Thursday, January 16, 2014

എന്‍റെ ഓര്‍മകളിലെ ഒരു താള് .........

               ഒപ്പന എന്നും എനിക്ക് ഹരമായിരുന്നു ..അത് ആണ്‍കുട്ടികള്‍ക്കും കളിക്കാം എന്നാ നിയമം വന്നപ്പോള്‍ ഞാനും സന്തോഷിച്ചു , എനിക്ക് കളിക്കാമല്ലോ എന്നതിലല്ല അത് ..ആണ്കുട്ടികളുടെതും കാണാമല്ലോ എന്നതില്‍ , സ്കൂളില്‍ പഠിക്കുന്ന കാലം പത്താം ക്ലാസ് വരെ സ്റ്റേജില്‍ ഒരു പരിപാടിക്കും കയറിയിട്ടില്ല എന്നതാണ് സത്യം ..കാരണം ഞാനൊരു പാവം ആയിരുന്നു ..ഞാനെന്നെ തന്നെ പുകഴ്തുകയാനെന്നു നിങ്ങള്ക്ക് തോന്നി പോകുന്നുവെങ്കില്‍ ഞാനെന്തു ചെയ്യാന്‍ ,
പ്രണയം പോലും തുറന്നു പറയാന്‍ പറ്റാത്ത ഒരു വിദ്യാര്‍ഥി ആയിരുന്നു ഞാന്‍ , നീ അന്നെന്നോട് അങ്ങിനെ പറയുമെന്ന് ഞാന്‍ കരുതി എന്ന് പിന്നീട് പലരും പറഞ്ഞത് സത്യം ..
മറ്റുള്ളവരുടെ പ്രണയത്തെ പിന്തുണക്കുക അവര്‍ക്ക് വേണ്ടി എന്തെങ്കിലും ചെയ്തു കൊടുക്കുക അതൊക്കെ ശീലങ്ങളില്‍ ചിലത് മാത്രം ,
ഒരു ദിവസം ഉച്ചക്ക് കുഞാവാന്റെ കടയില്‍ പൊറോട്ടയും കഴിച്ചു കൂട്ടുകാരെ കൂടെ വായി നോക്കി ഇരിക്കുന്ന നേരത്താണ് സുഹൃത്ത്‌ അഫ്സല്‍ വന്നു വിളിക്കുന്നത്‌ ...
എടാ സക്കീറെ ഞങ്ങള്‍ ഒപ്പന കളിക്കാനുള്ള തെയ്യാരെടുപ്പിലാണ് ഈ യുവജനോത്സവത്തിന് നീ ആവണം പുതിയാപ്പിള ...എന്താ പറ്റോ ?
ഞാനോ .. എയി അത് നടക്കൂലാ ...
എന്താണ് നടക്കാത്തത് ...നീ ഒന്നിരുന്നു തന്നാല്‍ മതീല്ലോ കളിക്കുന്നത് ഞങ്ങളല്ലേ ..നിനക്കെന്താ ....
എന്നാലും .....
ഒരെന്നാലുമില്ല ഞങ്ങള്‍ ഒപ്പന കളിക്കുന്നു അതില്‍ നീ തന്നെ പുതിയാപ്പിള ..ഓകെ.....
മനസ്സില്ല മനസ്സോടെ ഞാന്‍ ഉത്തരം മൂളി .....നോക്കാം ല്ലേ ...
പിന്നെ എന്റെ ചിന്ത മുഴുവന്‍ പുതിയാപ്പിള വേഷത്തെ കുറിച്ചായിരുന്നു ...
തോഴുവാനൂര്‍ മഹിള സമാജത്തിന്‍റെ പരിപാടിക്ക് ആതവനാട് നിന്ന് അമ്മായിയുടെ മക്കള്‍ സ്ഥിരമായി ഒപ്പന കളിക്കാറുണ്ട് ...അമ്മായിടെ മോള്‍ സലീന ആയിരുന്നു എന്നും പുത്യെണ്ണ്‍...
അത് എല്ലാ വര്‍ഷവും കാണാന്‍ പോകുന്നത് മാത്രമായിരുന്നു ഞാനും ഒപ്പനയും തമ്മിലുള്ള ബന്ധം ....
അങ്ങിനെ ആ ദിനം വന്നെത്തി ..നാളെയാണ് ഒപ്പന ....
കളിക്കുന്നവരില്‍ പ്രതാനികള്‍ അഫ്സലും അന്‍വറും ആയിരുന്നു ...
പുതിയ വെള്ള തുണി വെള്ള കുപ്പായം ലെതെരിന്റെ ചെരുപ്പ് നല്ലൊരു തുവ്വല്‍ തൊപ്പി ...എല്ലാം വേണം  അതൊക്കെ നീ സങ്കടിപ്പിക്കണം എന്ന് അവരെന്നോട് പറഞ്ഞു .....
ഞാനും ആകെ എന്തോ ആയിരുന്നു ..ഞാന്‍ നാളെ ഒപ്പനയില്‍ പുതിയാപ്പിള യാകുന്നു ..അങ്ങിനെ സ്കൂളിന്റെ സ്റ്റേജില്‍ ഞാനും ..ഉള്ളില്‍ ഒന്ന് ചിരിച്ചു ..

രാവിലെ തന്നെ അമ്മായിടെ മകന്‍ കുഞ്ഞാനുകക്കാന്റെ അടുത്ത് പോയി വെള്ള തുണി വാങ്ങിച്ചു ..പിന്നെ ഒരു ഷര്‍ട്ടും അപ്പോഴാണ്‌ ചെരുപ്പിന്റെ കാര്യം ഓര്‍ത്തത്‌ ...ലതര്‍ ചെരുപ്പ് എവിടുന്ന് ഒപ്പിക്കും ..അതിനും അഫ്സല്‍ തന്നെ വഴി കണ്ടെത്തി ..അവന്റെ കാലില്‍ ഉണ്ടായിരുന്ന ടയറിന്റെ ചെരുപ്പ് ദൂരേന്നു നോക്കിയാല്‍ ലതര്‍ ആയി തോന്നും എന്ന് പറഞ്ഞു അതെന്നെ കൊണ്ട് ധരിപ്പിച്ചു ...
അന്‍വര്‍ നു അതത്ര ഇഷ്ട്ടമായില്ലെന്നു അവന്‍റെ മുഖ ഭാവത്തില്‍ നിന്നും മനസ്സിലായി ...ഞാന്‍ പുതിയാപ്പിള ആയതു തന്നെ അവനു പിടിച്ചിട്ടില്ല എന്ന് ചില നേരങ്ങളില്‍ എനിക്ക് മനസ്സിലായിരുന്നു ,
നെക്സ്റ്റ് കോഡ് നമ്പര്‍ 241 ...ഒപ്പന ...
മെല്ലെ സ്റ്റേജില്‍ കയറി ..നെഞ്ച് എന്തോ പഡ പടാന്നു ശബ്ദത്തില്‍  മിടിക്കുന്നു വോ? ഏയ്‌ തോന്നുന്നതാവാം ..സ്വയം സമതാനിച്ചു ...
ഒപ്പന തുടങ്ങി ഞാന്‍ കസാരയില്‍ ഇരുന്നു മുന്‍ വശത്തേക്ക് നോക്കി ..എല്ലാവരും ഉണ്ട് ..ക്ലാസ്സിലെ കുട്ടികളും കൂട്ടുകാരും കൂട്ടുകാരികളും എല്ലാം ..ചുണ്ടില്‍ ചിരി വരുന്നുവെന്ന് തോന്നിയതിനാല്‍ ഞാന്‍ തന്നെ എന്‍റെ നോട്ടത്തെ അകലത്തേക്ക് മാറ്റി ...
കളിക്കിടയില്‍ ആര്‍ക്കൊക്കെയോ സ്റ്റെപ്പ് തെറ്റി .....
അങ്ങിനെ ഒരു വിതത്തില്‍ ഒപ്പന തീര്‍ന്നു കിട്ടി ....
ഇതായിരുന്നു എന്‍റെ ആദ്യത്തെ സ്റ്റേജ് ഷോ ....
പിന്നെ തപസ്യ സങ്കടിപ്പിച്ച ഉപ ജില പാരലല്‍ഉല്‍സവതിലെ പരിപാടികളില്‍ മിക്കതിലും ഞാന്‍ ഉള്‍പെട്ടു ....
അതില്‍ സാമൂഹ്യ നാടകം ചര്‍ച്ച ചെയ്യപെട്ടു ..സാക്ഷരതയായിരുന്നു അതിലെ വിഷയം ...അതില്‍ കുഞ്ഞിപോക്കര്‍ ഹാജി എന്ന കഥാപാത്രത്തിന് ആശസകള്‍ ഒതിരി കിട്ടി ....ഭാഗ്യത്തിന് ആ കഥാപാത്രം അവതരിപ്പിച്ചത് ഞാനായിരുന്നു ....

എന്തൊക്കെ പറഞ്ഞാലും എന്‍റെ ആദ്യതെ സ്റ്റേജ് പ്രവേശനത്തിന് എന്‍റെ പ്രിയപ്പെട്ട സുഹൃത്ത്‌ അഫ്സല്‍ മുണ്ടശേരി ക്ക് തന്നെയാണ്  ഞാനതിന്‍റെ മുഴുവന്‍ മാര്‍ക്കും കൊടുക്കുന്നത്  ....
എന്‍റെ ഓര്‍മയില്‍ എന്‍റെ മനസ്സില്‍ നിറഞ്ഞു നില്‍ക്കുന്ന പ്രിയപ്പെട്ട സുഹൃത്തുക്കളില്‍ ഒരു മുഖമാണ് അഫ്സലിനുള്ളത് ...
രാഷ്ട്രീയ കളരിയില്‍ മാറിയകന്നപ്പോഴും വിമര്‍ശനത്തിന്‍റെ ചാട്ട വാറുകള്‍ എനിക്ക് നേരെ അവന്റെതായി വന്നപ്പോഴും ഞാന്‍ പുഞ്ചിരിച്ചു മെല്ലെ ഒഴിഞ്ഞു നില്‍ക്കാനാണ് ശ്രമിക്കാറുള്ളത് ..കാരണം ഞാന്‍ ആഗ്രഹിക്കുന്നു എന്റെ ശ്വസമടങ്ങും വരെ ആ സൗഹൃദം ...
മറവി എന്ന മൂന്നക്ഷരം എന്‍റെ നിഖണ്ടുവില്‍ ഇല്ലല്ലോ ...
പിന്നെ ഞാനെങ്ങിനെ മറന്നു വെന്ന് നീ പറയും ...... 

No comments:

Post a Comment