Friday, December 4, 2015

ആദ്യത്തെ പെരുന്നാള്‍ .........കൊച്ചു കഥ

വീട്   മാറിയതിനു ശേഷമുള്ള ആദ്യ പെരുന്നാള്‍ ആയതിനാല്‍ അവളും മക്കളും സന്തോഷത്തിലാണ് ..ആ  സന്തോഷത്തില്‍ ഉള്‍കൊള്ളാന്‍
ആഗ്രഹം ഇല്ലാഞായിരുന്നില്ല പക്ഷെ ...
ആധിയാണ് മനസ്സില്‍ എങ്ങിനെ ഇതെല്ലാം കൊടുത്തു തീര്‍ക്കും എന്ന ആധി,
ഇന്നലെ വൈകി ഷോപ്പ് അടച്ചതിനാല്‍ പിന്നെ ഉറങ്ങിയില്ല ഇനി ഏതായാലും കാലത്ത് പെരുന്നാള്‍ നിസ്കാരം കഴിഞ്ഞു വന്നു കിടക്കാം എന്ന് കരുതി ....
സുബഹി നിസ്കരിച്ചു തക്ബീര്‍ ചൊല്ലി അവിടെ  തന്നെ കുറച്ചു നേരം ഇരുന്നു ....
 വാട്ട്സ് അപ്പില്‍ ബീവിയുടെ മെസ്സേജ് വന്നു കൊണ്ടേയിരിക്കുന്നു..
നിങ്ങള്‍ എന്താണ് വാങ്ങിയത് ഡ്രസ്സ്‌ എതാനെടുത്തത് ,,എന്നൊക്കെ നൂറു കൂട്ടം ചോദ്യങ്ങള്‍ ?
മനസ്സില്‍ അറിയാതെ പുഞ്ചിരി വിരിഞ്ഞു ...രണ്ടു കൊല്ലം മുമ്പ് നാട്ടില്‍ നിന്നും ലീവ് കഴിഞ്ഞു മടങ്ങി വരുമ്പോള്‍ ഇട്ടു വന്ന ഷര്‍ട്ട് തന്നെ യാണ് ഞാന്‍ ഇട്ടിരിക്കുന്നതെന്ന് അവള്‍ അറിഞ്ഞാല്‍ അത് മതി പിന്നെ .....
ലോണും അടവും ചിലവും ഒക്കെ കഴിഞ്ഞാല്‍ ശബളത്തില്‍ ബാക്കിയായി ഒന്നുമില്ലെന്ന് എനിക്കല്ലേ അറിയൂ ..ഈ മാസം ആണെങ്കില്‍ പെരുന്നാള്‍ ആയതു കൊണ്ട് കൂടുതല്‍ അയക്കെണ്ടിയും വന്നു ,അതിന്റെ പൈസ  തന്നെ കൊടുക്കാന്‍ കിടക്കുന്നു ..അതിനിടക്ക്  ഞാനെവിടന്നു ഡ്രസ്സ്‌ വാങ്ങിക്കാന്‍ ..അവള്‍ക്കരിയാഞ്ഞിട്ടല്ല എന്നാലും  അവളുടെ മനസ്സാണ് പറയുന്നത് ഞാനെന്തേലും വാങ്ങിക്കണം എന്ന് ...
നിങ്ങള്‍ വാങ്ങിയ കുപ്പായത്തിന്റെ ഫോട്ടോ വട്ട്സപ്പില്‍ ഒന്നയക്കണേ എന്ന മെസ്സേജ് വായിച്ചപ്പോള്‍ ആണ് എന്ത് ചെയ്യണമെന്നു മനസ്സിലാകാഞ്ഞതു ....
അവസാനം റൂം മേറ്റ് ആബിദ് വാങ്ങിയ ഷര്‍ട്ട് എടുത്തിട്ട് ഫോട്ടോ അയച്ചു കൊടുത്തു ..
അടിപൊളി യായി പപ്പാ എല്‍ പ്പി ആണ് അല്ലെ ഷര്‍ട്ട്‌ എന്ന് മോന്‍ മെസ്സേജ് അയച്ചു ....

അവരുടെ സന്തോഷമാണല്ലോ എന്റെ  സന്തോഷം മനസ്സ് നിറഞ്ഞു ...
വൈകുന്നേരം ഉറങ്ങിയെണീറ്റ് അവള്‍ക്കു വിളിച്ചപ്പോള്‍ അവള്‍ ആദ്യം തന്നെ പറഞ്ഞു ആ കുപ്പായം നിങ്ങളുടതല്ല ...റൂമിലെ ആരുടെയോ ആണ് ...എന്നേം മക്കളേം സമാദാനിപ്പിക്കാന്‍ നിങ്ങള്‍ എടുത്ത അടവാണ് അത് അല്ലെ ...എന്ന് ..
ഞാനൊന്നും പറഞ്ഞില്ല ...ഈ അവസരത്തില്‍ നിങ്ങള്‍ എല്‍ പ്പി ഒന്ന്നും വാങ്ങൂലാന്നു എനിക്കറിയാം, എന്തേലും ഒരു ടീ ഷര്‍ട്ട്‌ എങ്കിലും എടുക്കാരുന്നു ...
അവള്‍ പറഞ്ഞു തീര്‍ത്തു ....
ഞാനൊന്നും പറയാതെ ഇരുന്നു ....
കാരണം കാലിയായ പേര്‍സ് മാത്രം കൈ മുതലായ ഞാന്‍ എന്ത് വാങ്ങിക്കാനാ ...........
എന്നെ പോലെ ആയിരകണക്കിന് പ്രവാസികളുണ്ട് ഈ  നാട്ടില്‍  .....
കിട്ടുന്ന തെല്ലാം സ്വന്തക്കാര്‍ക്കു അയച്ചു കൊടുത്തു 
അവരുടെ ആഹ്ലാദത്തില്‍  സന്തോഷിക്കുന്നവര്‍ ...അവരുടെ കൂട്ടത്തില്‍ ഇപ്പൊ  ഞാനും ......

ഐഷ ജന..

2014 ഡിസംബര്‍ ആറാം തിയ്യതി ഞങ്ങള്‍ അതായത് ഞാനും  ബീവിയും ചെറിയൊരു പിണക്കതിലായിരുന്നു, പക്ഷെ നിറവയറില്‍ നില്‍ക്കുന്ന അവളോട്‌ മനസ്സറിഞ്ഞു പിണങ്ങാന്‍  എനിക്കാകുമായിരുന്നില്ല ...അതെന്നും  അങ്ങിനെ തന്നെ ആയിരുന്നു താനും ..
അന്ന് സുഹൃത്ത്‌ റാഫിയുടെ  ജീപ്പിലാണ്  എടപ്പാള്‍  ആശുപത്രിയിലേക്ക്  പോയത് ..
അവിടെ അഡ്മിറ്റ്‌ ചെയ്തു ...പ്രാര്‍തനയോടെ ഓരോ കാര്യങ്ങള്‍ക്കായി ഞാനും മോനും ഓടി നടക്കവേ എടപ്പാളിന്റെ തെരുവുകളില്‍ ബാബറി പള്ളിയുടെ ഓര്‍മ്മകള്‍ ഉണര്‍ത്തുന്ന പോസ്ററുകള്‍ ആരൊക്കെയോ ഒട്ടിക്കുന്നതു കണ്ടു ..അപ്പോഴാണ്‌ ഓര്‍ത്തത്‌ നാളെയാണല്ലോ ആ ദിനമെന്നു ...ഭാരതത്തിന്റെ  മതെതരത്തിന് മേല്‍ ഇളക്കം  തട്ടിയ  ആ  കറുത്ത ദിനം ...
ലബര്‍ റൂമിന്റെ  വരാന്തയില്‍ ഒരു പാട് പേരില്‍ ഒരുവനായി ഞാനും കാത്തു നിന്ന് ..ഒടുവില്‍ വെളുത്ത മാലാഖ വന്നു പറഞു ..സഫ്രീന പ്രസവിച്ചു പെണ്‍കുട്ടി യാണ് എന്ന് ..വിശ്വാസം വരാത്ത പോലെ ഞാനൊന് കൂടി കേട്ടു ....
എന്റെ  മനസ്സ് ആഹ്ലാദ നൃത്തം ചവിട്ടി ...എന്റെ  മോളുടെ കാതില്‍ ഞാന്‍ ബാങ്കും ഇക്കാമതും കൊടുത്തു സംസം വെള്ളം ഞാന്‍ തന്നെ തൊട്ടു കൊടുത്തു ....
ഞാനിത്രയേറെ  സന്തോഷിച്ച ദിവസം എനിക്കുണ്ടായിട്ടില്ല ...
മണിക്കൂറുകള്‍ കഴിഞ്ഞു അവള്‍ പുറത്തു  വന്നു ..സ്റെചെരില്‍ പോകുമ്പോള്‍ അവളെന്നോട് ചോതിച്ചു സന്തോഷമായില്ലേ എന്ന് ............
സന്തോഷമായി മോളൂ സന്തോഷമായി .............
പ്രാര്തിച്ചതെന്താണോ അത്  ദൈവം ഞങ്ങള്‍ക്ക് തന്നു ,,,
അവള്‍ക്കു ഞങ്ങള്‍  ഐഷ ജന എന്ന് പേരിട്ടു ...
ഞങ്ങളുടെ രാജകുമാരി  ........

Monday, October 12, 2015

തോമസ് ആൽവ എഡിസൻ

ഒരു ദിവസം വൈകുന്നേരം സ്കൂള്‍ വിട്ടുവന്ന തോമസ് ആല്‍വാ എഡിസണ്‍ അമ്മയ്ക്കു നേരേ ഒരു പേപ്പര്‍ നീട്ടിക്കൊണ്ട് പറഞ്ഞു. ''അമ്മേ ദാ..ഈ കത്ത് അമ്മയ്ക്കു തരാന്‍ ക്ലാസ് ടീച്ചര്‍ പറഞ്ഞു". ആകാംക്ഷയോടെ എഡിസന്റെ അമ്മ ആ കത്ത് വാങ്ങി. കത്തിലൂടെ കണ്ണോടിച്ച എഡിസന്റെ അമ്മയുടെ മുഖം മങ്ങി. ഈ ഭാവമാറ്റം കണ്ട എഡിസണ്‍ ചോദിച്ചു "എന്താ അമ്മേ ഈ കത്തില്‍?". ഉടനെ ചെറുതായി പുഞ്ചിരിച്ചുകൊണ്ട് അമ്മ ആ കത്ത് ഉറക്കെ വായിച്ചു. " നിങ്ങളുടെ മകന്‍ അസാമാന്യ കഴിവുകളുള്ള ഒരു കുട്ടിയാണ്. ഈ ചെറിയ സ്കൂളിലെ അധ്യാപകരോ സൗകര്യങ്ങളോ അവനെ നന്നായി പഠിപ്പിക്കാന്‍ മതിയാവില്ല. നിങ്ങള്‍ തന്നെ കൂടുതല്‍ സമയം അവനെ പഠിപ്പിക്കുന്നതാകും ഉചിതം".
നാളുകള്‍ കടന്നുപോയി, മാസങ്ങളും, വര്‍ഷങ്ങളും കഴിഞ്ഞു. എഡിസണ്‍ ലോകമറിയുന്ന നൂറ്റാണ്ടിലെ തന്നെ മികച്ച ശാസ്ത്രജ്ഞനായി മാറി. ഒരു ദിവസം വീട്ടിലെ പഴയ സാധനങ്ങള്‍ അടുക്കി വൃത്തിയാക്കിക്കൊണ്ടിരിക്കേ എഡിസണ്‍ മടക്കിയ ഒരു പഴയ പേപ്പര്‍ കഷണം കിട്ടി. എഡിസണ്‍ അതെടുത്ത് നോക്കി. അന്ന് തന്റെ ടീച്ചര്‍ അമ്മയ്ക്കായി കൊടുത്തുവിട്ട കത്തായിരുന്നു അത്. എഡിസണ്‍ അത് വായിച്ചു നോക്കി. അതില്‍ ഇങ്ങനെ എഴുതിയിരുന്നു:
" നിങ്ങളുടെ മകന്‍ ബുദ്ധിയില്ലാത്ത ഒരു കുട്ടിയാണ്. ഇവനെ പഠിപ്പിച്ച് സമയം കളയാന്‍ ഞങ്ങള്‍ക്കാവില്ല, ദയവായി ഇനി ഇവനെ ഈ സ്കൂളിലേയ്ക്ക് അയയ്ക്കരുത്." ഇത് വായിച്ചശേഷം എഡിസണ്‍ മണിക്കൂറുകള്‍ ഒറ്റയ്ക്കിരുന്നു വാവിട്ടു കരഞ്ഞു.
അവസാനം അയാള്‍ തന്റെ പഠനമുറിയിലെ മേശയില്‍ നിന്നും ഡയറിയെടുത്ത് ഇങ്ങനെ കുറിച്ചു:
" ബുദ്ധിയില്ലാത്ത എഡിസണെ ലോകത്തിന് മുന്നില്‍ മഹാനാക്കിയ എന്റെ അമ്മയാണ് യഥാര്‍ത്ഥ ധീര വനിത" .
ഒക്ടോബര്‍ 10; മറ്റൊരു ലോക മാനസികാരോഗ്യ ദിനം കൂടി നമ്മളിലേക്ക് കടന്നു വരുമ്പോള്‍ ഈ കഥ അതിന്റെ എല്ലാ അര്‍ത്ഥത്തിലും നമുക്ക് ഓര്‍ക്കാം. ദുര്‍ബല മനസ്സുള്ള ഇന്നത്തെ കുട്ടികള്‍ നാളെയുടെ അഭിമാനമായി മാറിയേക്കാം.
തളരരുത്....നിങ്ങളാകാം നാളെയുടെ ധീരവനിതയോ...ധീരപുരുഷനോ..ധൈര്യത്തോടെ മുന്നേറൂ....

Thursday, April 16, 2015

നാല് മണി കാറ്റ് ......കഥ

                           നാല് മണിയുടെ കാറ്റിനു സൌന്ദര്യം ഒന്ന് വേറെയാണ് ..മനസ്സിനെ ആ കാറ്റ് പല തലത്തിലും കൊണ്ട് ചെന്നെത്തിക്കും ....
ചില ഇഷ്ട്ട ബന്ധങ്ങള്‍ പോലെ ....          
                      മറക്കാന്‍ പറഞ്ഞാലും മനസ്സില്‍ നിന്ന് മാഞ്ഞു പോകുമോ പലതും , ഇല്ലെന്നാണ് എന്‍റെ മനസ്സ് പറയുന്നത് ..എത്ര കാലം കഴിഞ്ഞാലും അത് നമ്മുടെ മനസ്സില്‍ തെളിഞ്ഞു തന്നെ നില നില്‍ക്കും ..
മുഖത്തിലും  ശരീരത്തിലും  വരകളും നിറങ്ങളും ജന്മം കൊണ്ടിരിക്കുന്നു ..
എന്നിട്ടും മനസ്സിന് മാത്രം വയസ്സാകുന്നില്ലേ ...മറവിയുടെ ആഴങ്ങളിലേക്ക് ഊളിയിട്ടിറങ്ങേണ്ട പലതും എന്തിനെന്നെ ഓര്‍മിപ്പിക്കുന്നു ...
ഇനിയൊരിക്കലും നമ്മള്‍ തമ്മില്‍ കാണാതിരിക്കട്ടെ അവള്‍ അവസാനമായി പറഞ്ഞ ആ വാക്കുകള്‍ ഇന്നും മനസ്സില്‍ മങ്ങലേല്‍ക്കാതെ നില്‍ക്കുന്നുണ്ട് ..
എന്നിട്ടും വര്‍ഷങ്ങള്‍ക്കിപ്പുറത്ത് അവള്‍ തന്നെ എന്നെ തേടി പിടിച്ചു വന്നിരിക്കുന്നു ..അതും മുഖ പുസ്തകത്തിലൂടെ ....
എന്തെ ഞാന്‍ തിരയാഞ്ഞത് ..അവളെ എനിക്ക് മറക്കാന്‍ കഴിയുമായിരുന്നില്ലല്ലോ ....എന്നിട്ടുമെന്തേ ഞാനവളെ കുറിച്ച് പിന്നെ അന്ന്വഷിക്കാഞ്ഞത് ...ഉത്തരങ്ങള്‍ പലതാണ് പക്ഷെ ഒന്നിനും ശാശ്വതമായ തെളിച്ചം പോരാ ....
എന്നിട്ടും അവളെന്നെ അറിയുമോടാ എന്ന് ചോതിച്ചപ്പോള്‍ മനസ്സില്‍ പെടുന്നനെ മിടിക്കുന്ന ഹൃദയം നിലച്ചു പോയ പോലെ ....
നടന്നു പോയ വഴിത്താരകളും ഇട വഴിയിലെ ഞങ്ങളുടെ നടത്തത്തിനു തടസ്സമായി വളര്‍ന്നു പുറത്തേക്കു ചാടി നിന്നിരുന്ന വാഴ ഇലകളും എല്ലാം തന്നെ മനസ്സിലേക്ക് ഓടി വന്നു ...
സുന്ദരിയായ ചണ്ടാല ഭിക്ഷുകിയുടെ വയറില്‍ ഇരുന്നാല്‍ മൂന്നു മടക്കുണ്ടായിരുന്നു എന്ന്‍ മലയാള മാഷ്‌ പറഞ്ഞപ്പോള്‍ ഒന്ന് കാണിച്ചു തരുമോ എന്ന് ഞാന്‍ ചോതിച്ചത് നിനക്കൊര്‍മയുണ്ടോ ആവോ ?
ഇലകള്‍ കൊഴിഞ്ഞു പോയ കൊമ്പുകള്‍ മാത്രമായി നീണ്ടു നിവര്‍ന്നു നിന്നിരുന്ന ആ പുളി മരത്തിന്‍റെ താഴെ ഒരുമിച്ചിരുന്നു എന്തൊക്കെ പറഞ്ഞു നമ്മള്‍ ...ഇന്ന് ഞാനോര്‍കുന്നു  ഇത്രത്തോളം എന്തായിരുന്നു പറയാനുണ്ടായിരുന്നത് .
അവള്‍ക്കു മാത്രം മാറ്റമൊന്നുമില്ല ..കല പില പോലെ സംസാരിക്കുന്നു ...എനിക്കൊന്നു കാണണം അവള്‍ പറഞ്ഞപ്പോള്‍ മാത്രമാണ് ഞാനോര്‍ത്തത് അത് പറയാനും ഞാന്‍ വൈകി പോയല്ലോ എന്ന് ..അവളതു പറഞ്ഞപ്പോഴാണ് എന്‍റെ  ഉള്ളിലും കാണണമെന്ന ആഗ്രഹമില്ലേ എന്ന് ഞാനാരാഞ്ഞത് ...ഇല്ലാതിരിക്കോ ...........
ഒരു ഞായറാഴ്ചയുടെ വൈകുന്നേരത് എനിക്കിഷ്ട്ടമുള്ള ആ നാലു മണിക്ക് പഴയ ആ പുളിമരത്തിന്‍റെ ചുവട്ടില്‍ അവള്‍ വന്നു ....
ഞാനെത്താന്‍ കുറച്ചു വൈകി ....അരികിലെത്തിയപ്പോള്‍ അവള്‍ ഒന്ന് പുഞ്ചിരിച്ചു കൊണ്ട് പറഞ്ഞു ഇന്നും നീയാണ് വൈകിയത് ...അതെ ശരിയാണ് എന്നും ഞാനാണ് വൈകിയിരുന്നത് ...
പറഞ്ഞ സമയത്ത് ചെല്ലാനും പറയേണ്ടത് സമയത്ത് പറയാനും ഒക്കെ എന്നും ഞാന്‍ തന്നെയാണ് വൈകിയത് അല്ലെ ...
എന്‍റെ  വാക്കുകള്‍ കേട്ടതും അവളുടെ മുഖം മങ്ങി ....അതീപ്പോ നമ്മളല്ലല്ലോ ഒന്നും തീരുമാനിക്കുന്നത് എല്ലാം വിധി പോലെയേ വരൂ നടക്കൂ ..അവള്‍ മെല്ലെ പറഞ്ഞു ....
വാ അവിടെ ഇരിക്കാം ..
അവളുടെ കൂടെ നടക്കുമ്പോള്‍ അവളുടെ കൈവിരലുകള്‍ എന്‍റെ വിരലുകളെ ചേര്‍ത്ത് പിടിക്കുന്നത്‌ ഞാനറിഞ്ഞു ...
നമ്മളെത്ര കാലമായെടാ കണ്ടിട്ട് .....
കുറേ വര്‍ഷങ്ങള്‍ അല്ലെ ..അതിനിടയില്‍ എന്തൊക്കെ നടന്നു ..എന്നാലും ഞാന്‍ കരുത്യത് നീയെന്നെ മറന്നിട്ടുണ്ടാകുമെന്നാ...
അവളതു പറഞ്ഞതും അറിയാതെ എന്‍റെ കൈവിരല്‍ അവളുടെ ചുണ്ടില്‍ അമര്‍ന്നു ..അങ്ങിനെ പറയരുതെന്ന് പറഞ്ഞു ...ആ നിമിഷം അവളുടെ കണ്ണുകള്‍ നിറഞ്ഞു ..അവളെന്നെ നോക്കാതെ താഴേക്കു കണ്ണും നട്ടിരുന്നു ...
പിന്നെ മുഖമുയര്‍ത്തിയപ്പോള്‍ അവളുടെ കണ്ണുകള്‍ നിറഞ്ഞിരുന്നു ....
വാ തോരാതെ സംസാരിച്ചിരുന്ന അവളും മൌനം കടം കൊണ്ടത്‌ പോലെ ...

     വാ നമുക്ക് എണീറ്റ്‌ നടക്കാം ..പഴയ കാര്യങ്ങള്‍ പറഞ്ഞു ഞാനവളെ ചിരിപ്പിക്കാനും ഉത്സാഹവതിയാക്കാനും  ശ്രമിച്ചു കൊണ്ടിരുന്നു ...
മെല്ലെ മെല്ലെ അവള്‍ സംസാരിച്ചു തുടങ്ങി ,,എന്നോട് വളരെ ചേര്‍ന്ന് നടന്നു ,,,
ചിലപ്പോഴൊക്കെ എന്‍റെ കൈകള്‍ ചിരിക്കിടയില്‍
അവളമര്‍ത്തി കൊണ്ടിരുന്നു ,
ആ സമയം ഒരു ചാവാലി പട്ടി ഞങ്ങള്‍ക്കെതിരെ നിന്നും മോങ്ങി കൊണ്ട് ഓടി വന്നു ..അത് കണ്ടതും അവളെന്നെ അടക്കം പിടിച്ചു ...ഞാനൊരു കല്ലെടുത്തെറിഞ്ഞതും അത് മോങ്ങി കൊണ്ട് ഓടി പോയി ...
ഒരു നിമിഷത്തിന്റെ അവസ്ഥയില്‍ നിന്നും അവള്‍ മുക്തയായി പെടുന്നനെ എന്നില്‍ നിന്നും അടര്‍ന്നു നീങ്ങി ....
ഞാനൊന്നും പറഞ്ഞില്ല ...മെല്ലെ നടന്നു ...അന്ന് നടന്ന വഴികളൊക്കെ വീതി കൂടിയ വഴികളായിരിക്കുന്നു..
നമ്മുടെ കൂടയൂണ്ടായിരുന്നവരൊക്കെ എവിടെയാണാവോ ?
അവളുടെ ചോദ്യം ,,,,ഓരോരുത്തര്‍ ഓരോ വഴിക്ക്നീങ്ങി കാണണം ..ജീവിതമല്ലേ ...എവിടെയെങ്കിലുമൊക്കെ വെച്ച് കണ്ടു മുട്ടുമായിരിക്കും ...
അവളൊന്നു മൂളുക മാത്രം ചെയ്തു ...
മൌനം ഞങ്ങള്‍ക്കിടയില്‍ പലപ്പോഴും അതിഥിയായി കടന്നു വന്നു ...

ഹൌ അവളുടെ ശബ്ധമാണെന്നെ ചിന്തയില്‍ നിന്ന് ഉണര്‍ത്തിയത് ,,ഒരു കല്ലില്‍ തട്ടി അവളുടെ കാലു മടങ്ങിയിരിക്കുന്നു ..വേദന നല്ലോണം അനുഭവിക്കുന്നു എന്ന് മുഖം കണ്ടാല്‍ മനസ്സിലാകും ...
ഞാന്‍ പെട്ടെന്നിരുന്നു അവളുടെ കാലില്‍ പാടത്ത് നിന്ന് വെള്ളം കോരിയെടുത്തു തടവി ...ഒരു നിമിഷം കഴിഞ്ഞതും എന്തോ ചിന്തിചെന്ന വണ്ണം അവള്‍ അയ്യോ വേണ്ട ..ഞാന്‍ ചെയ്തോളാം എന്ന് പറഞ്ഞു കാല്‍ വലിച്ചു ...
എനിക്ക് എന്തോ തെറ്റ് ചെയ്ത പോലെ തോന്നി ...സോറി ഞാന്‍ പെട്ടെന്ന് ....എന്റെ വാക്കുകള്‍ ചിതറി വീണു ...
ഏയി  കുഴപ്പമില്ല ...അവള്‍ പറഞ്ഞു ....
പണ്ട് വാഴച്ചാലിലേക്ക് ടൂര്‍ പോയപ്പോള്‍ അവിടന്ന് എന്‍റെ  കാലു ഉളുക്കിയിട്ടു നീ തന്നെയാണ് ഉഴിഞ്ഞതും ശരിയാക്കിയതും ,,,അതെന്താ നീ മറന്നോ ...
പക്ഷെ അന്ന് നീ കാലു വലിച്ചില്ലല്ലോ,,
ഇപ്പൊ അത് പോലെയാണോ നമ്മള്‍ ....
അവളുടെ ചോദ്യം എന്നെ പലതും മനസ്സിലാക്കിച്ചു ....
ഏതായാലും നിന്റെ കൂടെ ഈ വഴി ഇങ്ങിനെ നടക്കാനാകുമെന്നു ഞാന്‍ ഒരിക്കലും വിചാരിച്ചിരുന്നില്ല ...
അവളുടെ മൊബൈല്‍ ശബ്ദിച്ചു ..മോളാണ് വിളിക്കുന്നതെന്ന് പറഞ്ഞു ..
അമ്മ എവിടെയാ നേരം വൈകുന്നു  ....പോകണ്ടേ ...
അമ്മ ഇപ്പൊ വരാം ...അവള്‍ അതും പറഞ്ഞു മൊബൈല്‍ ഓഫ് ചെയ്തു ..എന്‍റെ മുഖത്തേക്ക് നോക്കി പറഞ്ഞു ,
എടാ എനിക്ക് പോകാന്‍  നേരായി ...
പോകാം ....അത് വഴി വന്ന ഓട്ടോക്ക് കൈ കാണിച്ചു ...അതില്‍ കയറി തിരിച്ചു പോകുമ്പോള്‍ ..അവളുടെ കൈകള്‍ എന്‍റെ വിരലുകളില്‍ പിടിമുറുക്കുന്നത് ഞാനറിഞ്ഞു ...ഞാന്‍ മുഖമുയര്തി നോക്കി അവളുടെ കണ്ണുകള്‍ സജലങ്ങളായിരുന്നു ....എന്തേ എന്ത് പറ്റി ...
എന്നോട് നിനക്ക് ദേഷ്യമുണ്ടോ?
എന്തിനു ....അന്ന് ഞാന്‍ നിന്നെ അറിയാന്‍  ശ്രമിക്കാതത്തിനു ,,
ഏയി ഒന്നുമില്ലെടാ ...നമുക്ക് ആഗ്രഹിക്കാനല്ലേ പറ്റൂ ...സാധിപ്പിക്കണമെങ്കില്‍ ഈശ്വരന്‍ തന്നെ കനിയണം ...
അതെ നടക്കൂ ....
എല്ലാം നല്ലതിനായിരുന്നു എന്ന് കരുതുക ...
കണ്ടല്ലോ അത് മതി ...അന്ന് പറയാന്‍ കഴിയാഞ്ഞത് കുറച്ചെങ്കിലും പറയാനും കഴിഞ്ഞല്ലോ ...അത് മതിയെനിക്ക് ഞാന്‍ പറഞ്ഞു നിര്‍ത്തി ...
ഞാനിവിടെയിറങ്ങാണ് മോള് ഇവിടെയാ നില്‍ക്കാന്നു പറഞ്ഞത് ...
ശരി ...ഇനി കാണുമോ നമ്മള്‍ ..അവള്‍ ചോതിച്ചു ..
അറിയില്ല ..ഇനി കാണണ്ട എന്നാണു എനിക്ക് ...കാരണം എനിക്ക് വയ്യ നിന്നെ വേറൊരു താലിയില്‍ കാണാന്‍ ......
അവളൊന്നും പറഞ്ഞില്ല ...
എനിക്കിത് മതി ജീവിതം മുഴുവന്‍ ഓര്‍ത്തു സന്തോഷിക്കാന്‍ ...
ഞാന്‍ പ്രാര്‍ഥിക്കാം നിനക്കും കുടുംബത്തിനും വേണ്ടി ...
അവള്‍ നടന്നു ...ഞാന്‍ നോക്കി നിന്നു ..പണ്ടായിരുന്നെങ്കില്‍ അവളെ ഞാന്‍ തനിച്ചു നടത്തില്ലായിരുന്നു ,,,പക്ഷെ ഇന്നത്‌ പറ്റില്ലാല്ലോ ...
അവളന്ന് എന്റേതായിരുന്നു ..ഇന്നവളെന്റെതല്ല....
എനിക്കിഷ്ട്ടം ഇതെല്ലാം മനോഹരമായ ഒരു സ്വപ്നമായിരുന്നു എന്ന് കരുതാനാണ്‌ ...സ്വപ്നത്തിനു കടിഞ്ഞാണില്ലല്ലോ ...........