Friday, October 10, 2014

സഹ മുറിയന്‍ ........................കഥ ,

                             രാത്രി കട അടക്കാന്‍ വൈകിയത് കാരണം ഉറങ്ങാനും വളരെ വൈകി ...അത് കൊണ്ട് തന്നെ മൊബൈലിന്‍റെ ബെല്ലെടി ശബ്ദം അയാളെ ആദ്യമൊന്നും ഉണര്‍ത്തിയതെയില്ല , നിരന്തരമായ ആ ശബ്ദം അയാളുടെ ഉറക്കത്തെ ഉണര്‍ത്തി ..കണ്ണ് പാതി തുറന്നു അയാള്‍ കട്ടിലിനരികെ വെച്ചിരുന്ന തന്‍റെ മൊബൈല്‍ എടുത്തു നോക്കി , നാട്ടില്‍ നിന്നാണല്ലോ ..
ഹലോ ആരാണ് ...
അയാളുടെ സുഹൃത്താണ് വിളിച്ചത് , പക്ഷെ എപ്പോ? എങ്ങിനെ ? എന്നീ ശബ്ദങ്ങള്‍ മാത്രമേ അയാളില്‍ നിന്നും ഉയര്‍ന്നുള്ളൂ ....തന്‍റെ മൊബൈല്‍ അയാള്‍ സംസാരം മതിയാക്കി വെക്കുകയായിരുന്നില്ല , മറിച്ച് അയാളുടെ കയ്യില്‍ നിന്നും വീഴുകയായിരുന്നു ..
തൊട്ടപ്പുറത്തെ കട്ടിലില്‍  കിടക്കുകയായിരുന്ന അയാളുടെ സഹ മുറിയന്‍ ചോതിച്ചു .....ആരാണ് വിളിച്ചത് എന്താണ് പ്രശ്നം ......
അയാള്‍ മറുപടി പറയാതെ തല താഴ്ത്തിയിരുന്നു .അയാളുടെ കണ്ണുകളില്‍ നിന്നും കണ്ണുനീര്‍ ഒഴുകി , തേങ്ങലുകള്‍ അയാളില്‍ നിന്നും ഉയര്‍ന്നു അത് ക്രമാതീതമായി വര്‍ധിച്ചു കൊണ്ടിരുന്നു ...
സഹമുറിയന്‍ എണീറ്റ്‌ അയാളുടെ അടുത്ത് ചെന്നിരുന്നു ...പതുക്കെ ചോതിച്ചു..
എന്താടാ നീയൊന്നു പറയ്‌ ..
എന്‍റെ എന്‍റെ അമ്മ മരിച്ചു .....
ആ വാക്കുകള്‍ സഹമുറിയനില്‍ ഞെട്ടലുണ്ടാക്കി ...
എനിക്കമ്മയുംഅമ്മക്ക് ഞാനും മാത്രമേ ഈ ഭൂമിലോകതുള്ളൂ എന്ന് അയാള്‍ പറഞ്ഞിരുന്നത് ഓര്മ വന്നു ...
ഇനിയെന്ത് പറഞ്ഞാണ് ആശ്വസിപ്പിക്കുക ..
മുറിയന്‍ വാക്കുകള്‍ക്കായി പരതി .....കിട്ടിയില്ല ...
പിന്നീടു വേഗത്തില്‍ അയാളുടെ മൊബൈലില്‍ വന്ന ആ നമ്പറിലേക്ക് തിരിച്ചു വിളിച്ചു .....
അങ്ങിനെയാണ് പെട്ടെന്നാണ് മരണം സംഭവിച്ചതെന്നും , ചോര ശര്ദിച്ചു വീഴുകയായിരുന്നെന്നു അറിഞ്ഞത് ..
നിനക്ക് നാട്ടില്‍ പോണോ ?
സഹമുറിയന്‍റെ ചോദ്യം അയാളില്‍ ഒന്നുമുളവാക്കിയില്ല...പതുക്കെ അയാള്‍ തല ഉയര്‍ത്തി ....സജലങ്ങളായ അയാളുടെ കണ്ണുകള്‍ മുറിയനെ നോക്കി ...എനിക്കെന്‍റെ അമ്മയെ അവസാനമായൊന്നു കാണാന്‍ പറ്റോ ?
അയാളുടെ ചോദ്യം മുറിയനില്‍ വിഷമം  സൃഷ്ട്ടിച്ചു ,....
മുറിയന്‍ അപ്പോള്‍ തന്നെ അയാളുടെ അര്‍ബാബിനു വിളിച്ചു കാര്യങ്ങള്‍ പറഞ്ഞു ...ആദ്യമൊക്കെ വിസമ്മതിചെങ്കിലും പാസ്പോര്‍ട്ട് തരാമെന്നും ടിക്കെറ്റ് തരാന്‍ കഴിയില്ലെന്നും അദ്ദേഹം മൊഴിഞ്ഞു ...
ശരി സമ്മതം പറഞ്ഞു ....അയാളോട് കാര്യങ്ങള്‍ പറഞ്ഞു .....
അയാള്‍ തന്റെ ബന്ധുക്കള്‍ക്ക് വിളിച്ചു കാര്യങ്ങള്‍ പറഞ്ഞു ....
പക്ഷെ ഓരോരുത്തരും ഓരോ ഒഴിവുകള്‍ പറഞ്ഞു .......
അല്ലെങ്കില്‍ എന്താ പോ കണ്ടിട്ട് ...മരിക്കുനതിനു മുമ്പായിരുന്നേല്‍ ശരി ആയിരുന്നു ..ഇതുപ്പോ ആരെ കാണിക്കാനാ ..
 പൊയ്ക്കോ പക്ഷെ ഞങ്ങടെ കയ്യില്‍ ഇപോ കാശൊന്നും ഇല്ല ...എന്നൊക്കെയുള്ള വാക്കുകള്‍ പലരില്‍ നിന്നായി കേട്ടു....
അയാള്‍ നിസ്സഹായനായി മുറിയനെ നോക്കി ....
ടെന്‍ഷന്‍ ആകേണ്ട നമുക്ക് നോക്കാം എന്ന് മുറിയന്‍ പറയുമ്പോഴും അയാള്‍കറിയില്ലായിരുന്നു ,,എങ്ങിനെ പോകും എന്ന് .....
ക്ലീനിംഗ് ജോലിയുള്ള തുച്ച ശമ്പളം വാങ്ങുന്ന മുറിയന്‍ എന്ത് കണ്ടിട്ടാണ് അങ്ങിനെ പറഞ്ഞതെന്ന് അയാള്‍ക്ക്‌ മനസ്സിലായില്ല ...
മുറിയന്‍ ആര്‍ക്കൊക്കെയോ വിളിച്ചു ഹിന്ദിയില്‍ എന്തൊക്കെയോ പറയുന്നത് കേട്ടു ,,,,,,,
എടുക്കാനുള്ളത് എടുത്തു എണീക്കാന്‍ പറഞ്ഞു ...നേരെ കടയില്‍ ചെന്ന് ഇറാനിയില്‍ നിന്ന് പാസ്പോര്‍ട്ടും വാങ്ങി ...
ദസ് ദിന്‍ ഒക്കെ ..എന്നുറക്കെ പറഞ്ഞാണ്  അയാള്‍ പാസ്പോര്‍ട്ട് തന്നെ കൊടുത്തത്‌....അത് വാങ്ങി മുറിയന്‍ കൈ കാണിച്ച ടാക്സിയില്‍ കുറച്ചു ദൂരം പോയി ....
അവിടെയിറങ്ങി മുറിയന്‍ മുമ്പിലൂടെ വഴി കാണിച്ചു നടന്നു ....
അയാള്‍ പിന്നാലെയും ...കുറച്ചു ദൂരം അങ്ങിനെ നടന്നു ...ഒരു കമ്പനിയുടെ കുറെ പേര്‍ താമസിക്കുന്ന സ്ഥലത്തെത്തി ....
അധികവും ബംഗാളികള്‍ ...അവരെല്ലാവരും വന്നു അയാളുടെ കയ്യില്‍ പിടിച്ചു മുഖത്തേക്ക് നോക്കി .......അയാളുടെ ദുഖത്തില്‍ അവരും പങ്കു കൊള്ളുന്നു എന്നറിയിച്ചു കൊണ്ട് ....
പിന്നെ അവര്‍ ഓരോരുത്തരായി  മുറിയന്‍റെ കയ്യില്‍ പൈസ കൊണ്ട് വന്നു കൊടുക്കുന്നത് കണ്ടു ....അഞ്ചും പാത്തും അന്‍പതും നൂറും അങ്ങിനെ അങ്ങിനെ ...ഒരാള്‍ തന്‍റെ കട്ടിലി ന്നടിയിലെ പെട്ടിയില്‍ നിന്നും ഒരു തൊണ്ടെടുത്തു പൊട്ടിച്ചു കുറെ ചില്ലറകളുമായി വന്നു ......
മുലൂക്ക് ജാനെക്ക ടൈം ടിക്കെറ്റ് കേലിയെ രക്കാ ....ലേക്കിന്‍ അഭി ഇസ്ക്കെലിയെ രക്കോ .......എന്നും പറഞ്ഞു അയാള്‍ ആ ചില്ലറകള്‍ അയാളുടെ കൈകളില്‍ കൊടുത്തു ...
അയാളുടെ കണ്ണുകള്‍ നിറഞ്ഞു തുളുമ്പി ......
അവിടെന്നു തന്നെ വേഗത്തില്‍ പുറപ്പെടാനായി കാര്യങ്ങളൊക്കെ മുറിയനും കൂട്ടുകാരും ചെയ്തു .....
എല്ലാവര്ക്കും നിശബ്ധമായ നോട്ടത്തിലൂടെ നന്ദി പറഞ്ഞു അയാള്‍ വിമാന താവളത്തിലേക്ക് പോയി .....
വിമാനത്തില്‍ അമ്മയുടെ ഓര്‍മകളും പേറി ഇരിക്കുന്ന അയാളുടെ മനസ്സിലേക്ക് തന്‍റെ ബന്ധുക്കളുടെ വാക്കുകളും ഒരിക്കലും കണ്ടിട്ടില്ലാത്ത പരിചയമില്ലാത്ത ആ കൂട്ടുകാരുടെ പ്രവര്‍ത്തികളും മാറി മാറി വന്നു പോയി കൊണ്ടിരുന്നു .....
മുറിയന്‍ ആ നേരം നാട്ടിലേക്ക് വിളിച്ചു അയാള്‍ വരുന്നുണ്ടെന്നു പറയുകയായിരുന്നു .....
മുഖം പോലും ഓര്‍മയില്‍ ഇല്ലാത്ത തന്‍റെ അമ്മയുടെ സ്ഥാനത്ത് അയാള്‍ടെ അമ്മയുടെ മുഖം പ്രതിഷ്ട്ടിച്ചു മുറിയന്‍ നടന്നു ....
ഒരു വലിയ കാര്യം ചെയ്ത ആശ്വാസത്തില്‍ ആ മുറിയിലെ ആളുകളും ......



No comments:

Post a Comment