Friday, April 27, 2012

ദേവ് ആനി അന്ന .....കഥ ...

   പ്രകൃതി  തന്‍റെ  സൌന്ദര്യത്തിനു  മാറ്റ്  കൂട്ടിയിരിക്കുന്നുവോ , പച്ചപ്പി ന്‍റെ  തുരുതുകള്‍കിടയില്‍ അണഞ്ഞു  പിടിച്ചാല്‍  എത്താത്ത ത്ര  ഉയരത്തില്‍ ആകാശം  മുട്ടുന്ന  ഉയരത്തില്‍ വന്‍ മരങ്ങള്‍  നില്‍ക്കുന്നത്  ഇവിടത്തെ  മനോഹരമായ  കാഴ്ച  തന്നെ . ഇടയ്ക്കിടെ എവിടെ നിന്നോ  എത്തി  നോക്കാനായി  എത്തുന്ന  തണുത്ത  കാറ്റ്  ശരീരത്തെ  കുളിരണിയിക്കുന്നു ,,,
    എത്ര  കാലമായി  ഈ സ്ഥലത്ത്  ഞാനെതിയിട്ട് - കാലത്ത്  താമസസ്ഥലത്ത്  നിന്നും  ജോലി  സ്ഥലത്തേക്കുള്ള  ഈ  അര  മണിക്കൂര്‍  യാത്രയില്‍ മാത്രമാണ്  ഇവിടത്തെ  ഭംഗി  കാണനാവുന്നതും ആസ്വധിക്കാനാവുന്നതും  - ഓഫീസിനകത്ത്  കയറിയാല്‍  പിന്നെ  അവിടത്തെ കാഴ്ചകളും  കാഴ്ച്ചക്കാരുമായി  ദിവസങ്ങള്‍ ...
ഓ  ഞാനെന്‍റെ  പേര്  പറഞ്ഞില്ലാലോ  ഞാന്‍  ദേവാ നന്ത്‌  ..... ഇവിടെ  ഈ  കൊടൈകനാലില്‍  ഒരു സ്വോകാര്യ  കമ്പനിയുടെ  ടൂറിസ്റ്റ്‌  ഒഫീസില്‍ ജോലി  ചെയ്യുന്നു , 
     ഹായ് അങ്കിള്‍ ....എന്നും  കാലത്ത്  എന്‍റെ  വരവും  കാത്തിരിക്കുന്ന  ഈ  കൊച്ചു  കാന്താരിയാണ് അന്ന , വഴിയരികില്‍  നിന്നും പറിച്ചെടുത്ത  ഒരു  പൂവ് എന്നും എന്‍റെ  കൈ വശം ഉണ്ടാവും അവള്‍ക്കു  കൊടുക്കാന്‍ , ഇപ്പോള്‍  അത്  ശീലമായി  ,ആ ബന്തം  വളരെ  വളരെ  നന്നായി  തന്നെ  വളര്‍ന്നു ..
      എന്നാ  സൌക്യമാ ... 
      ഐ  ആം  ഫൈന്‍  അങ്കിള്‍ ....
     ഓക്കേ  ബൈ  ബൈ .....
   ഇത്  എന്നും പതിവായി  തീര്‍ന്നു - ഒരു ദിവസം  അവളെ  കണ്ടില്ലെങ്കില്‍  മനസ്സിന്  വല്ലാത്ത  തേങ്ങല്‍ . എന്തോ  ഒരു  ബന്ധം  മനസ്സില്‍  ജന്മം എടുത്ത  പോലെ ,അന്നയെ  കാണുമ്പോള്‍  ഞാനറിയാതെ  കുട്ടി  കാലത്തേക്ക്  എന്‍റെ  ചിന്ത  പാഞ്ഞു പോവും , 
     അന്ന്  എനിക്ക്  എട്ടോ  ഒന്‍പതോ  വയസ്സ്  പ്രായം കാണും എന്‍റെ  കൂടെ  ആണിയും ഉണ്ടായിരുന്നു ,,
     തൊട്ടടുത്ത  വീടുകളിലെ  രണ്ടു  കുഞ്ഞു  പ്രായകാരുടെ  സുഹൃത്  ബന്ധം , കാലത്തെണീ ട്ടാല്‍ പല്ല് തേപ്പും  ചായ കുടിയും എല്ലാം  ഒന്നിച്ചു തന്നെ , സ്കൂള്‍ ഇല്ലാത്ത  ദിവസമാണേല്‍  പിന്നെ പറയണ്ട ...
ങാ  ഇന്നീപ്പോ  പറയേം  വേണ്ട .. അമ്മ  കാലത്ത്  തന്നെ  ഒച്ച വെക്കാന്‍  തുടങ്ങും ...
  നേരെ  ആനീടെ  കയ്യും പിടിച്ചു  വീടിനു പിറകു വശത്തെ  പാടവരമ്പത്ത്  കൂടി  ഓടും.... 
  ഞാന്‍  വീഴും  ഒന്ന് പതുക്കെ ഒട്  ദേവ് ...
  ആനി വിളിച്ചു  പറയുന്നത്  കേള്‍കാതെ ആ ഓട്ടം അവസാനിക്ക തോട്ടിന്‍ കരയിലാണ് ...ഇനി  ഞാന്‍ ദേവിന്‍റെ കൂടെ  വരില്ല ..ഓടീട്ടു  ദെ കാലു  വേദനിക്കുന്നു .....
  ആ അത്  നീ എന്നും പറയുന്നതല്ലേ - ന്നാലും നാളെ രാവിലേം  നീ  എന്റടുത്തു  വരും എനികറിയാ ....
   അത്  വേറെ  ആരും  എനിക്ക്  കളിക്കാന്‍ ഇല്ലാത്തധോണ്ടാല്ലേ ....
    ശരി ശരി  നാളെ  മുതല്‍  നമുക്ക്  ഓട്ടം  നിറുത്താം ---എന്‍റെ  ആനി മോള് പിണങ്ങണ്ടാ....
  ആ  തോട്ടിന്‍ കരയില്‍  കുറെ  നേരം കളിചിരിക്കും ---അവിടെ  ഉണ്ടായിരുന്ന  ചെറിയ  ആല്‍  മരത്തില്‍  കയറി  ഞാനവള്‍ക്ക്  ആലില  പറിച്ചിട്ടു  കൊടുക്കും ---അതിനെ  പൈസ ആണെന്ന്  പറഞ്ഞു  അവള്‍ എടുത്തു വെക്കും ,ആലിന്മേല്‍  കയറിയ  ഞാന്‍ ദുബായിലാണെന്നും അവിടന്നയക്കുന്ന പൈസയാനധെന്നും അവള്‍  പറയും --ആനിയുടെ  അച്ഛന്‍  ദുബായിലായതിനാല്‍  അതാണ്‌ അവള്‍ കളിക്കാന്‍  തിരഞ്ഞെടുക്കാന്‍  കാരണം , അവള്‍ പറയുന്നതിനനുസരിച്ച് ഞാനവള്‍ക്ക്  മുകളില്‍  നിന്നും ഫോണ്‍ ചെയ്യുന്ന പോലെ  സംസാരിക്കും ,
  വീട്ടില്‍  നിന്നും അമ്മയുടെ നീട്ടിയ വിളി  വരുന്നത്  വരെ കളി  നീണ്ടു പോവും ...
  അതിനിടക്കാണ്  ആനിയുടെ  അച്ഛന്‍  ലീവിന്  വന്നത്, വന്നാല്‍  എനിക്ക്  ഡ്രസ്സ്‌ ഒക്കെ  തരുമായിരുന്നു ......
  ഇന്ന്  ഞാന്‍ സ്കൂളിലെക്കില്ല  ഞാനും അച്ഛനും അമ്മയും കൂടി  അച്ഛന്റെ  കൂടെ ജോലി ചെയ്യുന്ന  സുഹൃത്തിന്‍റെ  വീട്ടിലേക്കു പോവാണ് ആനി  പറഞ്ഞു ..അതിനാല്‍ അന്ന്  തനിച്ചാണ് സ്കൂളില്‍  പോയത് ....വൈകുന്നേരം സ്കൂള്‍  വിട്ട  വന്നപ്പോള്‍  ആനിയുടെ വീട്ട് ,മുറ്റത്ത് കുറെ  ആളുകള്‍  കൂട്ടം കൂടി നില്‍ക്കുന്നു ...എന്താണെന്നറിയാന്‍ നേരെ  ഗേറ്റ്  കടന്നു ചെന്നു ..ആരും ഒന്നും പറയുന്നില്ല  അകത്തു  നിന്ന്  എന്‍റെ  അമ്മയുടെ  കരച്ചില്‍ കേട്ടു,....വീടിന്‍റെ വരാന്തയില്‍  കിടത്തിയിരിക്കുന്ന  വെള്ള തുണിയില്‍  പൊതിഞ്ഞ  മൂന്നു  ശരീരങ്ങള്‍ ...ആനി എന്നെ തന്നെ നോക്കുന്ന പോലെ തോന്നി ....
 ആരോ  പിറകില്‍  നിന്ന്  വന്നെന്നെ വിളിച്ചു  കൊണ്ടോ പോയതായി  ഓര്‍ക്കുന്നു ..കരയാന്‍ കഴിഞ്ഞില്ല  ഒരു തരാം അവസ്ഥ ...ആരോടും മിണ്ടാതെ  ഇരുന്നു  ....
  അവനു വിഷമം  ഇല്ലാതിരിക്കോ ...ഇരുപത്തി  നാല് മണികൂറും  അവരോന്നിച്ചായിരുന്നില്ലേ....ആ കുട്ടിയെ  എങ്കിലും  അവര്‍ക്ക് ഒഴിവാകാമായിരുന്നു...ങാ  വിധി  ,,,ആരോ  പിറു പിറു ത്തു കൊണ്ടിരുന്നു .....
  അങ്ങിനെയാണറിഞ്ഞത് ടൌണിലെ  ഹോട്ടല്‍ മുറിയില്‍  മൂവരും  വിഷം  കഴിച്ചു  മരിച്ചു  കിടന്നിരുന്നത് ...
  എന്തിനാണ്  ഇത്  ചെയ്തത്  കാരണം അന്നോഷികാനുള്ള പ്രായം ഉണ്ടായിരിന്നില്ലല്ലോ  എനിക്ക് ,
 പിന്നെ  ഓരോ ദിവസം  ഞാനാ  ചോദ്യം അമ്മയോട്  ചോദിച്ചു  ,,ദുബായില്‍  നിന്നും  ആരോ ആനീടച്ചനെ  വഞ്ചിച്ചു  കടന്നു കളഞ്ഞു വെന്നും  കമ്പനി  കാശാണ്  പോയതെന്നും  ഉത്തരവാദിതോം  ആനീടച്ചനായിരുന്നുന്നെന്നും ....
  എന്നാലവര്‍ക്ക്  ആനിയെ  നമ്മുടെ  വീട്ടില്‍  നിറുത്തി  പോവായിരുന്നില്ലേ ....പ്രായത്തിന്‍റെ പക്വോതയില്‍  തോന്നിയ  ചോദ്യം ....
  അമ്മ  ഒന്നും  പറഞ്ഞില്ല ....
  അതൊക്കെ  കഴിഞ്ഞിട്ടിപ്പോള്‍  പത്തു പതിനെട്ടു  വര്ഷം  കഴിഞ്ഞിരിക്കുന്നു എന്നാലും  ആനി  ഇന്നും കണ്‍  മുന്നില്‍  നിറഞ്ഞു  നില്‍ക്കുന്ന പോലെ  ,
  അത്  കൊണ്ട്  തന്നേയാണ്  ഞാന്‍  അന്നയെ  ആനി എന്ന്  വിളിച്ചതും ....
  അന്ന്  ഓഫീസിലേക്ക് വരുമ്പോള്‍  അന്നയെ  ഗേറ്റ്നടുത്ത്‌  കണ്ടില്ല ...ചിലപ്പോ എണീറ്റ്‌  കാണില്ല  മനസ്സ്  പറഞ്ഞു  ...വൈകുന്നേരം  ഓഫീസില്‍ നിന്ന് മടങ്ങുമ്പോള്‍  അന്നയുടെ  വീട്ടു  മുറ്റത്ത്  ചെറിയ   ആള്‍ കൂട്ടം ....
  മെല്ലെ  മുറ്റത്തേക്ക്  ചെന്ന്  ഞാന്‍  ചോദിച്ചു എന്നാ  പ്രോബ്ലം .... ആരും ഒന്നും പറഞ്ഞില്ല ....
  എന്‍റെ  ശബ്ദം  കേട്ടീട്ടാണോ  എന്തോ  പൂമുഗതിരുന്നവര്‍  തല  ഉയര്‍ത്തി നോക്കി ....
  തനിച്ചു നില്കായിരുന്ന ഒരാളോട്  ചോദിച്ചു  എന്നാ  ഇവിടെ പ്രശ്നം ..
  ഇങ്ക  ഒരു കൊളന്ത  ഉണ്ടായിരുന്നു  രണ്ടു നാളായി  അതിനെ കാണാനില്ല ...
  ഞാന്‍ ഞെട്ടി പോയി  ശനിയാഴ്ച  കണ്ടതായിരുന്നു  ഞായര്‍  കഴിഞ്ഞു  ഇന്ന് രാവിലെ കാണാത്തതിനാല്‍  ഉറങ്ങായിരിക്കും  എന്ന് മനസ്സിനെ  ആശോസിപ്പിച്ചത്  ഇദു  കേള്‍കാനായിരുന്നോ......
  താമസ  സ്ഥലത്ത്  എത്തിയിട്ടും സ്വസ്തധ വന്നില്ല  കിടന്നിട്ടുറങ്ങാന്‍  കഴിഞ്ഞില്ല ,കണ്ണടച്ചാല്‍   കാണുന്നത്  അന്നടുടെ മുഖം ....
  എവിടെയാവും അവള്‍ .... 
  രാത്രി വളരെ  വൈകി  കതകില്‍  മുട്ട്  കേട്ടതിനാലാണ്  ഉണര്‍ന്നത്  ,,വാതില്‍ തുറന്നപ്പോള്‍  പോലീസ്  .....പരിഭ്രാന്തിയിലായ  എന്നോട്  എസ്സ് ഐ  സ്റ്റേഷനില്‍  ചെല്ലാന്‍  പറഞ്ഞിരിക്കുന്നുവെന്നു  വന്ന  പോലീസുകാര്‍  പറഞ്ഞു ....
  എന്തിനാവും  ഈ പാതിരാക്ക് .....
   സ്റ്റേഷനില്‍  ചെന്നപ്പോള്‍   ആശോസായി  എസ്സ് ഐ  മലയാളിയാണ് ...
   എന്താ  സര്‍  വരാന്‍ പറഞ്ഞത്  ...
    പേരും നാടും ജോലിയും ഒക്കെ  ചോദിച്ചറിഞ്ഞ  എസ്സ് ഐ  പിന്നെ  എണീറ്റ്‌  എന്ടടുത്തു  വന്നു ചോദിച്ചു ...
  ഈ  പണി എന്ന് തുടങ്ങി ....
   എന്താണ് സര്‍ ,,,
  കുട്ടികളെ  തട്ടി കൊണ്ട് പോവല്‍  
  എന്നിട്ട്   എന്ത് ചെയ്തു   അതിനെ   വിറ്റോ  ,അതോ കൊന്നോ....
   എനിക്കൊന്നുമറിയില്ല   സര്‍ ...എന്നെ  മുഴുവനായും പറയാന്‍ അനുവതിക്കാതെ  ലോക്കപ്പിലേക്ക്  തള്ളി ,,,
   കേരളത്തില്‍ ഇത്    സാതാരണയാവും  ....എന്നാ  മോനെ   ഇത്   ഇവിടെ   വേണ്ടാ ...
   സത്യം  പറഞ്ഞാ   നിനക്ക്  നല്ലത്  ....ലോക്കപ്പില്‍    തളര്‍ന്നു   കിടക്കുമ്പോള്‍  അവിടത്തെ    കോണ്‍സ്റ്റ് ബിലാണ്   പറഞ്ഞത് ...അന്നയുടെ രക്ഷിതാക്കള്‍   തന്ന പരാതിയില്‍ തന്നെയും സംശയിക്കുന്നുവെന്നു  എഴുതിയിരിക്കുന്നുവെന്നു ...
  പിഞ്ചു  മക്കളെ  പീഡി പ്പിക്കുന്നതും  ഇല്ലാതാക്കുന്നതും  സ്ഥിരമായിരിക്കുന്ന  നാട്ടില്‍ നിന്നുള്ള  ആളയതിനാലാണത്രേ   എന്നെ സംശയിക്കാന്‍ കാരണം  ...
  എന്‍റെ   ആനി മോള്ക്കൊന്നും  സംഭവിക്കരുതെ  എന്ന് പ്രാര്‍ഥിച്ചു  കണ്ണുകള്‍  അടച്ചു പിടിച്ചു വൃത്തി ഹീനമായ  ലോക്കപ്പ്  മുറിയുടെ ചുമരില്‍ തല   ചായിച്ചു  കിടന്നു .......

 

Friday, April 20, 2012

നീലക്കടല്‍ ........കവിത

ഏ മനോഹരമായ ജലാശയമേ .....
നിന്‍റെ  മാറില്‍ ചായിഞ്ഞിറങ്ങാന്‍ വിതുമ്പുന്ന അസ്തമയ സൂര്യനെ ......
നീ എവിടെയാണ് മറക്കുന്നത് ,
ശാന്തമായ നിന്‍റെ മേനിയില്‍ ...
ഓള പരപ്പുകള്‍ കൊണ്ട് ചിത്രം വരച്ചതാരാണ്..
ഉദയ ത്തിന്‍റെ കിരണങ്ങള്‍ 
നിന്‍റെ ഓളപരപ്പുകളില്‍ തട്ടി തലോടുമ്പോള്‍..
സൌന്ദര്യത്തിന്‍ മാറ്റ് കൂടുന്നു ....
നിന്നെ ദര്‍ശിക്കാന്‍ 
നിന്‍റെ തിരയിളക്കത്തി ന്‍റെ 
ഒടുങ്ങാത്ത ചലനത്തെ ഒപ്പിയെടുക്കാന്‍ .....
സായാഹ്ന സൂര്യന്‍റെ മനോഹാരിത 
കണ്‍ കുളിരെ ആസ്വദിക്കാന്‍ ....
നിന്‍റെ തീരങ്ങളില്‍ വന്നിരിക്കുന്ന ..
ഞങ്ങളോട് എന്ത് ചൊല്ലാനാണ് 
തിരമാല കൂട്ടമേ ..........
നിങ്ങള്‍ വന്നും പോയുമിരിക്കുന്നത് ........ 

ഒറ്റമൂലി .......ചെറു കഥ

                                                                         

         വന്നിട്ട് രണ്ടു ദിവസമേ ആയുള്ളൂ എന്താന്നറിയില്ല കഠിനമായ തലവേദന വിവരം പറഞ്ഞപ്പോള്‍ റൂമിലെ കാരണവര്‍ കോയാക്ക  ന്നാ ഇത് കഴിച്ചോ മാറിക്കോളും ..
   പിന്നൊരു ദിവസം ജലദോഷം വന്നപ്പോഴും കോയാക്ക തന്നത് അത് തന്നെ ആയിരുന്നു ,ദിവസങ്ങള്‍ കടന്നു പോയി നാട്ടില്‍ നിന്നും പ്രിയതമയുടെ കത്ത് വന്നത് വായിച്ചു ധീര്‍ഗ നിശോസത്തോടെ കട്ടിലില്‍ ചാരി കിടക്കുന്ന സമയത്താണ് കോയാക്ക ജോലി കഴിഞ്ഞു വന്നത് ,എന്താ മോനെ ഈ വൈന്നാരം ചാരി കിടക്കണത് സുഗമില്ലെങ്കി ന്നാ ഇതിനു ഒന്നങ്കട്ടു കഴിചോ ,ഇതാണിവിടത്തെ എല്ലാത്തിനും ഉള്ള ഒറ്റമൂലി .
    അത് വാങ്ങിച്ചു മനസ്സിലോര്‍ത്തു ഇത് കഴിക്കാത്തവര്‍ ആരാണീ നാട്ടില്‍ ഉള്ളത് ;ഇതൊക്കെ കണ്ടും കേട്ടും എന്‍റെ കയ്യിലിരുന്ന് പനടോള്‍ എന്നാ ഒറ്റമൂലി തന്‍റെ ഗമ യോ  ര്‍ത്തു  ഞെളിഞ്ഞിരുന്നു..........
.

Thursday, April 12, 2012

സ്വപ്നം .........കവിത

ഈ നിലാവിന്‍റെ സൗന്ദര്യത്തെഞാനെത്ര മാത്രം 
ഇഷ്ടപെട്ടിരുന്നു ....
ആഴ്ചയിലെ ഓരോ ദിനങ്ങളും എനിക്ക് ധന്യമായിരുന്നു ,
ഞാന്‍ കരുതി ഈ ദിനങ്ങള്‍ ...
ദൈവം എനിക്കായി കരുതി വെച്ചതാണെന്നു ,
എനിക്ക് ചുറ്റും സുഹൃത് വലയങ്ങള്‍ നിറയുമായിരുന്നു ,
ഞാനറിയാത്ത മുഖങ്ങള്‍ തന്നെ ധാരാളം ....
അവരേന്നോട് ചിരിച്ചു കാണിച്ചു ...
ചിരിപരിജിതമായി എനിക്ക് മുമ്പില്‍ അവരൊരു 
വൃത്തം വരച്ചു .....
അറിയാതെ കണ്ണ് കണ്ണ് തുറന്നപ്പോള്‍ 
മുകളില്‍ കറങ്ങുന്ന ഫാന്‍ നിലച്ചിരുന്നു ...
തൊട്ടടുത്ത്‌ വിഷാദ മു ഖത്താല്‍ ഇരുന്ന 
ഭാര്യ പറയുന്നു കരണ്ട് പോയി ....
ഞാന്‍ ചോദിച്ചു അവരെവിടെ ആര് ....
ങാ...അത് സ്വപ്നമായിരുന്നു .....
ഈ സുഹൃത് വലയ ങ്ങളൊക്കെ ഞാന്‍ ..
നോട്ടു കെട്ടുകളുമായി ലീവിന് വരുമ്പോള്‍ 
ഉണ്ടാവാറുള്ളത് മാത്രമായിരുന്നാല്ലോ ....

അപരിചിതന്‍ .......മിനി കഥ

                അയാള്‍ ആ നഗരത്തില്‍ അപരിചിതനായിരുന്നു ,തന്‍റെ വസ്ത്രങ്ങള്‍ അടങ്ങിയ ഒരു കൊച്ചു ബാഗും തോളില്‍ തൂക്കി ലക്ഷ്യമില്ലാതെ അയാള്‍ നടന്നു ,നേരം സന്ധ്യയോടടുത്തിരുന്നു, ഇന്നെതെങ്കിലും ഹോട്ടലില്‍ മുറിയെടുത്തു ഒന്ന് കിടക്കണം വല്ലാത്ത ക്ഷീണം  മനസ്സില്‍ ചിന്തിച്ചു അയാള്‍ ഹോട്ടല്‍ ലക്ഷ്യമാക്കി നടന്നു,
              പെടുന്നനെ എവിടെ നിന്നെന്നറിയാതെ മുഖം മൂടി ധരിച്ച ആളുകള്‍ ചാടി വീണു 'ഇവന്‍ തന്നെ വിടരുതിവനെ'എന്ന് ആര്‍ത്തു അട്ടഹസിക്കലും വെട്ടലും കഴിഞ്ഞിരുന്നു ,ആ നഗരത്തില്‍ ആദ്യമായി കാലു കുത്തിയ ആ അപരിചിതന്‍ റോഡരികില്‍ രക്തം വാര്‍ന്നു പിടഞ്ഞു ഇല്ലാതായി ,
              പിറ്റേന്നു പത്രത്തില്‍ മുന്‍ പെജില്‍ തന്നെ ആ വാര്‍ത്ത വന്നിരുന്നു ,രാഷ്ട്രീയ പക പോ ക്കില്‍ കൊലപാതകം ...... ആളു മാറിയാണ് വെട്ടിയതെന്നു  പോലീസ് ..ആയതിനാല്‍ നഗരത്തില്‍ ബന്തും ഹര്‍ത്താലും ഇല്ല ,കാരണം മരിച്ചത് ഒരു അപരിചിതനല്ലേ .......

സ്നേഹനൊമ്പരം.......കവിത

ഓരോപുലരിയിലും അവളുടെ മുഖം മനസ്സില്‍ 
തെളിഞ്ഞു വന്നു .....
അത് കൊണ്ട് തന്നെയാണ് ഓരോ ദിനങ്ങളും 
എനിക്ക് ധന്യമായി തീര്‍ന്നതും ..
സ്നേഹം വാതില്‍ തുറന്നു കണ്‍ കുളിര്‍ക്കെ 
കാണാന്‍ ഞാന്‍ കൊതിച്ചതും 
അവളോടുള്ള ഇഷ്ടം കൊണ്ടായിരുന്നു ...
ഇഷ്ടത്തിന്റെ താഴ്വാരത്തില്‍
അവളുടെ കൈ പിടിച്ചു ചേര്‍ന്ന് നടക്കാന്‍ 
ഞാന്‍ കൊതിച്ചു ....
മണിച്ചി ലംഗകള്‍ കുലുങ്ങി ചിരിച്ചു 
പ്രണയത്തിന്റെ പാരവശ്യം പോലെ ...
അവളുടെ കണ്ണുകളില്‍ നീലാകാശത്തെ
ഞാന്‍ കണ്ടു........
ഒരു സായം സന്ധ്യയില്‍ അവള്‍ വന്നു 
അവലെന്നരികിലെത്തി ഒരു കവ ര്‍എടുത്തു നീട്ടി 
എന്‍റെ ഉളളം തുടിച്ചു ആഹ്ലാദ നൃത്തം ചവിട്ടി 
പുഞ്ചിരിച്ചു കൊണ്ടവള്‍ നടന്നകന്നു ....
ഒരു നിമിശാര്‍ധ്രം എല്ലാം തകിടം മറിഞ്ഞു ....
അതവളുടെ കല്ല്യാണ കാര്‍ഡായി രുന്നു ......
കാലമെന്ന പുസ്തകത്തിന്‍ താളുകള്‍ ഒത്തിരി 
മറിഞ്ഞു......
ഇന്നവലെവിടെ അറിയില്ല.... 
എന്നാലും ഉള്ളിന്‍റെ ഉള്ളില്‍ ഒരു നൊമ്പര
മായി അവളിന്നും .....



Tuesday, April 10, 2012

ജീവിതം

ജീവിതം ഒരു തമാശ പോലെ ആരോടും ഒന്നിനോടും പ്രത്യേകമായ താല്പര്യമില്ലാതെ അടിച്ചു പൊളിച്ചു നടന്നിരുംന്ന ഒരു കാലം ,ഒന്ന് ചിന്തിക്കാന്‍ പോലും നില്‍ക്കാതെ ആരും ഉത്തരം പറയും അത് കലാലയ ജീവിതം ആയിരുന്നെന്നു ,ഈ പ്രവാസ ലോകത്തേക്ക് വരുമ്പോള്‍ എന്തായിരുന്നു മനസ്സില്‍ ,ഈ മണല്‍ നാട്ടില്‍ ഒരു ലബന്‍ അപും ഒരു റൊട്ടിയും കൊണ്ട് ഒരു നേരത്തെ വിശപടക്കുന്നവനും ആയിരങ്ങള്‍ ചിലവാക്കി ഒരു നേരം ആര്‍മാതി ക്കുന്നവനും ഉണ്ട് ,സാതാരണ ക്കാരായ പ്രവാസി സുഹൃതുക്കല്കായി ഞാനീ ബ്ലോഗ്‌ സമര്പിക്കുന്നു 

Monday, April 9, 2012

ഞാന്‍ .....

എന്‍റെ പേര് സക്കീര്‍  ,ഈ മണല്‍ നാട്ടില്‍ ഒരു സാധാരണ പ്രവാസിയായി ഞാന്‍ ജീവിക്കുന്നു ,വല്ലപ്പോഴുമൊക്കെ എഴുതാറുണ്ട് ,പ്രവാസിക്ക് ചുറ്റും നടക്കുന്നവ അല്ലെങ്കില്‍ കുഞ്ഞു കവിതകള്‍ ,എഴുതി കഴിഞ്ഞു ഞാന്‍ തന്നെ അത് നൂറാ വര്‍ത്തി വായിക്കും ,,അതില്‍ ചിലതൊക്കെ കുറിച്ച് വെക്കാനാണ് ഈ ബ്ലോഗ്‌ കൊണ്ട് ഞാന്‍ ഉദ്ദേശിക്കുന്നത് ,സക്കീര്‍ ആലുങ്ങല്‍ എന്നാ ഞാന്‍ എന്‍റെ സ്ഥല പേരായ കാവുംപുറം പേരിന്‍റെ കൂടെ ചേര്‍ത്ത് സക്കീര്‍ കവുംപുറം എന്നാ പേരിലാണ് എഴുതാറുള്ളത് .മലപ്പുറം ജില്ലയില്‍ വളഞ്ചെരിക്കടുത്തുള്ള കൊച്ചു ഗ്രാമമാണ് കാവുംപുറം ....എന്‍റെ  ഭാര്യ സഫ സക്കീര്‍ ,മക്കള്‍ രണ്ടു പേര്‍..ഹസ്രത്ത്‌ അലി [ബാബ ലു മോന്‍ ] ഫിദല്‍ അലി [ലിബുസ്‌ മോന്‍ ].........