Wednesday, August 13, 2014

സ്ത്രീധനം ഒരു വിഷമാണ് ............

   അന്നൊത്തിരി വൈകിയിരുന്നു മാര്‍കറ്റില്‍ പോകാന്‍ ...രാത്രിയില്‍ കുറച്ചു ദിവസമായി നല്ല ചൂടാണ് ..ഇന്നും ഒരു മാറ്റവുമില്ല ...കുറച്ചു നടന്നാല്‍ മതി ആകെ വിയര്‍ത്തു കുളിക്കും ...
എമിരേറ്റ്സ് വെജിറ്റബള്‍ ഷോപ്പില്‍ എത്തിയപ്പോള്‍ 12,30 ...എന്താ സക്കീര്‍ക്കാ ഇന്ന് വൈകിയോ ,ബാബുവിന്‍റെ പറചിലോടെയാണ് അവിടേക്ക് കാലെടുത്തു വെച്ചത് ..സാധനങ്ങള്‍ ഒക്കെയില്ലേ ..ഇങ്ങക്ക് എന്താണ് വേണ്ടത് ഇല്ലാത്തത് ഞാനെടുത്തു തരും . ഒന്നും ഇല്ലെന്നു പറയാന്‍ ഒരിക്കലും തെയ്യാറാകാത്ത ആഷിക്കിന്‍റെ വാക്കുകള്‍ കേട്ട് എനിക്ക് ചിരി വന്നു ....
എതിര്‍ വശത്ത് നിന്നും വരുകയായിരുന്ന കുഞ്ഞുട്ടിക്കാനോട് എന്താണ് സുഘമല്ലേ എന്ന് ചോതിച്ചതെയുള്ളൂ ...
പിന്നെ നല്ല സുഖമല്ലേ ...അനക്ക് ഓറഞ്ച് വേണെങ്കി എടുത്തോ ..ഇപ്പൊ കപ്പല് വന്നതാ ..ഇനി വേണോങ്കീ സ്റ്റോറില്‍ ഉണ്ട് .....അത് ചിലപ്പോ ഐസ് കട്ട മാതിരി അലിഞ്ഞു ഇല്ലാതാകും അതാ പറഞ്ഞത് ..എന്ന് സ്വത സിദ്ധമായ ശൈലിയില്‍ പറഞ്ഞു അദ്ദേഹം നടന്നകന്നു ...
എവിടെ ഇന്ന് നൌഷാദ് കാണാനില്ലല്ലോ ....നൌഷാദിനെയും അന്വാഷിച്ചു അളിയന്ക്ക വന്നു ... ഇന്നവന് ലീവ് കൊടുത്തു ....ഇങ്ങക്കിനി മാറി മാറി വരാല്ലോ .....എന്നും പറഞ്ഞു അദ്ദേഹം ചിരിച്ചു നടന്നു ...
തൊട്ടപ്പുറത്ത് മാനു എന്തോ പറഞ്ഞു കസര്‍ത്തുക യാണ് ....
ഞാന്‍ സാധനങ്ങള്‍ അടുക്കി വെക്കുന്നതിനിടയിലൂടെ മാനുപ്പയും മുസ്തഫാക്കയും മറ്റുള്ളവരും  പുഞ്ചിരിച്ചു കൊണ്ട് അങ്ങോട്ടുമിങ്ങോട്ടും നടന്നു നീങ്ങി , 
ബില്ലെഴുതാന്‍ വന്ന ബാബു .....ഇങ്ങള് ഷഫീക്കിന് വിളിച്ചിരുന്നോ എന്ന് ചോതിച്ചപ്പോളാണ്  ....ഞാനത് ഓര്‍ത്തത്‌ തന്നെ ...എളാപ്പ എന്നാ വിളിപെരില്‍ അറിയപെടുന്ന ഷഫീക് കഴിഞ്ഞ ആഴ്ച പോയതാണ് ഇത് വരെ വിളിച്ചിട്ടില്ല ...
ഇല്ലെടാ ബാബു ..നാളെ വിളിക്കണം ....വിളിക്കുമ്പോ എന്‍റെ അന്വാഷണം കൂടെ പറഞ്ഞേക്ക് എന്ന് ബാബു ഉണര്‍ത്തി ....
കൌണ്ടറില്‍ ചെന്ന് ജാഫര്‍ക്ക കൂട്ടി നോക്കി ജാഫര്‍ന്‍റെ കയ്യില്‍ പൈസയും കൊടുത്തു ഞാന്‍ നടന്നു ..ഇനീം സാധനങ്ങള്‍ വാങ്ങാനുണ്ട്‌ ....ഒരു ചായ കുടിക്കണം എന്ന് കരുതി സിറ്റി ഗേറ്റ് ഹോട്ടല്‍ ലേക്ക് കയറി ..അവിടെ നല്ല തിരക്ക് ...24 മണിക്കൂറും ഉള്ളത് കൊണ്ട് രാത്രിയില്‍ അറബികളൊക്കെ ഇവിടെ വന്നാണ് ചായ കുടിക്കുന്നത് അത് കൊണ്ട് നല്ല തിരക്ക് ....ചായയും ഒരു കേക്കും വാങ്ങി തൊട്ടപുറത്തുള്ള ബലധിയ്യയുടെ ഓഫീസിന്‍റെ പടിയില്‍ ഇരിക്കാന്‍ വേണ്ടി നടന്നു ....
അവിടെ ഇരുന്നു ചായ കുടിക്കുമ്പോള്‍ .കുറച്ചപ്പുറതായി ഇരുന്നിരുന്ന വയസ്സായ ഒരാള്‍ നിറുത്താതെ ചുമക്കുന്നത് കണ്ടു ..ആദ്യം ഞാന്‍ ശ്രദ്ധിച്ചില്ല ..പിന്നേം നിര്‍ത്താതെ ആയപ്പോള്‍ ..എന്താ ഇക്കാക്കാ എന്നു ചോതിച്ചു ഞാന്‍ അയാളുടെ അടുത്തേക്ക് ചെന്നു ...
എയി ഒന്നുല്യ ...നിങ്ങള് ആകെ വിയര്‍തിട്ടുണ്ടല്ലോ എന്ന ചോദ്യത്തിനു 
..അങ്ങിനത്തെ ചൂടല്ലേ അതാ ..എന്നും പറഞു അദ്ദേഹം അവിടെ മെല്ലെ ഇരുന്നു ....ഞാന്‍ വേഗത്തില്‍ പോയി ഒരു കുപ്പി വെള്ളം കൊണ്ട് വന്നു കൊടുത്തു ...
വേണ്ടീന്നീല മോനെ ..ആ പൈപ്പീന്നു ഞാന്‍ എടുതീരുന്നല്ലോ ....അയാള്‍ പുറത്തു വെള്ളം കുടിയ്ക്കാന്‍ വെച്ച പൈപ്പ് ചൂണ്ടി കൊണ്ട് പറഞ്ഞു ....
ആ കുപ്പി വെള്ളം ആ മനുഷ്യന്‍ ആര്‍ത്തിയോടെ കുടിക്കുമ്പോള്‍ ഞാന്‍ അദ്ധേഹത്തെ നോക്കി കാണുകയായിരുന്നു ...
ആകെ മെലിഞ്ഞ ഒരു രൂപം ..താടിയും മീശയും ഒക്കെ വെളുത് മുടിയൊക്കെ വലുതായിരിക്കുന്നു ..അടുത്തൊന്നും വെട്ടിയിട്ടില്ലെന്നു സാരം ...
വെള്ളം കുടി നിര്‍ത്തി അയാള്‍ എന്നെ നോക്കി ....
പടച്ചോന്‍ നിക്ക് ഇങ്ങനോതൊരു മോനെ തന്നീര്‍ന്നെങ്കില് എന്ന് പറഞ്ഞു ..അത് കേട്ടതും ഞാന്‍ .എന്താ ഇങ്ങക്ക് മക്കളില്ലേ ..എന്ന് ചോതിച്ചു ....ഉണ്ട് മൂന്നു പെണ്മക്കള്‍ .....
ആ മോനെ പിന്നോരീസം നമുക്ക് കാണാം ...ആ വണ്ടിക്കുള്ള സാധനങ്ങള്‍ കയറ്റണം എന്നും പറഞ്ഞു അദ്ദേഹം അടുത്ത് നിര്‍ത്തിയിട്ടിരുന്ന പിക്കപ്പിനു സമീപത്തേക്ക് നടന്നു .....
എനിക്കല്‍ഭുതമായി ..ഇത്ര വയസ്സാം കാലത്തും ഇങ്ങിനെ കഷ്ട്ടപെടുന്ന ഒരു മനുഷ്യന്‍ .....
നിങ്ങളത് കയറ്റി വരിം ...ഞാനിവിടെ നില്‍ക്കാം ...എന്ന് ഞാന്‍ ഉറക്കെ വിളിച്ചു പറഞ്ഞു ,,,അയാള്‍ അത് കേട്ടത് പോലെ തലയാട്ടി ....
പെട്ടെന്ന് ബാക്കിയുള്ള സാധനങ്ങളൊക്കെ വാങ്ങി റെഡിയാക്കി വെച്ച് ഞാന്‍ വീണ്ടും അയാളെ കാണാന്‍ ചെന്നു ....
അപ്പോള്‍ അയാള്‍ സിഗരെറ്റ്‌ വലിക്കുകയായിരുന്നു ,,,ഇങ്ങിനെ ചുമക്കുന്ന നിങ്ങളെന്തിനാണ് വലിക്കുന്നതെന്ന് ചോതിച്ചപ്പോള്‍ അയാള്‍ ഒന്നും പറഞ്ഞില്ല ... 
അയാള്‍ അവിടെ ഇരുന്നു ..ഞാനും  മെല്ലെ അയാളുടെ സമീപമിരുന്നു .....
ഇങ്ങളെത്ര കാലായി  ഇവിടെ ...
കുറച്ചു നേരം ചിന്തിച്ചിരുന്നു അദ്ദേഹം പറഞ്ഞു 33 കൊല്ലം ,,,,
ഈ മീന മാര്‍കെറ്റില്‍ ...20 കൊല്ലം ....
33 കൊല്ലം ഇനി മതിയാക്കി പോയിക്കൂടെ .....
എന്‍റെ വര്‍ത്താനം കേട്ടപ്പോള്‍ അയാള്‍ മെല്ലെ ചിരിച്ചു ....ഒരു പത്തു പവനും കൂടി കൊടുക്കാനുണ്ട് , അതും കൂടി കൊടുത്താല്‍ കഴിഞാ  പിന്നെ ഞാന്‍ പോകും ....
ആര്‍ക്കു കൊടുക്കാന്‍ ..
എന്‍റെ ഇളയ മോള്‍ സക്കീനക്കു പറഞ്ഞത് പോലെ നിക്കാഹിനു മുയുവന്‍ സ്വര്‍ണം കൊടുത്തിട്ടില്ല ....അത് കയിഞ്ഞിട്ടിപ്പോ രണ്ടു കൊല്ലായി ..മോശല്ലേ ..
അത് കൊടുക്കണം അയാള്‍ അത് തന്നെ പറഞ്ഞു കൊണ്ടിരുന്നു ....പിന്നെയും ചുമച്ചു ....
മരുമകന്‍ എന്താ ചെയ്യുന്നത് ....
ഓന് നാട്ടില്‍ ഓട്ടോറിക്ഷ ഓടികാണ് .....
ഓന് ഇങ്ങളോട് ഈ പൈസ ചോതിച്ചോ ..
ഇല്ല്യല്ല ...ന്നാലും ഓളോട് പറഞ്ഞത്രേ .....അന്‍റെ ഉപ്പ ബാക്കി സ്വര്‍ണം കൂടി തന്നീരുന്നെങ്കില് ഈ വണ്ടി മാറ്റി ഒരു കാര്‍ വാങ്ങായിരുന്നൂന്നു ...
അയാളോട് ചാരിയിരുന്നപ്പോള്‍ എനിക്ക് കിട്ടിയ മണം വിയര്‍പിന്റെതായിരുന്നില്ല......
ആ മനുഷ്യനില്‍ ഞാന്‍ കണ്ടത് , ജീവിതം മുഴുവന്‍ ഈ മണല്‍ നാട്ടില്‍ കരിയിച്ചു കളഞ്ഞ പണ്ട് കൊച്ചു ബാവ പറഞ്ഞ കഥാ പാത്രതെയാണ് ...
അയാളോട് യാത്ര പറഞ്ഞു നടക്കുമ്പോള്‍ ....എന്‍റെ മനസ്സില്‍ 
അയാളുടെ വിയര്‍പ്പിന്‍റെ കിതപ്പിന്റെ കൂലി കൊണ്ട് കാര്‍ വാങ്ങാന്‍ സ്വപ്നം കാണുന്ന ആ മരുമകനായിരുന്നു ....
സ്ത്രീധനം കൊടുക്കുന്നത് തെറ്റാണ് .....
അപ്പോള്‍ അതിനെ കാതിരിക്കുന്നതോ ?
അങ്ങിനെ എത്ര മരുമകന്മാര്‍ ഉണ്ടാകും ഈ നാട്ടില്‍ ......
എനിക്ക്  കിട്ടിയ സ്ത്രീധനം എങ്ങിനെ ഉണ്ടായതാണെന്ന് അറിഞ്ഞാല്‍ .....
ആ അമ്മോശന്‍റെ ചുമയുടെ നീരാണ് നീ സഞ്ചരിക്കുന്ന 
കാറെന്ന് നീ അറിയുക ......
വിയര്‍പ്പിന്‍റെ മണമുണ്ടാകും നിന്‍റെ മണവാട്ടിയുടെ മഞ്ഞ ലോഹങ്ങള്‍ക്ക് 
അത് മറക്കരുത് ........
എത്ര മറക്കാന്‍ ശ്രമിച്ചിട്ടും മായിഞ്ഞു പോകാതെ ഇന്നും എന്‍റെ ഇട നെഞ്ചില്‍ നിറുത്താതെ ചുമക്കുന്ന ആ മനുഷ്യനുണ്ട്‌ .....
അദ്ദേഹത്തിന് ദൈവം ആയുസ്സ് കൊടുക്കട്ടെ .....
സ്ത്രീധനം വാങ്ങാതിരിക്കുക ......പെണ്ണാണ് ഏറ്റവും വലിയ ധനമെന്നു തിരിച്ചറിയുക .....







Monday, August 11, 2014

വീണ്ടും വസന്തത്തിന്‍റെ പൂ വിരിയുന്നു ..........കഥ

      ജീവിതത്തിനു ഒരു രസവുമില്ല , എല്ലാം അവസാനിക്കാറായി എന്ന തോന്നാലാണ് ഇപ്പോഴും മനസ്സില്‍ തിരികെടാതെ നില്‍ക്കുന്നത് ,
ആകാശത്തില്‍ മഞ്ഞ കളര്‍ വീണു തുടങ്ങിയിരിക്കുന്നു , വാച്ചില്‍ നോക്കി ഓ ആറു  കഴിഞ്ഞിരിക്കുന്നു , അങ്ങിനെ ഒരവധി ദിനവും കൊഴിഞ്ഞു ..ഇനി നാളെ വീണ്ടും പതിവ് ചര്യ , പലപ്പോഴും മടുപ്പ് തോന്നിയതാണ് പക്ഷെ ജീവിതത്തിന്‍റെ സ്ഥായിയായ നില നില്‍പ്പിനു ഈ മണല്‍ നാട് അനിവാര്യമായിരുന്നു ..
അവധി ദിനത്തിന്റെ വൈകുന്നേരങ്ങളില്‍ കോര്‍ണിഷി ന്‍റെ ചാരു ബെഞ്ചില്‍ കുറച്ചു സമയം അത് പതിവാണ് , മനസ്സിനെ ആകെ കെട്ടഴിച്ചു വിട്ടു ആ ഇരുത്തം മനസ്സിന് തരുന്ന സുഖം ചില്ലറയല്ല , വര്‍ഷങ്ങള്‍ കുറെ കഴിഞ്ഞു അഞ്ചു വര്‍ഷവും മൂന്നു മാസവും ..ഒരു ഏതൊരു പ്രവാസിയും മറക്കാത്തത് അവന്‍ നാട്ടില്‍ നിന്ന് വന്ന തിയ്യതി തന്നെയാകും ....

     കടല്‍ തീരത്തിനടുത്ത് കുറച്ചു പേരിരുന്ന് ചൂണ്ട ശരിയാക്കുന്നു ആകെ ബഹളം ആണവിടെ , പിലിപ്പൈനികള്‍ ആണെന്ന് തോന്നുന്നു ..കുറച്ചു കുട്ടികള്‍ ഓടി കളിക്കുന്നു ..അവരുടെ കലപില സംസാരം കേള്‍ക്കാം നല്ല കൌതുകം തോന്നി , അതില്‍ ചുവന്ന ഉടുപ്പിട്ട കുട്ടി കണ്ണിലുടക്കി ..ഉമ്മാന്‍റെ കത്തില്‍ ഉണ്ടായിരുന്നു സൈനബാന്റെ കുട്ടിക്ക് നാല് വയസ്സായീന്ന് .അവളിപ്പോ ഇത്രയും കാണുമോ ? മനസ്സ് അറിയാതെ നാട്ടിലേക്ക് പോകുന്നു ..
ജീവിതത്തില്‍ മാനസികമായി ആഹ്ലാദം ഉണ്ടാകുന്ന നിമിഷം ..അറിയാതെ നാടും നാട്ടുകാരും മനസ്സില്‍ തെളിയും ..കളിയും കാര്യവും ഓടിയെത്തും ...
അറിയാതെ ഇണ്ണിയാംകുളവും പാടവും ആ പാട വരമ്പത്ത് കൂടെ നടക്കുന്ന ഞാനും ...യൂസഫിക്കാന്റെ ഉയര്‍ന്ന സ്ഥലത്തെ പറമ്പില്‍ നിന്നും താഴെ കുളത്തിലേക്ക്‌ കുതിക്കുന്ന സുഹൃത്തുക്കള്‍ ..അതെന്നും നോക്കി കാണലായിരുന്നു എന്‍റെ ജോലി , അങ്ങിനെ ചാടാനോന്നും മനസ്സ് വളര്‍ന്നിരുന്നില്ല എന്നത് നേര് , നീന്തലറിയാത്തവന്‍ എന്ന് പറഞ്ഞു കളിയാക്കിയിരുന്നു സുഹൃത്തുക്കള്‍ , ഞാനതിനെ പുഞ്ചിരിയില്‍ തള്ളി കളഞ്ഞു ....
   കുപ്പായത്തിന്‍റെ പോക്കറ്റില്‍ തപ്പി നോക്കി ..ങാ ഉണ്ട് ഈ അടുത്ത് വരെ വന്ന ഉമ്മാന്റെ കത്ത് അവിടെയുണ്ട് , വെറുതെ ഒരു പാട് ആവര്‍ത്തി വായിക്കും , സ്നേഹം നിറഞ്ഞ ഉമ്മാന്റെ മോന് ............തുടങ്ങി ...എന്താണ് വരാത്തത് , എനിക്ക് നിന്നെ കാണാന്‍ പൂതീണ്ട് ,, അന്നേ കണ്ടിട്ട് വേണം കണ്ണടക്കാന്‍ ..രണ്ടാം ക്ലാസ് കാരി ഉമ്മാന്റെ കത്ത് വായിക്കാന്‍ നല്ല രസമാണ് , വന്നു ഒരു വര്ഷം ആയപ്പോഴേ പറയാന്‍ തുടങ്ങിയതാ എന്താ വരാത്തത് എന്ന് ...

  പോകണം എന്ന് തോന്നായികയല്ല , എന്നാല്‍ ഓരോന്ന് ചിന്തിച്ചാല്‍ മടുപ്പ് തോന്നും , വെറുമൊരു ഊഹത്തിന്റെ അടിസ്ഥാനത്തില്‍ എന്നെ തെറ്റിദ്ധരിച്ച തെറ്റ് കാരനാക്കിയ നാട്ടുകാര്‍ക്കും ബന്ധുക്കള്‍ക്കും ഇടയിലേക് എന്തിനു പോകണം ...
പ്രീഡിഗ്രിക്ക് പഠിക്കുന്ന സമയം ..ഒരു വെള്ളിയാഴ്ച ജുമുഅക്ക് എല്ലാവരും പോയി നിസ്കാരം കഴിഞ്ഞു പിരിഞ്ഞു പോകുമ്പോള്‍ പള്ളിപടിയില്‍ ഒരാള്‍ കൂട്ടം കണ്ടു ഞാന്‍ നോക്കിയപ്പോള്‍ ഞങ്ങളുടെ ക്ലാസില്‍ പഠിക്കുന്ന ഹിന്ദു സമുദായത്തില്‍ പെട്ട കുട്ടി യെ എല്ലാവരും വളഞ്ഞു വെച്ചിരിക്കുന്നു ..കാരണം അന്നോഷിച്ചപ്പോള്‍ ആണ് ,അവനും പള്ളിയില്‍ കയറി നിസ്കരിച്ചു എന്നറിഞ്ഞത് , ആള്കൂട്ടതിനിടയില്‍ നിന്നും എന്നെ കണ്ടതും അവന്‍ എന്‍റെ പേര് പറഞ്ഞു ..എന്‍റെ കൂടെ പഠിക്കുന്ന ആളാണെന്നു , പക്ഷെ വാര്‍ത്ത പരന്നത് ഞാനാണ് അവനെ പള്ളിയില്‍ കൊണ്ട് വന്നത് എന്ന നിലയില്‍ ആയിരുന്നു , എന്‍റെ നാട്ടിലെ പള്ളി ആയതിനാല്‍ എന്‍റെ പേര് പറഞ്ഞാല്‍ രക്ഷയാകുമെന്നു അവന്‍ കരുതി ,  നാട്ടുകാര്‍ അവരവരുടെ ഭാവനക്കനുസരിച്ച് നിറം കൊടുത്തു കഥകള്‍ പെരുപ്പിച്ചു കൂട്ടി ,
അതിനാല്‍ തന്നെ ചുരുങ്ങിയ നേരം  കൊണ്ട് ഒരു നല്ല പേര് വീണിരുന്നു എനിക്ക് നാട്ടുകാര്‍ക്കിടയില്‍ ...അബുധാബിയില്‍ ഉണ്ടായിരുന്ന ഉപ്പാക്കും ആരൊക്കെയോ വിളിച്ചു വിവരങ്ങള്‍ പറഞ്ഞു ,
ഒരാഴ്ച കാലത്തോളം ഞാന്‍ അങ്ങാടിയിലേക്ക് പോയതേയില്ല , ഒരു മാസത്തിനുള്ളില്‍ ഉപ്പ വിസ അയച്ചു തന്നു , ഞാനും ഒരു മാറ്റം ആഗ്രഹിച്ചിരുന്നു എന്നതാണ് നേര് , അന്ന് കരിപൂരിലേക്ക് റാഫി ജീപ് ഓടിക്കുമ്പോള്‍ വെറും തെറ്റിദ്ധാരണയുടെ പേരില്‍ എന്നെ കുറ്റകാരനാക്കിയ
എന്‍റെ നാട്ടുകാരെ ഓര്‍ത്തു മനസ്സു വിതുമ്പി , അന്ധരാളത്തില്‍ നിന്നും തേങ്ങല്‍ പുറത്തു വരാതിരിക്കാന്‍ ആവുന്നതും ശ്രമിച്ചു ,
ആ വരവാണ് ഇത്രയും കാലം എന്നെ ഇവിടെ പിടിച്ചു നിറുത്തിയത് , മനസ്സറിയാത കാര്യത്തിനു കുറ്റകാരന്‍ആയപ്പോള്‍ അന്നെന്റെ മനസ്സ് ഒരു പാട് വേദനിച്ചു , കാലത്തിന്റെ ചക്ര തിരിച്ചിലില്‍ ദിവസങ്ങളും മാസങ്ങളും വര്‍ഷങ്ങളായി കൊഴിഞ്ഞു വീണപ്പോഴും ആ വേദന മാഞ്ഞു പോയതേയില്ല , ചെയ്തില്ലല്ലോ ഞാന്‍ തെറ്റൊന്നും പിന്നെന്തിനു മനസ്സ് വേദനിക്കണം , സ്വയം മനസ്സിനെ പറഞ്ഞു മനസ്സിലാക്കാന്‍ ശ്രമിച്ചു , പോകണം ഇന്ഷ അല്ലഹ് ....
എത്ര കാലമായി ഈ മണല്‍ കാട്ടില്‍ കോണ്‍ക്രീറ്റ്  കാടുകള്‍ക്കിടയില്‍ ജീവിതം തള്ളി നീക്കുന്നു ,,മനസ്സ് മരുഭൂമി കണക്കെ ശൂന്യമായിരുന്നു ,,അതായിരുന്നു പോകല്‍ വൈകിയതും ....

ലീവിന് കൊടുത്തതും നാട്ടില്‍ പോകാനുള്ള ദിവസം വന്നനഞ്ഞതും പെട്ടെന്നായിരുന്നു , സുഹൃതുക്കള്‍ക്കൊക്കെ വളരെ സന്തോഷം പകരുന്നതായിരുന്നു എന്‍റെ തീരുമാനം , എത്രയോ കാലമായി അവരും പറയുന്നതാണല്ലോ നടക്കാന്‍ പോകുന്നത് , അവരെല്ലാരും കൂടി തന്നെ യാത്ര അയച്ചു ,

ചലിച്ചു കൊണ്ടിരിക്കുന്ന കാര്‍മെഖങ്ങളെ വകഞ്ഞു മാറ്റി വിമാനം മുന്നോട്ടു നീങ്ങുമ്പോള്‍ ചില്ലിട്ട ജനല്‍ വഴി ആകാശത്തിന്‍റെ ഭംഗി ആസ്വാധിക്കുമ്പോള്‍ അറിയാതെ കണ്ണുകള്‍ അടഞ്ഞു , മനോമുകുരത്തില്‍ വീടും നാടും തെളിഞ്ഞു വന്നു , കരിപ്പൂര്‍ എയര്‍പോര്‍ട്ടില്‍ ഉമ്മയും പെങ്ങളും കാത്തു നിന്നിരുന്നു , കണ്ട പാടെ ഉമ്മ കെട്ടി പിടിച്ചു കരഞ്ഞു , ഇക്കാക്ക് ഒരു മാറ്റോം ഇല്ലാന്ന് പെങ്ങള്‍ , ജീപ്പില്‍ കയറുമ്പോള്‍ ഡ്രൈവര്‍ റാഫി തന്നെ , അതെ ഗ്ലാമറില്‍ തന്നെ എന്നെ നോക്കി ചിരിച്ചു , നീ ഇപ്പോഴും അത് പോലെ തന്നെ ,
നീ ഒന്ന് വന്നല്ലോ അത് മതിയെന്ന് അവന്‍ ....
വേഗം വിടൂ റാഫിക്ക...അവിടെ ഒരാള് കാത്തു നില്‍ക്കുനുണ്ട് ...
അത് ആര് ?
എന്‍റെ ചോദ്യത്തിന് അവള്‍ മറുപടി തന്നില്ല ..അതൊക്കെ അവിടെ ചെന്നിട്ടു കാണാം ....
ഒന്ന് മുണ്ടാണ്ടിരിക്കടീ ന്‍റെ കുട്ടി കുടീക്കൊന്നു എത്തിക്കോട്ടെ ...എന്ന് ഉമ്മ
ജ്ജ് പേടിക്കണ്ട ഉമ്മാക്ക് ഒലെ നല്ല ഇഷ്ട്ടാ ....
ആരാണ് ഉമ്മ ..ഇങ്ങള് രണ്ടാളും കൂടി ഇന്നേ സുയിപ്പാക്കാതെ ....
ആടാ ..ആ പള്ളിയാലില്‍ ജമീലാന്റെ മോള്  സഫ്രീന ..
ഒള്ക്കന്നെ പെരുത്ത്‌ ഇഷ്ട്ടാ ..അവള് പറഞ്ഞിട്ടാണ് അന്നേ ഞങ്ങള് അരീക്കാഞ്ഞത് , ഇവള് കേട്ടിചോടുതുക്ക് പോയാല്‍ ഒളാണ് നിക്കൊരു സഹായം , നല്ല കുട്ടിയാ ...
ഉമ്മാന്റെ വര്‍ത്താനം കേട്ടാല് ഓളെ ഇന്നന്നെ കേട്ടിക്കൊന്നു തോന്നുനുണ്ടല്ലോ ...
സഫ്രീന കളികൂട്ടുകാരി , ഉപ്പാന്‍റെ സ്നേഹിതന്റെ മകള്‍ , വീടിന്‍റെ മൂന്നു നാല് വീട് അപ്പുറത്താണ് അവളുടെ വീട് , അന്നത്തെ സംഭവത്തില്‍ എല്ലാരും എന്നെ സംശയിച്ചപ്പോഴും അവളും വീട്ടുകാരും എന്നെ കുറ്റപെടുത്തിയില്ല  ...
അവളാണ് അന്നെനിക്ക് ധര്യം തന്നത് ...നീയെന്തിനാണ്‌ പേടിക്കുന്നത് , തെറ്റ് ചെയ്താലല്ലേ പേടിക്കേണ്ടതുള്ളൂ ..പിന്നെ ഗള്‍ഫിലേക്ക് പോകുമ്പോള്‍ യാത്ര അയക്കാന്‍ അവരെല്ലാം വന്നിരുന്നു , അന്ന് യാത്ര പറഞ്ഞിറങ്ങുമ്പോള്‍ അവളുടെ കണ്ണ് നിറഞ്ഞിരുന്നുവോ ? ഓര്‍മയില്ല ,
ഞാനെന്തേ ഇത് വരെ അവളെ ഓര്‍ക്കാതിരുന്നത് ...
നിറങ്ങളില്ലാത്ത മനസ്സില്‍ ശൂന്യത മാത്രമല്ലേ ഉണ്ടായിരുന്നത് , പിന്നെങ്ങിനെ ?
 എന്താടാ ഇപ്പ തന്നെ സ്വപ്നം കാണാന്‍ തുടങ്ങിയോ ...പെങ്ങളുടെ ചോദ്യമാണ് ചിന്തയില്‍ നിന്നുണര്‍ത്തി യത് ..
ഓ വീടെത്തിയിരിക്കുന്നു ...വാതില്‍ക്കല്‍ തന്നെ ഉപ്പ കാത്തിരുന്നു , വയസ്സായിരിക്കുന്നു ..ദുബായില്‍ നിന്ന് വന്നിട്ടിപ്പോള്‍ ഏകദേശം അഞ്ചു കൊല്ലമായി കാണും , മനസ്സ് കണക്കു കൂട്ടി ....
അസ്സലാമു അലക്കും ......അലൈക്കും അസ്സലാം /...
ഉപ്പാനോട് സലാം പറഞ്ഞു വീട്ടിലേക്കു കാലെടുത്തു വെച്ചു ....
വര്‍ഷങ്ങള്‍ക്കു ശേഷം വീടും മുറ്റവും മനസ്സില്‍ വസന്തത്തിന്‍റെ പൂക്കള്‍ വിരിയിച്ചു ,
ആരോ വാതില്‍ക്കല്‍ എത്തി നോക്കിയിട്ട് ഓടി മറഞ്ഞു ..
എന്തിനാടീ ഓടണതു അവിടെ നില്‍ക്ക്....പെങ്ങള്‍ ഒച്ചയുണ്ടാക്കി ...

വൈക്കുന്നേരം സഫ്രീനന്റെ ഉപ്പയും ഉമ്മയും വന്നു ....ഉപ്പ വന്നെന്റെ കയ്യി പിടിച്ചു മെല്ലെ അമര്‍ത്തി ..ഉമ്മ എന്നെ നോക്കി നിന്നു ...ഇത്രേം കാലം എന്തെ മോനെ ഇജ്ജു വരാഞ്ഞത് ..ആ ഉമ്മ കണ്ണീര്‍ വാര്‍ത്തു ...
ആ ഇനി അതൊന്നും പറയണ്ട .....ഉപ്പ പറഞ്ഞു ...
പിന്നെ കാര്യങ്ങള്‍ വേഗത്തിലായിരുന്നു ..പള്ളി കമ്മിറ്റി ക്കാരും ജാമാഹത് ക്കാരും ഒക്കെ തന്നെ കല്യാണത്തില്‍ പങ്കു കൊണ്ടു ..അന്ന് നടന്ന സംഭവത്തില്‍ തെറ്റി ധരിച്ചതിന് ക്ഷമ ചോതിചായിരുന്നു പലരും വിവാഹത്തിന് വന്നത് ..

      രാത്രി മണിയറ വാതില്‍ തുറന്നു അവള്‍ റൂമിലേക്ക്‌ കാലെടുത്തു വെച്ചപ്പോള്‍ ആ മുഖത്ത് കാത്തിരിപ്പിന്‍റെ അറുതിയില്‍ കാത്തിരുന്നത് കിട്ടിയ സംതൃപ്തി ആയിരുന്നു ..
എന്‍റെ മനസ്സില്‍ വരണ്ടുണങ്ങിയ പാട ശേഖരത്തിലേക്ക് വന്ന ജലധാര കണക്കെ ഈര്‍പ്പത്തിന്‍റെ തുടിപ്പ് അനുഭവപെട്ടിരുന്നു ,
അപ്പോള്‍ മനസ്സിലെ ആഗ്രഹങ്ങള്‍ക്ക് ജീവന്‍ വെക്കുകയായിരുന്നു ...
.......................................................................................................................................................................
എന്‍റെ മനസ്സ് കറുത്തിരിക്കുന്നു 
എന്‍റെ സ്വപ്‌നങ്ങള്‍ക്ക് നിറങ്ങള്‍ നഷ്ട്ടമായിരിക്കുന്നു 
എന്‍റെ മോഹങ്ങള്‍ക്ക് കൂച്ചുവിലങ്ങിട്ടിരിക്കുന്നു 
എന്തെ ഇതിനും മാത്രം ഞാന്‍ ചെയ്തത് 
അറിയില്ലെനിക്ക്‌ ...
ചില വാര്‍ത്തകള്‍ മനസ്സിനെ വല്ലാതെ മുറിവേല്‍പ്പിക്കും 
രക്തമൊഴുകാത്ത വലിയ മുറിവ് 
അതിന്‍റെ വേദനയുടെ തോതളക്കാന്‍
ഇന്നീ ഭൂമിലോകത്തു ഒന്നുമില്ല തന്നെ 
കണ്ണ് തുറന്നു പിടിച്ചിട്ടും കാണുന്നത് കൂരിരുട്ട്..
ദൈവമേ ഞാന്‍ എന്ത് പാപമാണ് 
ഇതിനും മാത്രം ചെയ്തത്.............


Drkt Jaleel good lines . whether it is prose or poetry ? whatever may be , it reflects your mind . keep it up ....
15 .07. 2014
in my face book.......
Drkt Jaleel പ്രവാസം സക്കീറിനെ ഒരു നല്ല എഴുത്തുകാരനാക്കിയിരിക്കുന്നു . ഒരാളുടെ ചിന്തകളെ രൂപപ്പെടുത്തുന്നതിൽ അയാളുടെ ജീവിതാനുഭവങ്ങൾക്ക് വലിയ പങ്കുണ്ട് . ഏകാന്തത നമ്മിലെ കഴിവുകളെ കരിച്ച്ചുകളയുകയും പുഷ്പിക്കുകയും ചെയ്യും . സക്കീറിന്റെ കാര്യത്തിൽ രണ്ടാമത്തേതാണ് സംഭവിച്ചിരിക്കുന്നത് . നല്ല ആശയങ്ങളും നല്ല ഭാഷയും നല്ല മനസ്സിൽനിന്നെ ഉറവയെടുക്കു . എല്ലാ ഭാവുകങ്ങളും.....

8.8.2014 ...MY FACE BOOK POSTINU SAHIBINTE COMMENT ....
IM HAPPY
എന്‍റെ കാലു വേദനിക്കുന്നു
അത് നിന്നെ കാത്തിരുന്നിട്ടാണ് ..
എന്‍റെ കൈകള്‍ വേദനിക്കുന്നു
അത് നിനക്ക് വേണ്ടി എഴുതിയിട്ടാണ്‌ ..
എന്‍റെ കണ്ണ് വേദനിക്കുന്നു
അത് നിന്നെ നോക്കിയിരുന്നിട്ടാണ് ..
എന്‍റെ മനസ്സ് വേദനിക്കുന്നു
അത് നിന്നെ കാണാതിരുന്നിട്ടാണ് ..
നിനക്കറിയുമോ പ്രിയേ
ഒന്ന് കാണാന്‍ കഴിഞ്ഞാല്‍
ഈ വേദനകളും വിഷമങ്ങളും
എന്തിനു എന്നെ തന്നെയും
ഞാന്‍ മറക്കുന്നു ...
എന്നും ഞാനെന്‍റെ കണ്ണില്‍ ഇരുട്ടിനെ കാണുന്നു 
ഇതിനുമാത്രം എന്ത് തെറ്റാണ് ഞാന്‍ ചെയ്തത് 
എന്നേക്കാള്‍ തെറ്റ് ചെയ്യുന്നവര്‍ 
എനിക്ക് മുന്നിലൂടെ ചിരിച്ചുല്ലസിച്ച്‌ 
നടന്നു നീങ്ങുന്നു ......പിന്നെ 
അറിഞ്ഞോ അറിയാതെയോ എന്തെങ്കിലും 
വന്നു പോയിട്ടുണ്ടെങ്കില്‍ അതാണോ 
നല്ല വാര്‍ത്ത കേള്‍ക്കാന്‍ 
എന്‍റെ ചെവികള്‍ക്ക് കഴിയാത്തത് 
ദൈവമേ പറയൂ ......
എനിക്ക് വയ്യ ഇങ്ങിനെ ജീവിക്കാന്‍
ആര്‍ക്കു വേണ്ടി ..എന്തിനു വേണ്ടി
എനിക്ക് സന്തോഷമില്ലെങ്കില്‍ എന്നെയെടുക്കുക
എന്നിട്ട് എന്നെ സ്നേഹിക്കുന്നവര്‍ക്ക്
സന്തോഷം കൊടുക്കുക .......
കാരണം അവരെ ഞാന്‍ അത്രയ്ക്ക് സ്നേഹിക്കുന്നു

Saturday, August 9, 2014

ഇഷ്ട്ടത്തിന്‍റെ ഓര്‍മക്ക് മുമ്പില്‍ ........കൊച്ചു കഥ ,

പ്രിയപ്പെട്ട ആരിഫ് ...
      നിനക്ക് സുഖമാണോ എന്ന് ഇനി ഞാന്‍ ചോതിക്കില്ല ...ഇതിനു മുമ്പ് നിനക്കയച്ച രണ്ടു  കത്തുകളിലും ഞാന്‍ അത് ചോതിച്ചു പക്ഷെ നീ മറുപടി തന്നില്ല ..എന്താണ് നീ എന്നെ ഓര്‍ക്കാത്തത് ..ഞാന്‍ പറഞ്ഞിരുന്നില്ലേ എന്നെ വേഗം അങ്ങോട്ട്‌ വിളിക്കണമെന്ന് ..എന്നിട്ട് വര്ഷം എത്രയായി , ഇത് വരെ നീ വിളിച്ചില്ല ..അതല്ലേ  നീ എന്നരികില്‍ നിന്നും പോയ ദിനത്തില്‍ നിനക്കായി ഞാനീ കത്തു കള്‍ എഴുതുന്നത്‌ , 
ഞാന്‍ ഓര്‍ക്കാറുണ്ട് പലപ്പോഴും നിന്നെ നിന്‍റെ ആഗ്രഹങ്ങളെ നിന്‍റെ വഴികളെ ..എന്നും നീ പറയാറുണ്ടായിരുന്നില്ലേ  ഒരു കൊച്ചു വീട് അതില്‍ ഞാനും നീയും മാത്രം ഇങ്ങിനെ തനിച്ചു ഉണ്ടാകണമെന്ന് ..എന്തെല്ലാം മോഹങ്ങളായിരുന്നു അല്ലെ നമുക്ക് , 
ആ പിന്നെ ഞാന്‍ രണ്ടു ദിവസം മുമ്പ് നമ്മള്‍ അന്ന് നടന്നു പോയ  വഴികളിലൂടെ പോയിരുന്നു ,,,, 
പറങ്കി മാവിന്‍റെ തോട്ടത്തിലൂടെ ഞാന്‍ നിന്നെയും മനസ്സില്‍ ഓര്‍ത്തു നടന്നു ,,നമ്മുടെ സ്കൂളിന്‍റെ പിറകില്‍ ഇബ്രാഹിം മാഷിന്‍റെ തൊടിയിലൂടെയാണ് ഞാന്‍ അവിടേക്ക് വന്നത് ..ഞാന്‍ കുറെ നേരം അവിടെ നിന്നു ..നിന്നെ കണ്ടു നിന്‍റെ  നടത്തവും വര്‍ത്തമാനവും ചിരിയും എല്ലാം കണ്ടു ....അന്ന് നമ്മള്‍ ചെന്നിരുന്നിരുന്ന ആ വലിയ പറങ്കി മാവിന്‍റെ താഴെ എത്തിയപ്പോള്‍ എനിക്കവിടെ ഇരിക്കണമെന്ന് തോന്നി ...ഞാന്‍ അവിടെയിരുന്നു ,,ഞാനറിയാതെ എന്‍റെ കണ്ണുകള്‍ നിറഞ്ഞു ,,,അപ്പോള്‍ എനിക്ക് നിന്നോട് ദേഷ്യം തോന്നി ..നീ എന്തിനാണ് എന്നെ ഇട്ടേച്ചു പോയത് ...
പിന്നെ അവിടെ ഞാന്‍ അധിക നേരം നിന്നില്ല ...മെല്ലെ നടന്നു ..ഹാജിയാരുപ്പാപ്പയുടെ പറമ്പിലെ നീ ചാടി കുളിച്ചിരുന്ന ആ കുളത്തിന്‍റെ അടുത്തേക്ക് ..നീയവിടെ ആ പടവിന്മേല്‍ നില്‍ക്കുന്നുവെന്നു തോന്നി ...തുണിയലക്കാന്‍ വന്ന അവിടത്തെ ഇതാതയാണ് എന്നെ അവിടന്ന് പറഞ്ഞയച്ചത് .....
എന്താണ് മോളെ ഈ നേരത്ത് ഇവിടെ നില്‍ക്കുന്നത് ....എന്ന അവരുടെ ചോദ്യത്തിന് ഉത്തരമായി ഒരു പുഞ്ചിരി മാത്രം നല്‍കി ഞാനവിടന്നു നടന്നു ..
അവിടന്ന് ഞാന്‍ നല്ല മാങ്ങയാണെന്ന്  പറഞ്ഞു നീ എനിക്കെന്നും തന്നിരുന്നില്ലേ ആ മുട്ടി കുടിയന്‍ മാങ്ങ ....അതിനു ആ മാവിന്‍റെ ചുവട്ടില്‍ ഞാന്‍ ചെന്ന് നിന്നു ..ആ മാവിന് നിന്‍റെ മണമുണ്ടെന്നു എനിക്ക് തോന്നി ...
അതിനു സമീപത്തെ മതിലിന്മേല്‍ ഞാനിരുന്നു  , അതിന്‍റെ കല്ലുകള്‍ അന്നത്തെ പോലെ തന്നെ ഇളകി തന്നെ കിടക്കുന്നു ..ഒരു ദിവസം ഞാന്‍ ആ മതിലിന്മേല്‍ നിന്ന് താഴെ ഇറങ്ങുമ്പോള്‍ കയ്യ്ന്‍റെ മുട്ട് മുറിഞ്ഞതും അവിടെ നീ കമ്മുനിസ്റ്റ പ്പയുടെ ഇല പിഴിഞ്ഞ നീര് തേച്ചതും ഓര്‍മയില്‍ ഓടിയെത്തി , അറിയാതെ ഞാനാ കയ്യിന്‍ മുട്ടിലേക്ക് നോക്കി ....
അവിടന്നെണീറ്റു നേരെ നീ ചെയ്യാറുള്ളത് പോലെ ആ മാവിന് നേരെ വെറുതെ ഒരു കല്ലെടുത്തെറിഞ്ഞു നടന്നു ...
ആരിഫ്  ...എനിക്ക് മടുത്തു ഇങ്ങിനെ ജീവിക്കാന്‍ ....നീ ഇല്ലാതെ ഒരു രസവുമില്ല ജീവിതത്തിനു ....
എന്നെ തനിച്ചാക്കി നീ ഇന്നെന്‍റെ പൊട്ടതരങ്ങളൊക്കെ മുകളില്‍ നിന്ന് കാണുന്നുണ്ടാകും അല്ലെ ...നീ ചിരിക്ക് ...എന്നും എന്നെ കളിയാക്കല്‍ തന്നെയായിരുന്നല്ലോ നിന്‍റെ ജോലി ...
ഞാന്‍ പറഞ്ഞതല്ലേ എന്നും ഇത്ര സ്പീഡില്‍ പോകരുതെന്ന് ....
എന്നെ പിറകില്‍ ഇരുത്തിയിട്ടാണെങ്കില്‍ കുഴപ്പമില്ലെന്ന് ഞാന്‍ പറഞ്ഞിരുന്നില്ലേ ....
നിന്നെ പോലെ  നിന്‍റെ ബൈക്കും എനിക്കിഷ്ട്ടായിരുന്നു പക്ഷെ ..ഇന്ന് ആ സാദനം കാണുന്നത് തന്നെ എനിക്ക് ദേഷ്യമാണ് ....
വയ്യ ആരിഫ് ..ഇനിയും എന്നെ നടത്തിക്കരുത് .....
ഞാന്‍ നിര്‍ത്തുന്നു ....
എന്ന് നിന്‍റെ സ്വന്തം ...ആമി .....


Friday, August 1, 2014

മഴ മേഘങ്ങള്‍ തൂങ്ങി നില്‍ക്കുമ്പോള്‍ ആകാശം കാണാന്‍
എന്ത് ഭംഗി യാണെന്ന് അവള്‍ വിളിച്ചു പറഞ്ഞു ..
മഴ നനഞ്ഞ മണ്ണിനെ നോക്കി എത്ര  മനോഹരം
എന്നവള്‍ വീണ്ടും വിളിച്ചു പറഞ്ഞു ..
നനഞ്ഞ മണ്ണില്‍ കാലുകള്‍ അമര്‍ത്തി
വീണ്ടുമവള്‍ വിളിച്ചു പറഞ്ഞു
ഈ മണ്ണ് കുഞ്ഞിളം കവിള് പോലെ
മാര്‍ദവമായിരിക്കുന്നുവെന്നു .....
ആ നിമിഷം മുന്നറിയിപ്പില്ലാതെ
ഒരു വലിയ മഴ തുള്ളി അവളുടെ കാല്‍ പാദത്തില്‍
വീണുടഞ്ഞപ്പോള്‍  അറിയാതെയെന്നോണം
അവള്‍ ചിണുങ്ങി ........
മഴയും മേഘവും പ്രണയത്തിന്‍റെ കൂട്ടുകാരാണെന്നു
ഞാനവളോട് പറഞ്ഞപ്പോള്‍ ,
എന്നാല്‍ നിന്നെ സാക്ഷിയാക്കി ഞാനീ മഴ മുഴുവന്‍
നനഞ്ഞോട്ടെ എന്നവളെന്നോട് ചോതിച്ചു ...
മഴ നിനക്കത്രക്ക് ഇഷ്ട്ടമാണോ എന്ന
എന്‍റെ ചോദ്യത്തിനു അവള്‍ ചിരിച്ചു ....
മഴത്തുള്ളികള്‍ വീണുടയുന്ന ശബ്ധതിനിടയിലൂടെ
അവളുടെ പൊട്ടി ച്ചിരി ഞാന്‍ ആസ്വാധിച്ചു ...
മഴ ഇനിയും പെയിത് കൊള്ളട്ടെ
അവള്‍ നനയുന്ന ഓരോ മഴതുള്ളിയും
എന്‍റെ പ്രണയമാണല്ലോ.......