Wednesday, October 22, 2014

എന്‍റെ മുറിയന്മാര്‍ ..............

ജോലി ചെയിതു ക്ഷീണിച്ചു താമസിക്കുന്ന സ്ഥലത്തെത്തിയാല്‍ അവിടെയും ദുരവസ്ഥ യാണെങ്കില്‍ പിന്നെന്തു ചെയ്യും , സന്തോഷവും സമാദാനവും നിറഞ്ഞു നില്‍ക്കുന്ന താമസസ്ഥലം ഒരു പ്രവാസിയെ സംബധിച്ചിടത്തോളം അവന്‍റെ വീട് പോലെ തന്നെയാണ് ,

സന്തോഷവും ദുഖവും ഒരു പോലെ പങ്കിടാന്‍ , മനസ്സിലെ വിഷമത്തെ ഇറക്കി വെക്കാന്‍ ഒരാളുണ്ടാകുക എന്നതും , പറയുന്നത് കേള്‍ക്കാന്‍ ചെവികള്‍ ഉണ്ടാകുക എന്നതും ,സമാധാനിപ്പിക്കാനും ആശ്വാസിപ്പിക്കാനും പോരായിമകള്‍ ചൂണ്ടി കാണിക്കാനും സഹായിക്കാനും ആളുണ്ടാകുക എന്നതും ഒരു വലിയ കാര്യമാണ് ഈ നാട്ടില്‍ ,

ഇവിടെ കാണുന്നത് ഞാനും എന്‍റെ സുഹൃത്തുക്കളും താമസിക്കുന്ന സ്ഥലം ..

ഇപ്പോളിവിടെ നടക്കുന്നത് രണ്ടു ജില്ലകള്‍ തമ്മിലുള്ള രസകരമായ വാക്ക് പോരാണ് മലപ്പുറത്തിനു വേണ്ടി ആബിദ് വെങ്ങാലൂരും കണ്ണൂരിന് വേണ്ടി റമീസും കൂട്ടിനു രമീസിനെ സഹായിക്കാന്‍ നാളെ ജോലിക്ക്പോകാനുള്ള വസ്ത്രം ഇസ്തിരിയിട്ട്കൊണ്ട് ജംശീറും ഉണ്ട് ...
എല്ലാം കേട്ട് കൊണ്ട് തൊട്ടപ്പുറത്ത് പാലക്കാട് ജില്ലക്കാരനായ മബ്ശൂര്‍ ഒന്നും ഉരിയാടാതെ എല്ലാം ഒരു ചെറു പുഞ്ചിരിയില്‍ നോക്കി കൊണ്ട് വീക്ഷിക്കുന്നുണ്ട് ....

എല്ലാവരും ഫേസ് ബുക്ക്‌ ഉപയോഗിക്കുന്നത് കണ്ടു തനിക്കും ഒരു ബുക്ക്‌ തുടങ്ങണം എന്ന ആഗ്രഹത്താല്‍ ഒരു വിസിറ്റ് വിസക്കാരന്‍ ആബിദിനെ കണ്ടതും ..ഫേസ് ബുക്ക്‌ തുടങ്ങാനുള്ള അപേക്ഷാഫോറം താഴെയുള്ള ബുക്ക്‌ സ്ടാളില്‍ നിന്നും കിട്ടുമെന്നും അതു വാങ്ങിക്കാന്‍ അവന്‍ താഴെ പോയി എന്നതും അത് ചോതിച്ചതുമൊക്കെ ആബിടിനു മാത്രം കഴിയുന്ന ചേരുവകള്‍ ചേര്‍ത്ത് ആബിദ് കസര്‍ത്തുക യാണ് ...

അത് കേട്ട് ചിരിച്ചെങ്കിലും നാട്ടില്‍ നിന്ന് കൊണ്ട് വന്ന ചക്ക തിന്നിട്ടു കയ്യില്‍ പറ്റിയ വിളഞ്ഞി പോയി കിട്ടാന്‍ എന്ത് ചെയ്യണം എന്ന് വിചാരിച്ചു നില്‍ക്കുന്ന കുഞ്ഞുട്ടിയോടു താഴെ ഗ്രോസറിയില്‍ പോയി കുറച്ചു മണ്ണെണ്ണ വാങ്ങികൊണ്ട് വാ എന്ന് പറഞ്ഞതും അവന്‍ താഴെ പോയി ഒന്ന് രണ്ടു കടയില്‍ പോയി ചോതിച്ചു കിട്ടിയില്ല എന്ന് പറഞ്ഞു തിരികെ വന്നതും ഒരു വല്ലാത്ത മൂഡില്‍ റമീസ് തിരിച്ചടിച്ചു ....

അങ്ങിനെയങ്ങിനെ രസകരമായി വാക്ക് തര്‍ക്കങ്ങളും ചര്‍ച്ചകളും കൊണ്ട് പ്രവാസ ജീവിതത്തില്‍ ആനന്ദത്തിനു ഒരു തലം കണ്ടെത്താന്‍ ശ്രമിക്കുകയാണ് ഞങ്ങള്‍ ....

നാടും നാട്ടുകാരും വീട്ടുകാരും വീടും എല്ലാം അകകണ്ണില്‍ കണ്ടു ജീവിക്കുന്ന പ്രവാസിക്ക് ഇതൊക്കെയല്ലാതെ പിന്നെന്താണ് ഉള്ളത് ,,,നാളേക്ക് മാറ്റി വെക്കാന്‍ 

കറുപ്പ്....

ഞാനൊരു മനോഹരമായ ചിത്രം വരച്ചു ,
അതിനെ കൂടുതല്‍ ഭംഗിയുള്ളതാക്കാന്‍
അതില്‍ മനോഹരമായി കളര്‍
കൊടുക്കുകയായിരുന്നു ....
പെട്ടെന്ന് ഇരുട്ടില്‍ നിന്നും ആരോ
അതിന്മേലേക്ക് കറുപ്പൊഴിച്ചു,
അങ്ങിനെ എന്‍റെ ചിത്രം വികൃതമായി
കൂടെ ഞാനും വികൃതമാക്കപെട്ടു........

Saturday, October 18, 2014

എന്നില്‍ നീ വരച്ചിട്ടത് ...........കഥ ..

                          പ്രണയത്തിന്‍റെ കൂടാരത്തിലേക്ക് എന്നെ തള്ളിയിട്ടിട്ട്‌ എന്നോട് പറയാതെ നീ പോയി , ഇപ്പോള്‍ എനിക്ക് കൂട്ടിനു നീ തന്ന മധുരം നിറഞ്ഞ ഓര്‍മ്മകള്‍ മാത്രം ..
നീ വരില്ലെന്നെനിക്കറിയാം എന്നാലും നീ വരുമെന്ന് ഞാനെന്‍റെ മനസ്സിനെ വിശ്വസിപ്പിചിരിക്കുന്നു ...വെറുതെയാണെങ്കിലും ഞാന്‍ കാത്തിരുന്നോട്ടെ...

താമര കുളത്തിലേക്ക്‌  പോകുന്ന ചെറിയ റോഡില്‍ വെച്ച് രണ്ടു വാക്ക് സംസാരിക്കാന്‍ കിട്ടിയ സമയത്ത് അപ്പുറത്തെ വീട്ടില്‍ താമസിക്കുന്ന ലീല ടീച്ചര്‍ ജനലിലൂടെ പാളി നോക്കിയതും ആ സമയം നീ എന്നെയും ചേര്‍ത്ത് മതിലിനോട് ചേര്‍ന്ന് നിന്നത് എന്‍റെ മനസ്സില്‍ നിന്നെ ഓര്‍ക്കുമ്പോള്‍ അറിയാതെ കടന്നു വരുന്ന എനിക്കിഷ്ട്ടമുള്ള ഓര്‍മ്മകള്‍ ആണ് , 

കുഴല്‍ കിണറിനു താഴേക്കു പോകുന്ന ഇടവഴിയിലൂടെ ഞാനാദ്യമായും അവസാനമായും നടന്നത് നിന്‍റെ വിരലുകള്‍ കൂട്ടി പിടിച്ചാണ് ..എന്തിനാണ് പെണ്ണെ ഇങ്ങിനെ പേടിക്കുന്നതെന്ന നിന്‍റെ ചോദ്യത്തിനു ....ഞാന്‍ പറഞ്ഞതെന്താണെന്ന് നിനക്കൊര്‍മയുണ്ടോ ? നിന്‍റെ കൂടെ എവിടെ വേണമെങ്കിലും ഞാന്‍ വരാം പക്ഷെ ........?
എന്താ നിര്‍ത്തിയെ പൂര്‍ത്തിയാക്കു ....അപ്പോള്‍ ഞാന്‍ നിന്‍റെ വിരലുകളില്‍ പിടിച്ചു വേദനിപ്പിച്ചു ...അങ്ങിനെ നടന്നു പാടത്തെതിയപ്പോള്‍ അതിനു നടുവിലൂടെ വെള്ളചാലുണ്ടാക്കി തന്ന വഴിയിലൂടെ പാവാട നനയാതിരിക്കാന്‍ ഒരു കൈ കൊണ്ട്പൊക്കിപിടിച്ച് മറ്റേ കൈ കൊണ്ടുള്ള നിന്റെ പിടുത്തം വിടാതെ  നടന്നത് ഈ ജന്മം മറക്കാന്‍ പറ്റുമോ ?

കുഞാവാന്‍റെ കടയിലെ ജ്യോതി മിട്ടായിയെക്കാളും സംഗമത്തിലെ കോഫീ ബൈറ്റിനെക്കാളും എനിക്ക് മധുരമായത് നിന്നോടോതുള്ള സമയങ്ങള്‍ തന്നെയായിരുന്നു ...

സ്കൂളിനു മേലെ പാറകൂട്ടങ്ങള്‍ ക്കിടയില്‍ നമുക്കായി ദൈവം വളര്‍ത്തി തന്ന പറങ്കി മാവിന്‍റെ നിലംതൊട്ട കൊമ്പുകളില്‍ ചേര്‍ന്നിരുന്നു എത്ര നേരമാണ് നമ്മള്‍ സംസാരിച്ചത് , ..
മൂന്നു വര്‍ഷമായി നീയെന്നെ കാണാന്‍ തുടങ്ങീട്ട് എന്നും അന്ന് മുതല്‍ നിന്‍റെ മനസ്സില്‍ ഞാന്‍ കൂട് കെട്ടിയിരുന്നു എന്നും കേട്ടപ്പോള്‍ സുഗിപ്പിക്കല്ലേ മോനെ എന്ന് ഞാന്‍ പറഞ്ഞെങ്കിലും എന്‍റെ ഉള്ളം അത് കേട്ട് തുടി കൊട്ടുകയായിരുന്നു ..
ഏതു നേരവും നിന്നെ പുഞ്ചിരിക്കുന്ന മുഖതോടെയല്ലാതെ കണ്ടിട്ടില്ല , ഇടയ്ക്കു ചുമ്മാ വഴക്കിനു തീരുമാനിച്ചു നിന്റെ അടുത്ത് വന്നാലും നിന്‍റെ മുഖം കാണുമ്പോള്‍ ഞാന്‍ നിസ്സഹായ ആകും ...

ഒന്ന് ചോതിചോട്ടെ നീ എന്തിനെന്നെ പ്രണയിച്ചു ..എന്‍റെ കണ്ണുകള്‍ ആണ് നിന്നെ ഇഷ്ട്ടക്കാരന്‍ ആക്കിയതെന്നു നീ പറഞ്ഞു ..പിന്നൊരു ദിവസം എന്‍റെ മഞ്ഞ തട്ടം നീ കയ്യിലെടുതിട്ടു പറഞ്ഞു ഈ മഞ്ഞയാണ് എന്നെ സുന്ദരി ആക്കുന്നതെന്ന് ....
ഇന്നെന്‍റെ മക്കളോട് ഞാന്‍ നിന്‍റെ കഥകള്‍ പറഞ്ഞു കൊടുക്കുന്നു ...എന്നെ മോഹിപ്പിച്ചു അകലങ്ങളിലേക്ക് പറന്നു പോയ എന്‍റെ പ്രിയപ്പെട്ട കൂട്ടുകാരാ ..നിനക്കറിയുമോ ...ഞാനെന്നും നിന്‍റെ പേര് മധുരമായി പറയുന്നുവെന്ന് ...എന്‍റെ മൂത്ത മോന് ഞാനിട്ടത് നിന്‍റെ പേരാണ് ...ഞാനവനെ നീട്ടി വിളിക്കുമ്പോള്‍ ഇക്കയെന്നോട് പറയും ആ പേര് വിളിക്കുമ്പോള്‍ എന്‍റെ ചുണ്ടില്‍ നിന്നും തേന്‍ ഒലിക്കുന്നുവെന്ന് ...
ആഗ്രഹങ്ങള്‍ അന്തരീക്ഷത്തില്‍ അലിയിച്ചു എന്നെ തനിച്ചാക്കി നടന്നു പോയ എന്‍റെ ചെക്കാ ........

നാളെ കാണാമെന്നു പറഞു നീ യാത്ര പറഞ്ഞത് ഞാനിന്നും ഓര്‍ക്കുന്നു ,
ആള്‍ക്കൂട്ടം കാണുമ്പോള്‍ ഞാനതില്‍ ആദ്യമൊക്കെ
നിന്നെ തിരയുമായിരുന്നു ..ഇന്ന് ഞാന്‍ തനിച്ചല്ലെന്ന് അറിയുക ...
എനിക്ക് കൂട്ടിനു എന്‍റെ ഇക്കയും എന്‍റെ മക്കളും
ഞാന്‍ സന്തോഷവതിയാണ് ......
ഇടയ്ക്കിടെ നീയെന്ന രൂപം മനസ്സില്‍ തികട്ടി വരുമ്പോള്‍ എത്ര കാലം കഴിഞ്ഞാലും ഉള്ളിന്‍റെ ഉള്ളില്‍ ഒരാളലാണ്..........
കാലത്തിനു പോലും മായിക്കാനാകാതെ നീ എന്നില്‍ വരച്ചിട്ട നിന്നെ മറക്കാന്‍ എനിക്കാകുന്നതെങ്ങിനെ ...........

സ്നേഹത്തോടെ നിന്‍റെ മഞ്ഞ ക്കിളി ....{അങ്ങിനെയാണല്ലോ നീയെന്നെ വിളിച്ചിരുന്നത്‌ }


Wednesday, October 15, 2014

അന്ന് നീ ക്ലാസില്‍ ഞാനോ
വരാന്തയില്‍ ..
ഇന്ന് നീ കിടക്കയില്‍ ഞാനോ
വാതിലിനു പുറത്ത്....
വെള്ള മാലാഖ വാതില്‍
തുറക്കുന്നതും കാത്തു
എനിക്ക് നമ്മുടെതായി നീ
തരുന്ന സമ്മാനവും
പ്രതീക്ഷിച്ചു കൊണ്ട് ....

Tuesday, October 14, 2014

നീ ചോതിച്ചല്ലോ ഞാന്‍ നിന്‍റെ ആരാണെന്ന്
അതും ഞാന്‍ നിനക്ക് പറഞ്ഞു തരണോ
എന്‍റെ മനസ്സിലെ ചിന്തകള്‍ എന്‍റെ സ്വപ്നങ്ങള്‍
എന്തിനു ധിനവുമെന്‍റെ യാത്രകള്‍
എല്ലാം നിന്നെ ഓര്‍ത്തുള്ളതായിരുന്നു ...
ഒടുവില്‍ ഇന്ന് നീ എന്നെ അന്ന്വഷിച്ചു
വന്നിരിക്കുന്നു ...സന്തോഷമായി
ഞാന്‍ കാണുന്നുവെന്ന് നിനക്ക്
അറിയുന്നില്ലെങ്കിലും .........
ഇനി നിനക്കെന്‍റെ മേനിയില്‍
താണ്ഡവ നൃത്തം ചവിട്ടാം
ഞാനൊന്നും പറയില്ല
ഒന്ന് കുതറാന്‍ പോലും
മെനക്കെടാതെ ഞാന്‍ നിന്ന് തരാം
ഈ വെള്ളയില്‍ പൊതിഞ്ഞു കിടക്കുന്ന
ഞാനെങ്ങിനെ കുതറാനാണ് ........

Friday, October 10, 2014

സഹ മുറിയന്‍ ........................കഥ ,

                             രാത്രി കട അടക്കാന്‍ വൈകിയത് കാരണം ഉറങ്ങാനും വളരെ വൈകി ...അത് കൊണ്ട് തന്നെ മൊബൈലിന്‍റെ ബെല്ലെടി ശബ്ദം അയാളെ ആദ്യമൊന്നും ഉണര്‍ത്തിയതെയില്ല , നിരന്തരമായ ആ ശബ്ദം അയാളുടെ ഉറക്കത്തെ ഉണര്‍ത്തി ..കണ്ണ് പാതി തുറന്നു അയാള്‍ കട്ടിലിനരികെ വെച്ചിരുന്ന തന്‍റെ മൊബൈല്‍ എടുത്തു നോക്കി , നാട്ടില്‍ നിന്നാണല്ലോ ..
ഹലോ ആരാണ് ...
അയാളുടെ സുഹൃത്താണ് വിളിച്ചത് , പക്ഷെ എപ്പോ? എങ്ങിനെ ? എന്നീ ശബ്ദങ്ങള്‍ മാത്രമേ അയാളില്‍ നിന്നും ഉയര്‍ന്നുള്ളൂ ....തന്‍റെ മൊബൈല്‍ അയാള്‍ സംസാരം മതിയാക്കി വെക്കുകയായിരുന്നില്ല , മറിച്ച് അയാളുടെ കയ്യില്‍ നിന്നും വീഴുകയായിരുന്നു ..
തൊട്ടപ്പുറത്തെ കട്ടിലില്‍  കിടക്കുകയായിരുന്ന അയാളുടെ സഹ മുറിയന്‍ ചോതിച്ചു .....ആരാണ് വിളിച്ചത് എന്താണ് പ്രശ്നം ......
അയാള്‍ മറുപടി പറയാതെ തല താഴ്ത്തിയിരുന്നു .അയാളുടെ കണ്ണുകളില്‍ നിന്നും കണ്ണുനീര്‍ ഒഴുകി , തേങ്ങലുകള്‍ അയാളില്‍ നിന്നും ഉയര്‍ന്നു അത് ക്രമാതീതമായി വര്‍ധിച്ചു കൊണ്ടിരുന്നു ...
സഹമുറിയന്‍ എണീറ്റ്‌ അയാളുടെ അടുത്ത് ചെന്നിരുന്നു ...പതുക്കെ ചോതിച്ചു..
എന്താടാ നീയൊന്നു പറയ്‌ ..
എന്‍റെ എന്‍റെ അമ്മ മരിച്ചു .....
ആ വാക്കുകള്‍ സഹമുറിയനില്‍ ഞെട്ടലുണ്ടാക്കി ...
എനിക്കമ്മയുംഅമ്മക്ക് ഞാനും മാത്രമേ ഈ ഭൂമിലോകതുള്ളൂ എന്ന് അയാള്‍ പറഞ്ഞിരുന്നത് ഓര്മ വന്നു ...
ഇനിയെന്ത് പറഞ്ഞാണ് ആശ്വസിപ്പിക്കുക ..
മുറിയന്‍ വാക്കുകള്‍ക്കായി പരതി .....കിട്ടിയില്ല ...
പിന്നീടു വേഗത്തില്‍ അയാളുടെ മൊബൈലില്‍ വന്ന ആ നമ്പറിലേക്ക് തിരിച്ചു വിളിച്ചു .....
അങ്ങിനെയാണ് പെട്ടെന്നാണ് മരണം സംഭവിച്ചതെന്നും , ചോര ശര്ദിച്ചു വീഴുകയായിരുന്നെന്നു അറിഞ്ഞത് ..
നിനക്ക് നാട്ടില്‍ പോണോ ?
സഹമുറിയന്‍റെ ചോദ്യം അയാളില്‍ ഒന്നുമുളവാക്കിയില്ല...പതുക്കെ അയാള്‍ തല ഉയര്‍ത്തി ....സജലങ്ങളായ അയാളുടെ കണ്ണുകള്‍ മുറിയനെ നോക്കി ...എനിക്കെന്‍റെ അമ്മയെ അവസാനമായൊന്നു കാണാന്‍ പറ്റോ ?
അയാളുടെ ചോദ്യം മുറിയനില്‍ വിഷമം  സൃഷ്ട്ടിച്ചു ,....
മുറിയന്‍ അപ്പോള്‍ തന്നെ അയാളുടെ അര്‍ബാബിനു വിളിച്ചു കാര്യങ്ങള്‍ പറഞ്ഞു ...ആദ്യമൊക്കെ വിസമ്മതിചെങ്കിലും പാസ്പോര്‍ട്ട് തരാമെന്നും ടിക്കെറ്റ് തരാന്‍ കഴിയില്ലെന്നും അദ്ദേഹം മൊഴിഞ്ഞു ...
ശരി സമ്മതം പറഞ്ഞു ....അയാളോട് കാര്യങ്ങള്‍ പറഞ്ഞു .....
അയാള്‍ തന്റെ ബന്ധുക്കള്‍ക്ക് വിളിച്ചു കാര്യങ്ങള്‍ പറഞ്ഞു ....
പക്ഷെ ഓരോരുത്തരും ഓരോ ഒഴിവുകള്‍ പറഞ്ഞു .......
അല്ലെങ്കില്‍ എന്താ പോ കണ്ടിട്ട് ...മരിക്കുനതിനു മുമ്പായിരുന്നേല്‍ ശരി ആയിരുന്നു ..ഇതുപ്പോ ആരെ കാണിക്കാനാ ..
 പൊയ്ക്കോ പക്ഷെ ഞങ്ങടെ കയ്യില്‍ ഇപോ കാശൊന്നും ഇല്ല ...എന്നൊക്കെയുള്ള വാക്കുകള്‍ പലരില്‍ നിന്നായി കേട്ടു....
അയാള്‍ നിസ്സഹായനായി മുറിയനെ നോക്കി ....
ടെന്‍ഷന്‍ ആകേണ്ട നമുക്ക് നോക്കാം എന്ന് മുറിയന്‍ പറയുമ്പോഴും അയാള്‍കറിയില്ലായിരുന്നു ,,എങ്ങിനെ പോകും എന്ന് .....
ക്ലീനിംഗ് ജോലിയുള്ള തുച്ച ശമ്പളം വാങ്ങുന്ന മുറിയന്‍ എന്ത് കണ്ടിട്ടാണ് അങ്ങിനെ പറഞ്ഞതെന്ന് അയാള്‍ക്ക്‌ മനസ്സിലായില്ല ...
മുറിയന്‍ ആര്‍ക്കൊക്കെയോ വിളിച്ചു ഹിന്ദിയില്‍ എന്തൊക്കെയോ പറയുന്നത് കേട്ടു ,,,,,,,
എടുക്കാനുള്ളത് എടുത്തു എണീക്കാന്‍ പറഞ്ഞു ...നേരെ കടയില്‍ ചെന്ന് ഇറാനിയില്‍ നിന്ന് പാസ്പോര്‍ട്ടും വാങ്ങി ...
ദസ് ദിന്‍ ഒക്കെ ..എന്നുറക്കെ പറഞ്ഞാണ്  അയാള്‍ പാസ്പോര്‍ട്ട് തന്നെ കൊടുത്തത്‌....അത് വാങ്ങി മുറിയന്‍ കൈ കാണിച്ച ടാക്സിയില്‍ കുറച്ചു ദൂരം പോയി ....
അവിടെയിറങ്ങി മുറിയന്‍ മുമ്പിലൂടെ വഴി കാണിച്ചു നടന്നു ....
അയാള്‍ പിന്നാലെയും ...കുറച്ചു ദൂരം അങ്ങിനെ നടന്നു ...ഒരു കമ്പനിയുടെ കുറെ പേര്‍ താമസിക്കുന്ന സ്ഥലത്തെത്തി ....
അധികവും ബംഗാളികള്‍ ...അവരെല്ലാവരും വന്നു അയാളുടെ കയ്യില്‍ പിടിച്ചു മുഖത്തേക്ക് നോക്കി .......അയാളുടെ ദുഖത്തില്‍ അവരും പങ്കു കൊള്ളുന്നു എന്നറിയിച്ചു കൊണ്ട് ....
പിന്നെ അവര്‍ ഓരോരുത്തരായി  മുറിയന്‍റെ കയ്യില്‍ പൈസ കൊണ്ട് വന്നു കൊടുക്കുന്നത് കണ്ടു ....അഞ്ചും പാത്തും അന്‍പതും നൂറും അങ്ങിനെ അങ്ങിനെ ...ഒരാള്‍ തന്‍റെ കട്ടിലി ന്നടിയിലെ പെട്ടിയില്‍ നിന്നും ഒരു തൊണ്ടെടുത്തു പൊട്ടിച്ചു കുറെ ചില്ലറകളുമായി വന്നു ......
മുലൂക്ക് ജാനെക്ക ടൈം ടിക്കെറ്റ് കേലിയെ രക്കാ ....ലേക്കിന്‍ അഭി ഇസ്ക്കെലിയെ രക്കോ .......എന്നും പറഞ്ഞു അയാള്‍ ആ ചില്ലറകള്‍ അയാളുടെ കൈകളില്‍ കൊടുത്തു ...
അയാളുടെ കണ്ണുകള്‍ നിറഞ്ഞു തുളുമ്പി ......
അവിടെന്നു തന്നെ വേഗത്തില്‍ പുറപ്പെടാനായി കാര്യങ്ങളൊക്കെ മുറിയനും കൂട്ടുകാരും ചെയ്തു .....
എല്ലാവര്ക്കും നിശബ്ധമായ നോട്ടത്തിലൂടെ നന്ദി പറഞ്ഞു അയാള്‍ വിമാന താവളത്തിലേക്ക് പോയി .....
വിമാനത്തില്‍ അമ്മയുടെ ഓര്‍മകളും പേറി ഇരിക്കുന്ന അയാളുടെ മനസ്സിലേക്ക് തന്‍റെ ബന്ധുക്കളുടെ വാക്കുകളും ഒരിക്കലും കണ്ടിട്ടില്ലാത്ത പരിചയമില്ലാത്ത ആ കൂട്ടുകാരുടെ പ്രവര്‍ത്തികളും മാറി മാറി വന്നു പോയി കൊണ്ടിരുന്നു .....
മുറിയന്‍ ആ നേരം നാട്ടിലേക്ക് വിളിച്ചു അയാള്‍ വരുന്നുണ്ടെന്നു പറയുകയായിരുന്നു .....
മുഖം പോലും ഓര്‍മയില്‍ ഇല്ലാത്ത തന്‍റെ അമ്മയുടെ സ്ഥാനത്ത് അയാള്‍ടെ അമ്മയുടെ മുഖം പ്രതിഷ്ട്ടിച്ചു മുറിയന്‍ നടന്നു ....
ഒരു വലിയ കാര്യം ചെയ്ത ആശ്വാസത്തില്‍ ആ മുറിയിലെ ആളുകളും ......



Thursday, October 2, 2014

ഇന്നെന്‍റെ മനസ്സ് വിരിയാതെ വാടി പോയ പൂ പോലെയാണ് 
എന്‍റെ ആഗ്രഹങ്ങളാണല്ലോ വീണുടഞ്ഞതൊക്കെയും 
സ്വപ്നം കാണുന്ന വികാരം മരിച്ചു പോയിട്ടില്ല 
അത് കൊണ്ട് ഞാനിനിയും ജീവിക്കും,
എന്നെ നുള്ളി നോവിക്കാനെന്തേ നിനക്കിത്രയും തിടുക്കം 
എന്‍റെ മൌനാര്‍തങ്ങള്‍ നീ മനസ്സിലാക്കുമെന്ന്
കരുതിയ ഞാന്‍ വിഡ്ഢി..........

Wednesday, October 1, 2014

ഓര്‍മ്മകള്‍ എന്നെ കരയിപ്പിക്കുന്നു 
ഓര്‍മ്മകള്‍ എന്നെ ചിരിപ്പിക്കുന്നു 
മരിക്കാത്ത ഓര്‍മകളും പേറി 
ഞാനുമൊരു ദിനം യാത്ര ചൊല്ലും ......

മൂന്നക്കം

മൂന്നക്കം ...
ഈ മരുഭൂമിയിലെ മനോഹരമായ കാഴ്ചകള്‍
പൂക്കളും പുല്ലുകളും നിറഞ്ഞു കണ്ണിനു കുളിര്‍മ
തരുന്ന കാഴ്ച്ചകളാനെങ്ങും......
മനോഹരമായ കാഴ്ചകള്‍ ഞാന്‍ കണ്ടു നില്‍ക്കവേ
പൂക്കള്‍കരികില്‍ വിയര്‍തൊട്ടിയ കുപ്പായമണിഞ്ഞ
ഒരാളെ ഞാന്‍ കണ്ടു ...
ഞാന്‍ ചോതിച്ചു .ഈ വെയിലില്‍ എന്താ ചെയ്യുന്നത് .
ഞാന്‍ നനക്കുകയാണ് അയാള്‍ പതിയെ പറഞ്ഞു
ഞാനൊന്ന് കൂടി ചോതിച്ചു
ആ തണലിലേക്ക്‌ മാറി നിന്നൂടെ...
ഞാന്‍ ചോതിച്ചു എത്രയാണ് ശംബളം ...
അയാള്‍ പറഞ്ഞത് വെറുമൊരു മൂന്നക്കം.
ഞാന്‍ ചോതിച്ചു എന്താകാനാ ...
മുഷ്ക്കില്‍ നഹീ ഹേ.. മേ ടീക്കേ ....
അഞ്ചക്കമുള്ള എനിക്ക് സാധിക്കാതതെങ്ങിനെ ?
മൂന്നക്കമുള്ള അവനു സാധിക്കുന്നു ...
ഞാന്‍ തിരിച്ചു നടന്നു ...
മനോഹരമായ പൂക്കള്‍ എന്നെ ആകര്‍ഷിച്ചില്ല ...
എന്‍റെ മനസ്സില്‍ വിയര്‍പ്പില്‍
പൊതിഞ്ഞ ആ മനുഷ്യനും മൂന്നക്കവും ആയിരുന്നു