ നന്നായിട്ടുണ്ട് സലീന പറഞ്ഞു , കോടികുത്ത് വേണ്ടേ എന്ന് ചോതിച്ചതും ആസ്യ ഇടിച്ചതും ഒപ്പം ആയിരുന്നു ഞാനാകെ ത്രില്ലില്‍ ആയി ഇത്ര മാത്രം ഞാനും പ്രതീക്ഷിച്ചില്ല , പക്ഷെ കദീജ മാത്രം ഒന്നും പറഞ്ഞില്ല നോക്കി ചിരിച്ചു , ഞാന്‍ കരുതി എന്താ അവള് മാത്രം ഒന്നും പറഞ്ഞില്ല എന്ന് , ഒടുവില്‍ മദ്രസ്സ വിട്ടു പോവുമ്പോള്‍ കറന്റില്ലാത്ത ഇരുട്ടില്‍ ഇടനാഴിയില്‍ വെച്ച് ഒരാള്‍ എന്നെ നുള്ളി കൊണ്ട് പറഞ്ഞു അടിപൊളി ആയിരിക്കുന്നു എന്ന് , എന്നിട്ട് ഓടി പോയി... ഞാന്‍ പിറകെ ചെന്ന് പോസ്റ്റ്‌ വെളിച്ചത്തില്‍ ആളെ കണ്ടു അത് ഖദീജയായിരുന്നു ,

                                    ആകെ എന്തോ ഒരു രസം മനസ്സിന് പാട്ടൊക്കെ പാടി വീട്ടിലെത്തി , പിറ്റേന്ന് മദ്രസ്സയില്‍ വെച്ച് ഖദീജ പറഞ്ഞു ഒരു കാര്യം പറയാനുണ്ട് എന്ന് , എന്താണ് എന്ന ചോദ്യത്തിനു  നബി ദിനതിനു പറയാമെന്നു പറഞ്ഞു ..അതിനൊരു പാട് ദിവസമില്ലേ ...ഒരാഴ്ച്ചയല്ലേ ഉള്ളൂ അന്ന് പറയാമെന്നു അവള്‍ ..പിന്നെ അന്ന് ആ കുപ്പായം ഇട്ടു വേണം വരാന്‍ ട്ടോ ..എന്നും പറഞ്ഞു അവള്‍ പോയി ....

                            എന്താവും ആകെ ഒരു തരം പോലെ ആയി ഞാന്‍ , നാല് ദിവസം നാല് കൊല്ലം പോലെയായി ..അങ്ങിനെ നബിദിനം എത്തി ..രാവിലെ എണീറ്റ് ജാതയിലോക്കെ പോയി ..വൈകുന്നേരം കുപ്പായം ഇസ്തിരി ഇടാനായി തെയ്യാറെടുക്കുമ്പോള്‍ ഉമ്മാന്റെ വിളി ..മോനെ നേര്ച്ച ചോറ് കൊണ്ട് വാ , എന്നാ ഇങ്ങള് ഈ കുപ്പായം തേച്ചു വെക്കിം ഞാന്‍ പോയി വരാന്നും പറഞ്ഞു ഞാന്‍ ചോറ് വാങ്ങാന്‍ പോയി ..

                           തിരിച്ചു വന്നപ്പോള്‍ ഉമ്മ ഒന്നും മിണ്ടാണ്ട്‌ തിണ്ടിന്‍ മേല്‍ ഇരിക്കുന്നു , എന്തെ ഉമ്മ , എന്റെ ചോദ്യത്തിനു ഉത്തരം പറയാതെ മുണ്ടിന്‍ തലക്കല്‍ നിന്ന് നൂറു ഉറുപിക എടുത്തു നീട്ടി പറയുന്നു ..ന്‍റെ മോന്‍ വേറെ വാങ്ങിക്കാളാ....എന്ത് ഞാന്‍ ചോതിച്ചു , കുപ്പായം അതിന്റടുതുന്നു ഒന്ന് കത്തി പെട്ടിക്കു ചൂട് കൂടുതലെയിരുന്നു ..പിന്നെ ഉമ്മ പറഞ്ഞതൊന്നും ഞാന്‍ കേട്ടില്ല വേഗത്തില്‍ അകത്തേക്കോടി കയറി നോക്കി ..ന്‍റെ പുന്നാര കുപ്പായത്തില്‍ ഇസ്തിരി പെട്ടി ആകൃതിയില്‍ ഒരു ഓട്ട...ന്‍റെ സകല കണ്ട്രോളും പോയി ..ഉമ്മാ ..........ഞാന്‍ ഉറക്കെ വിളിച്ചു ........ഒരു പക്ഷെ ഉമ്മ അല്ലായിരുന്നു ആ സ്ഥാനത്തെങ്കില്‍ ഞാനൊരു കൊലപാതകി ആകുമായിരുന്നു ...

                     വൈകുന്നേരം റോസ് കുപ്പായമിട്ട് നടക്കുന്ന എന്നെ കാത്തിരിക്കുന്ന അവളെ കാണാന്‍ ഞാന്‍ പോയില്ല , പക്ഷെ അവള്‍ എന്നെ തേടി വന്നു ..മദ്രസ്സയുടെ അടുത്ത് വീടായത് കൊണ്ട് വെള്ളം കുടികാനാന്നു പറഞ്ഞു അവള്‍ വന്നു , ഉമ്മ വാതില്‍ തുറന്നു കൊടുത്തു.. ഞാനെന്‍റെ മുറിയില്‍ ആയിരുന്നു ..സംസാരം കേട്ട് ആക്ഷര്യതോടെ ഞാന്‍ വാതിലിനു പുറത്തേക്കു വന്നപ്പോള്‍ അവളെ കണ്ടു ..ജ്ജ് ന്തേ മദ്രസ്സയിലേക്ക് വരാത്തത് ..ഒന്നോല്ല തലവേദന ..കള്ളം പറഞ്ഞു ..അപ്പോള്‍ ഉമ്മ അവളോട്‌  കുപായതിന്‍റെ  കഥ മുഴുവന്‍ പറഞ്ഞു ..ഞാന്‍ ഒഴിഞ്ഞു മാറാന്‍ പറ്റാതെ അവിടെ തന്നെ നിന്നു ..
അവളൊന്നും പറയാതെ കേട്ടിരുന്നു ..ഉമ്മ വെള്ളം കൊണ്ട് വരാന്‍ പോയപ്പോള്‍ ...
                     
                             അവള്‍ എന്നെ നോക്കി ചിരിച്ചു ..ഞാനും ചിരിച്ചെന്നു വരുത്തി ..ഇനി മറ്റുള്ള ക്ലാസ്സിലെ പെണ്‍കുട്ടികളോട്  ജ്ജ് മിണ്ടരുത് നോക്കരുത് അങ്ങിനെ ചെയ്താ കൊല്ലും ഞാന്‍ ...
ഞാനൊന്നും മനസ്സിലാവാത്ത  പോലെ  എന്ത്യേ ...എന്ന് ചോതിച്ചപ്പോള്‍ ...അവള്‍ കുന്തം എന്ന് പറഞ്ഞു...
 അപ്പോഴേക്കും ഉമ്മ കൊണ്ട് വന്ന വെള്ളവും കുടിച്ചു ഓടി പോയി ....
                     
                               അങ്ങിനെ എന്റെ ആദ്യ പ്രണയത്തിനു തുടക്കമായി ..പാരിസ് മിട്ടായിയും കോഫീ ബിറ്റും കൊണ്ട് പിണക്കം മാറിയിരുന്നു ആ കാലം,ജീവിതത്തിലെ സുന്ദര കാലം  ....

                                             ഒരു പാട് കാലത്തിനു ശേഷം ഒരു ലീവിന് പോയപ്പോള്‍ അവളെ കണ്ടു തടിച്ചു വലിയ പെണ്ണായിരിക്കുന്നു , രണ്ടു കുട്ടികളും ..ഭര്‍ത്താവ് ഗള്‍ഫില്‍ ...പക്ഷെ എന്നാലും അവളുടെ ഭംഗിക്ക് ഒരു പോറലും പറ്റി യിടുണ്ടായിരുന്നില്ല ...
                              ------------------------------------------------------
                         

                          കാലങ്ങള്‍ മാറി മറഞ്ഞു രസങ്ങളും വിഷമങ്ങളും ഓര്‍ക്കാന്‍ ഒരുപാട് നിമിഷങ്ങളും സമ്മാനിച്ച ആ കാലം ...ഓര്‍ക്കും തോറും മധുരം കൂടി കൂടി വരുന്ന ആ കാലം ......